( അല്‍ ഹദീദ് ) 57 : 16

أَلَمْ يَأْنِ لِلَّذِينَ آمَنُوا أَنْ تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّهِ وَمَا نَزَلَ مِنَ الْحَقِّ وَلَا يَكُونُوا كَالَّذِينَ أُوتُوا الْكِتَابَ مِنْ قَبْلُ فَطَالَ عَلَيْهِمُ الْأَمَدُ فَقَسَتْ قُلُوبُهُمْ ۖ وَكَثِيرٌ مِنْهُمْ فَاسِقُونَ

വിശ്വാസികളായവര്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയിലേക്കും സത്യത്തില്‍ നിന്ന് അവന്‍ അവതരിപ്പിച്ചതിലേക്കും കീഴൊ തുങ്ങുവാന്‍ സമയമായില്ലേ? അവര്‍ മുമ്പ് ഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാ തിരിക്കുകയും ചെയ്യട്ടെ! അപ്പോള്‍ അവരുടെ മേല്‍ കാലം ദീര്‍ഘിച്ചുപോവു കയും അങ്ങനെ അവരുടെ ഹൃദയങ്ങള്‍ കടുത്തുപോവുകയും ചെയ്തു, അവ രില്‍ അധികപേരും തെമ്മാടികള്‍ തന്നെയുമാകുന്നു.

2: 119, 147; 10: 108; 17: 81; 39: 41 തുടങ്ങി 256 സൂക്തങ്ങളില്‍ പറഞ്ഞ സത്യം അല്ലാ ഹുവിന്‍റെ സ്മരണ നിലനിര്‍ത്തുന്നതിനുതകുന്നതും 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏ റ്റവും നല്ല വിശദീകരണവും 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥവുമായ അദ്ദിക്ര്‍ തന്നെയാണ്. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് പിശാചി ന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്നതിനാല്‍ അവരുടെ ഹൃദയങ്ങള്‍ കല്ലിച്ചുപോവുകയും തെമ്മാടികളായി മാറുകയും ചെയ്തിരിക്കുകയാണ്. 2: 26; 8: 22, 55; 9: 67-68 വിശദീകരണം നോക്കുക.