( അല്‍ ഹദീദ് ) 57 : 14

يُنَادُونَهُمْ أَلَمْ نَكُنْ مَعَكُمْ ۖ قَالُوا بَلَىٰ وَلَٰكِنَّكُمْ فَتَنْتُمْ أَنْفُسَكُمْ وَتَرَبَّصْتُمْ وَارْتَبْتُمْ وَغَرَّتْكُمُ الْأَمَانِيُّ حَتَّىٰ جَاءَ أَمْرُ اللَّهِ وَغَرَّكُمْ بِاللَّهِ الْغَرُورُ

അവരെ വിളിച്ച് അവര്‍ ചോദിക്കും; ഞങ്ങള്‍ നിങ്ങളോടൊപ്പമായിരുന്നില്ലേ? അവര്‍ പറയും: അതെ, പക്ഷെ നിങ്ങള്‍ നിങ്ങളെത്തന്നെ നാശത്തില്‍ അകപ്പെ ടുത്തുകയും വിശ്വാസികള്‍ക്ക് നാശം വരുന്നത് കാത്തിരിക്കുകയും സംശയിച്ചു കൊണ്ടിരിക്കുകയും അല്ലാഹുവിന്‍റെ കല്‍പന വന്നെത്തുന്നതുവരെ വ്യാമോ ഹങ്ങള്‍ നിങ്ങളെ വഞ്ചിക്കുകയും ചെയ്തു, ആ മഹാവഞ്ചകന്‍ അല്ലാഹുവി ന്‍റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കുകയും ചെയ്തു!

അല്ലാഹു ഏതൊരു ലക്ഷ്യത്തിന് വേണ്ടിയാണോ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത്, ആ ലക്ഷ്യത്തിന് വിരുദ്ധമായി അതിന്‍റെ 40 പേരുകളും മൂടിവെച്ചുകൊണ്ടും സൂക്തങ്ങള്‍ വളച്ചൊടിച്ചുകൊണ്ടും ജനമധ്യത്തില്‍ അവതരിപ്പിക്കുന്ന കപടവിശ്വാസികള്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിച്ചവരും അതിന്‍റെ അര്‍ത്ഥം അറിയുന്നവരുമാണ്. എന്നാല്‍ അദ്ദിക് ര്‍ സമര്‍പ്പിക്കുന്നവിധം പരലോകത്തെക്കൊണ്ട് വിശ്വസിക്കാത്ത അവര്‍ നൈമിഷികമാ യ ഐഹികലോകത്തിന് പ്രാധാന്യം കൊടുത്തതുകൊണ്ടാണ് ലക്ഷ്യബോധം നഷ്ടപ്പെ ട്ട മനുഷ്യപ്പിശാചുക്കളായി മാറിയത്. 14: 2-3; 35: 5-6; 42: 13-14; 48: 6 വിശദീകരണം നോ ക്കുക.