( മുജാദിലഃ ) 58 : 7

أَلَمْ تَرَ أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۖ مَا يَكُونُ مِنْ نَجْوَىٰ ثَلَاثَةٍ إِلَّا هُوَ رَابِعُهُمْ وَلَا خَمْسَةٍ إِلَّا هُوَ سَادِسُهُمْ وَلَا أَدْنَىٰ مِنْ ذَٰلِكَ وَلَا أَكْثَرَ إِلَّا هُوَ مَعَهُمْ أَيْنَ مَا كَانُوا ۖ ثُمَّ يُنَبِّئُهُمْ بِمَا عَمِلُوا يَوْمَ الْقِيَامَةِ ۚ إِنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ

നിശ്ചയം, അല്ലാഹു ആകാശങ്ങളിലുള്ള എല്ലാ ഒന്നും ഭൂമിയിലുള്ള എല്ലാ ഒന്നും അറിയുന്നവനാണ് എന്ന് നീ മനസ്സിലാക്കിയിട്ടില്ലേ? മൂന്നുപേര്‍ ചേര്‍ ന്ന് രഹസ്യസംഭാഷണം നടത്തുന്നില്ല-നാലാമനായി അവരോടൊപ്പം അവന്‍ ഉണ്ടായിട്ടല്ലാതെ, അഞ്ചുപേര്‍ നടത്തുന്നില്ല-ആറാമനായി അവന്‍ അവരോടൊ പ്പം ഉണ്ടായിട്ടല്ലാതെ, അതിലേറെ കുറവോ അധികരിച്ചതോ ആയ ആളുകള്‍ ചേര്‍ന്ന് രഹസ്യസംഭാഷണം നടത്തുന്നില്ല-അവര്‍ എപ്പോള്‍ എവിടെയാണെങ്കി ലും അവരോടൊപ്പം അവന്‍ ഉണ്ടായിട്ടല്ലാതെ, പിന്നെ വിധിദിവസം അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കുറിച്ച് അവന്‍ അവര്‍ക്ക് വിവരം അറിയിച്ചു കൊടുക്കുന്നതാണ്, നിശ്ചയം അല്ലാഹു എല്ലാ ഓരോ കാര്യത്തെക്കുറിച്ചും അറിവുള്ളവന്‍ തന്നെയാണ്.

ത്രികാലജ്ഞാനിയായ അല്ലാഹു പ്രപഞ്ചത്തില്‍ നടക്കുന്നതെല്ലാം തന്നെ അവ ന്‍റെ ത്രികാലജ്ഞാനമായ അദ്ദിക്റില്‍ ആദ്യമേ രേഖപ്പെടുത്തി വെച്ചിട്ടുണ്ട് എന്ന് 13: 39 ലും 43: 4 ലും പറഞ്ഞിട്ടുണ്ട്. എല്ലാവരുടെയും വിധി 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തി ലേക്കുള്ള സിജ്ജീന്‍ പട്ടികയിലാണുള്ളത്. എല്ലാ പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ട ഗ്രന്ഥത്തിന്‍റെ ആത്മാവ് അദ്ദിക്ര്‍ തന്നെയാണ്. അതുകൊണ്ട് ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ അദ്ദിക്ര്‍ കൊണ്ട് ആത്മാവിനെ ശുദ്ധീകരിച്ച് അവരുടെ കര്‍മങ്ങള്‍ 83: 18 ല്‍ പറ ഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീനിലേക്ക് മാറ്റുന്നതാണ്. ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ സ്വ ര്‍ഗത്തിലേക്ക് തിരിച്ച് പോകാനുള്ള ടിക്കറ്റായ അദ്ദിക്റിനെ മൂടിവെച്ചതിനാലും തള്ളിപ്പറഞ്ഞതിനാലും വധിക്കപ്പെട്ടവരാണ് എന്ന് 80: 17 ലും; അവര്‍ക്ക് ആകാശത്തിന്‍റെ വാതിലുകള്‍ തുറന്നുകൊടുക്കുകയോ തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്ര വേശിക്കുന്നതുവരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല എന്ന് 7: 40 ലും പറഞ്ഞിട്ടുണ്ട്. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ ന ല്‍കാതിരിക്കുകയും ചെയ്യുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ളവരും ഏറ്റവും വഴിപിഴച്ചവരുമാണെന്ന് 25: 33-34 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായ അക്കൂട്ടര്‍ ഇനി സ്വര്‍ഗത്തിലേക്ക് തിരിച്ച് വരികയില്ല എന്ന് 2: 18 ലും; ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ബധിരരും ഊമരുമായ അവര്‍ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരാണെന്ന് 8: 22 ലും 8: 55 ലും അവര്‍ വായിച്ചിട്ടുണ്ട്. അദ്ദിക്ര്‍ കൊണ്ട് 43: 36-39 ല്‍ പറഞ്ഞ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന വിശ്വാസികള്‍ മാത്രമാണ് എല്ലാ നട ത്തങ്ങളിലും ഇരുത്തങ്ങളിലും കിടത്തങ്ങളിലും നാഥനെ സ്മരിച്ചുകൊണ്ട് നിലകൊള്ളു ന്ന ബുദ്ധിമാന്മാര്‍ എന്ന് 2: 152; 3: 190-191 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്.

അദ്ദിക്റിനെ എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്ത് സൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായി ഉപയോ ഗപ്പെടുത്തുകയും പ്രപഞ്ചം അതിന്‍റ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായി അതിനെ ലോകര്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യു ന്ന നന്മയിലേക്ക് ചേക്കേറിയ സൂക്ഷ്മാലുക്കള്‍ക്ക് എതിരായി ഇത്തരം സൂക്തങ്ങളെ ല്ലാം വായിച്ച് അതിനെ മൂടിവെച്ചുകൊണ്ട് ഗൂഢതന്ത്രം മെനയുന്നവര്‍ ഫിര്‍ഔന്‍, ഹാ മാന്‍, ഖാറൂന്‍മാരെപ്പോലെ ഇഹത്തിലും പരത്തിലും വഷളാക്കപ്പെടുന്നതാണ്. 2: 62; 45: 28-31; 57: 22 വിശദീകരണം നോക്കുക.