مَا أَصَابَ مِنْ مُصِيبَةٍ فِي الْأَرْضِ وَلَا فِي أَنْفُسِكُمْ إِلَّا فِي كِتَابٍ مِنْ قَبْلِ أَنْ نَبْرَأَهَا ۚ إِنَّ ذَٰلِكَ عَلَى اللَّهِ يَسِيرٌ
ഭൂമിയിലോ നിങ്ങളില്‍ തന്നെയോ ആപത്തില്‍ നിന്നുള്ള ഒരു ആപത്തും സംഭ വിക്കുന്നില്ല-അത് വെളിപ്പെടുന്നതിന് മുമ്പുതന്നെ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെ ടുത്തിയിട്ടല്ലാതെ, നിശ്ചയം അത് അല്ലാഹുവിന്‍റെ മേല്‍ വളരെ എളുപ്പമുള്ള താകുന്നു.
പ്രപഞ്ചം രൂപപ്പെട്ടത് മുതല്‍ അതിന്‍റെ അന്ത്യം സംഭവിക്കുന്നത് വരെയുള്ള എല്ലാ ഓരോ കാര്യത്തെക്കുറിച്ചും അതിന് ശേഷമുള്ള പരലോക ജീവിതത്തെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന, എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുള്ള ത്രികാലജ്ഞാനമായ അദ്ദിക്റി ല്‍ രേഖപ്പെടുത്താത്ത ഒരു കാര്യവുമില്ലെന്നാണ് പറയുന്നത്. അപ്പോള്‍ അദ്ദിക്റിനെ എ ല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊ ട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തി ദൈവസ്മരണയില്‍ നിലകൊള്ളുന്ന വിശ്വാസികള്‍ക്ക് ആകാശത്തോ ഭൂമിയിലോ ഒരു ആപത്തും സംഭവിക്കുകയില്ല. നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന, വിചാരണയില്ലാതെ സ്വര്‍ഗത്തിലേക്ക് മുന്‍കടക്കുന്നവര്‍ക്ക് അവരുടെ മരണം ഉള്‍പ്പടെയുള്ള എല്ലാ കാര്യങ്ങ ളും നാഥന്‍റെ സമ്മതപത്രമായ അദ്ദിക്റിനെ ത്രാസ്സായി ഉപയോഗപ്പെടുത്തിക്കൊണ്ട് സ്വ യം തീരുമാനിക്കാന്‍ കഴിയുന്നതാണ്. 22: 70; 27: 75; 31: 34 വിശദീകരണം നോക്കുക.