( മുജാദിലഃ ) 58 : 10

إِنَّمَا النَّجْوَىٰ مِنَ الشَّيْطَانِ لِيَحْزُنَ الَّذِينَ آمَنُوا وَلَيْسَ بِضَارِّهِمْ شَيْئًا إِلَّا بِإِذْنِ اللَّهِ ۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ

നിശ്ചയം, പിശാചില്‍ നിന്നുള്ള രഹസ്യസംഭാഷണം വിശ്വാസികളായവരെ ദുഃഖിപ്പിക്കുന്നതിന് വേണ്ടിയാണ്, എന്നാല്‍ അല്ലാഹുവിന്‍റെ സമ്മതത്തോടു കൂടിയല്ലാതെ അവരെ ഒരു വിധത്തിലും ഉപദ്രവിക്കാന്‍ സാധ്യമല്ലതന്നെ, അ പ്പോള്‍ വിശ്വാസികള്‍ അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ.

ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് ജിന്നു കൂട്ടുകാരനെ വിശ്വാസിയാക്കിക്കഴിഞ്ഞാല്‍ പിന്നെ പിശാചില്‍ നിന്ന് യാതൊരു ഉപദ്രവ വും ഏല്‍ക്കുകയില്ല. 39: 47 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മൂടിവെച്ച് കാഫിറായി ക്കഴിഞ്ഞാല്‍ ഭൂമിയിലുള്ള സര്‍വ്വ സമ്പത്തും അത്ര വേറെയും ലഭിച്ച് അതുകൊണ്ട് വി ധിദിവസത്തിലെ ശിക്ഷയെത്തൊട്ട് തെണ്ടം ചെയ്യാമെന്ന് വിചാരിച്ചാല്‍ അത്തരം അ ക്രമികളില്‍ നിന്നും അത് സ്വീകരിക്കുകയില്ല എന്ന് മാത്രമല്ല, അവര്‍ വിചാരിക്കുക പോലും ചെയ്യാത്ത തിന്മകള്‍ അവര്‍ക്ക് വെളിവാക്കി കാണിച്ചുകൊടുക്കുന്നതുമാണ്. 6: 112; 23: 97-98; 41: 34-35; 50: 27-30 വിശദീകരണം നോക്കുക.