( അല്‍ ഹശ്ര്‍ ) 59 : 23

هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ ۚ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ

അവന്‍ അല്ലാഹുവാണ്, ഏതൊരുവനെക്കൂടാതെ മറ്റൊരു ഇലാഹുമില്ലെയോ അവന്‍; അവനാണ് രാജാധിപന്‍, പരിശുദ്ധന്‍, രക്ഷയായിട്ടുള്ളവന്‍, സുരക്ഷി തന്‍, കാത്തുസൂക്ഷിക്കുന്നവന്‍, അജയ്യന്‍, സര്‍വാധിപന്‍, അഹംഭാവി, അവര്‍ ആരോപിച്ചുകൊണ്ടിരിക്കുന്ന പങ്കാളിത്തങ്ങളെത്തൊട്ടെല്ലാം അല്ലാഹു പരിശു ദ്ധനാണ്.

അല്ലാഹുവിന്‍റെ ഗുണനാമങ്ങളില്‍ പെട്ട മുഅ്മിന്‍-സുരക്ഷിതന്‍, മുഹൈമിന്‍-കാത്തു സൂക്ഷിക്കുന്നവന്‍-എന്നീ പേരുകള്‍ ഗ്രന്ഥത്തില്‍ ഈ സൂക്തത്തില്‍ മാത്രമേ പരാമര്‍ശിച്ചിട്ടുള്ളൂ. നാഥന്‍റെ സംസാരമായ, സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന വിധം അല്ലാഹുവിനെ ലോകര്‍ക്ക് ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്താന്‍ കടമപ്പെട്ടവരാണ് ഗ്രന്ഥം അ നന്തരമെടുത്ത പ്രവാചകന്‍റെ ജനത. എന്നാല്‍ അവരിലെ അദ്ദിക്റിന്‍റെ 40 പേരുകളെ സ ത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ 32: 4 ല്‍ പറഞ്ഞ പ്രസ്തുത കല്‍പ്പന നിര്‍വഹിക്കുകയുള്ളൂ. ബാക്കി 999 അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളും 15: 43-44; 48: 6; 98: 6; 33: 72-73 സൂക്തങ്ങളില്‍ വിവരിച്ച നരകക്കുണ്ഠ ത്തിന്‍റെ 7 വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണ്. ഭ്രാന്തന്മാരായ അവര്‍ 36: 59-62 ല്‍ വിവരിച്ച പ്രകാരം പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്. 5: 48; 36: 83; 39: 67 വിശദീകരണം നോക്കുക.