( അല്‍ ഹദീദ് ) 57 : 19

وَالَّذِينَ آمَنُوا بِاللَّهِ وَرُسُلِهِ أُولَٰئِكَ هُمُ الصِّدِّيقُونَ ۖ وَالشُّهَدَاءُ عِنْدَ رَبِّهِمْ لَهُمْ أَجْرُهُمْ وَنُورُهُمْ ۖ وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُولَٰئِكَ أَصْحَابُ الْجَحِيمِ

ആരാണോ അല്ലാഹുവിനെക്കൊണ്ടും അവന്‍റെ പ്രവാചകന്മാരെക്കൊണ്ടും വി ശ്വസിച്ചവരായത്, അക്കൂട്ടര്‍ തന്നെയാണ് തന്‍റെ നാഥന്‍റെ പക്കല്‍ സത്യപ്പെടു ത്തുന്നവരും സാക്ഷ്യപ്പെടുത്തുന്നവരും; അവര്‍ക്ക് അവരുടെ പ്രതിഫലവും അവരുടെ പ്രകാശവും ഉണ്ട്; കാഫിറുകളായവരും നമ്മുടെ സൂക്തങ്ങള്‍ കളവാക്കി തള്ളിപ്പറഞ്ഞവരുമുണ്ടല്ലോ, അക്കൂട്ടര്‍ തന്നെയാണ് ജ്വലിക്കുന്ന നര കത്തിന്‍റെ സഹവാസികള്‍.

ആരാണോ ഗ്രന്ഥത്തിലുള്ള 6236 സൂക്തങ്ങള്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെ ക്കൊണ്ടും അവന്‍റെ പ്രവാചകന്മാരെക്കൊണ്ടും വിശ്വസിച്ചവരായത്, അവര്‍ തന്നെയാ ണ് 39: 33 ല്‍ പറഞ്ഞ സ്വിദ്ഖിനെ-അദ്ദിക്റിനെ-സത്യപ്പെടുത്തുന്ന സ്വിദ്ദീഖീങ്ങള്‍. അവ ര്‍ തന്നെയാണ് 6: 19 ലും 11: 17 ലും പറഞ്ഞ സാക്ഷിയായ അദ്ദിക്റിനെ സത്യപ്പെടുത്തു ന്ന സാക്ഷികളും. ഈ സൂക്തത്തില്‍ സ്വര്‍ഗ്ഗത്തിലേക്കുള്ളവരെയും നരകത്തിലേക്കുള്ളവരെയും വേര്‍തിരിച്ച് കാണിക്കുന്നു. ഈ സൂക്തത്തില്‍ പറഞ്ഞ 'കാഫിറുകള്‍' 57: 13 ല്‍ പറഞ്ഞ കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളുമാണെങ്കില്‍ 'സൂക്തങ്ങള്‍ ത ള്ളിപ്പറഞ്ഞവര്‍' 57: 15 ല്‍ പറഞ്ഞ കാഫിറുകളാണ്. 2: 38-39; 5: 10, 86; 22: 77-78 വിശദീക രണം നോക്കുക.