( അല്‍ ഹദീദ് ) 57 : 9

هُوَ الَّذِي يُنَزِّلُ عَلَىٰ عَبْدِهِ آيَاتٍ بَيِّنَاتٍ لِيُخْرِجَكُمْ مِنَ الظُّلُمَاتِ إِلَى النُّورِ ۚ وَإِنَّ اللَّهَ بِكُمْ لَرَءُوفٌ رَحِيمٌ

അവന്‍ തന്നെയാണ് തന്‍റെ അടിമയുടെ മേല്‍ വ്യക്തമായ സൂക്തങ്ങള്‍ അവതരി പ്പിച്ചിട്ടുള്ളത്, നിങ്ങളെ ഇരുട്ടുകളില്‍ നിന്ന് പ്രകാശത്തിലേക്ക് പുറപ്പെടുവിക്കു ന്നതിന് വേണ്ടി, നിശ്ചയം അല്ലാഹു നിങ്ങളോട് കൃപാലുവായ കാരുണ്യവാന്‍ തന്നെയാകുന്നു.

പ്രകാശമായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് മനുഷ്യരെ നരകത്തിന്‍റെ വഴികളില്‍ നിന്ന് സ്വര്‍ഗ്ഗത്തിന്‍റെ വഴിയിലേക്ക് പുറപ്പെടുവിക്കുന്നതിനുവേണ്ടിയാണ് എന്നാണ് പറ യുന്നത്. എന്നാല്‍ ആശയമില്ലാതെ ഇത്തരം സൂക്തങ്ങള്‍ വായിച്ച് വില്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകുന്ന വേഗത്തില്‍ ദീനില്‍ നിന്ന് തെറിച്ചുപോയ അറബി ഖുര്‍ആന്‍ വായിക്കു ന്ന ഫുജ്ജാറുകളാണ് ഇന്ന് മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകള്‍. നശീകര ണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പിശാചിനെ സഹായിച്ചുകൊണ്ടിരിക്കുന്ന അവര്‍ മസീഹുദ്ദജ്ജാലിനെ പ്രവാചകനായും റബ്ബായും സ്വീകരിക്കുന്നതാണ്. ഈസാ രണ്ടാമത് വന്നാല്‍ അന്ന് യഥാര്‍ത്ഥ ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ അവര്‍ വധിക്ക പ്പെടുന്നതും 33: 60-61 ന്‍റെ കല്‍പ്പന നടപ്പിലാകുന്നതുമാണ്. 9: 5, 123; 14: 1; 51: 50-51 വിശദീകരണം നോക്കുക.