( അല്‍ ഹദീദ് ) 57 : 21

سَابِقُوا إِلَىٰ مَغْفِرَةٍ مِنْ رَبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ السَّمَاءِ وَالْأَرْضِ أُعِدَّتْ لِلَّذِينَ آمَنُوا بِاللَّهِ وَرُسُلِهِ ۚ ذَٰلِكَ فَضْلُ اللَّهِ يُؤْتِيهِ مَنْ يَشَاءُ ۚ وَاللَّهُ ذُو الْفَضْلِ الْعَظِيمِ

നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുന്‍കടന്ന് വരുവീന്‍-അതിന്‍റെ വിശാലത ആകാശഭൂമികളോളമാണ്, അല്ലാഹുവിനെക്കൊണ്ടും അവന്‍റെ പ്രവാചകന്മാരെക്കൊണ്ടും വിശ്വസിച്ചവര്‍ ക്ക് വേണ്ടി ഒരുക്കിവെച്ചിട്ടുള്ളതാകുന്നു അത്; അതാകുന്നു അല്ലാഹുവിന്‍റെ ഔദാര്യം, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് അവന്‍ നല്‍കുന്നു, അല്ലാഹു മ ഹത്തായ ഔദാര്യമുടയവനുമാകുന്നു.

നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസികള്‍ ഗ്രന്ഥത്തിന്‍റെ ഏ റ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ വന്നുകിട്ടുമ്പോള്‍ മുമ്പ് അവരില്‍ വന്നിട്ടുള്ള തെ റ്റുകുറ്റങ്ങള്‍ മാറ്റിമറിക്കുന്നതിന് വേണ്ടി ആത്മാവുകൊണ്ട് ഖേദിച്ചുമടങ്ങുകയും ലോക രില്‍ വന്നിട്ടുള്ള തെറ്റുകുറ്റങ്ങളില്‍ നിന്ന് അവരെ മോചിതരാക്കുക എന്ന ലക്ഷ്യം വെച്ചു കൊണ്ട് യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിക്കുന്നതുമാണ്. പ്രപ ഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കുഫ്ഫാറുകളോടും കപടവിശ്വാസികളോ ടും 9: 73; 66: 9 സൂക്തങ്ങളുടെ കല്‍പന പ്രകാരം അധികരിച്ച ജിഹാദ് ചെയ്യുന്നതുമാണ്. അതോടൊപ്പം 6: 38; 7: 205-206 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് നാഥനെ ആത്മാവുകൊണ്ട് കീര്‍ത്തനം ചെയ്യാനും പ്രാര്‍ത്ഥി ക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് ജൈവകൃഷി ചെയ്യുകയും ഫ ലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അങ്ങനെ ചെയ്യാന്‍ ലോകരെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നതുമാണ്. 2: 62, 105; 3: 133-136; 25: 68-70 വിശദീകരണം നോക്കുക.