( അല്‍ ഹദീദ് ) 57 : 25

لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنْزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ ۖ وَأَنْزَلْنَا الْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَافِعُ لِلنَّاسِ وَلِيَعْلَمَ اللَّهُ مَنْ يَنْصُرُهُ وَرُسُلَهُ بِالْغَيْبِ ۚ إِنَّ اللَّهَ قَوِيٌّ عَزِيزٌ

നിശ്ചയം നാം നമ്മുടെ പ്രവാചകന്മാരെ വെളിപാടും കൊണ്ട് അയച്ചിട്ടുണ്ട്, ജ നങ്ങളെ നീതിയില്‍ നിലനിര്‍ത്തുന്നതിന് വേണ്ടി അവരോടൊപ്പം നാം ഗ്രന്ഥവും ത്രാസ്സും അവതരിപ്പിച്ചിട്ടുമുണ്ട്; ഇരുമ്പും നാം ഇറക്കിക്കൊടുത്തു, അതില്‍ ക ഠിനമായ വിപത്തും ജനങ്ങള്‍ക്ക് ഉപകാരവുമുണ്ട്, അദൃശ്യമായ നിലയില്‍ അ ല്ലാഹുവിനെയും അവന്‍റെ പ്രവാചകന്മാരെയും സഹായിക്കുന്നത് ആരാണ് എന്ന് അവന് അറിയുന്നതിന് വേണ്ടി, നിശ്ചയം അല്ലാഹു ശക്തനായ പ്രതാപിതന്നെയാകുന്നു.

സൂക്തത്തില്‍ പറഞ്ഞ വെളിപാട്, ഗ്രന്ഥം, ത്രാസ്സ്, നീതി എന്നിവ കൊണ്ട് ഉദ്ദേ ശിക്കുന്നത് അദ്ദിക്റാണ്. യുദ്ധോപകരണങ്ങളും മറ്റു ആയുധങ്ങളും ഉണ്ടാക്കുന്നതിന് ഉപയുക്തമായ ഇരുമ്പ് ഇറക്കിയത് അത് ആരാണ് അല്ലാഹുവിന്‍റെ തൃപ്തിയില്‍ ഉപയോഗപ്പെടുത്തുന്നത്, ആരാണ് അല്ലാഹുവിന്‍റെ അതൃപ്തിയില്‍ ഉപയോഗപ്പെടുത്തുന്നത് എന്നെല്ലാം പരീക്ഷിക്കുന്നതിന് വേണ്ടിയാണ്. അതായത് അദ്ദിക്റില്‍ നിന്ന് ജീ വിതലക്ഷ്യം മനസ്സിലാക്കി ഭൂമിയില്‍ മനുഷ്യരുടെ ഐക്യവും സമാധാനവും നിലനിര്‍ത്തു ന്നതിന് വേണ്ടി ആയുധങ്ങളും മറ്റും ഉപയോഗപ്പെടുത്തുന്നത് ആരാണ് എന്നും അതി ക്രമമായി കവര്‍ച്ച, കൊള്ള, രക്തച്ചൊരിച്ചില്‍ എന്നിവക്കുവേണ്ടി ഉപയോഗപ്പെടുത്തുന്ന ത് ആരാണ് എന്നും തിരിച്ചറിയാന്‍ വേണ്ടി എന്നാണ്. ത്രികാലജ്ഞാനിയായ നാഥന് അ റിയുന്നതിന് വേണ്ടി എന്നാണ് സൂക്തത്തില്‍ പറഞ്ഞിട്ടുള്ളതെങ്കിലും അവന്‍റെ പ്രതി നിധികളായി ഇവിടെ ജീവിക്കുന്ന വിശ്വാസികള്‍ക്ക് അറിയുന്നതിന് വേണ്ടി എന്നാണ് ആശയം. അവരാണ് അദ്ദിക്റിനെ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സായി ഉപയോഗപ്പെടുത്തുകയും ലോകര്‍ക്ക് ഉപയോഗപ്പെടുത്താന്‍ എത്തിച്ചുകൊണ്ടിരി ക്കുകയും ചെയ്ത് അല്ലാഹുവിനെ സഹായിക്കുന്നവര്‍. 9: 67-68; 14: 28-30; 49: 9; 55: 7-9 വി ശദീകരണം നോക്കുക.