( അൽ അന്‍ആം ) 6 : 1

الْحَمْدُ لِلَّهِ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَجَعَلَ الظُّلُمَاتِ وَالنُّورَ ۖ ثُمَّ الَّذِينَ كَفَرُوا بِرَبِّهِمْ يَعْدِلُونَ

ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച ഒരുവനായ അല്ലാഹുവിനാണ് സര്‍ വ്വസ്തുതിയും, അവന്‍ അന്ധകാരങ്ങളും പ്രകാശവുമുണ്ടാക്കി, പിന്നെയും കാഫിറുകളായവർ തങ്ങളുടെ നാഥനെക്കൊണ്ട് പകരം വെക്കുന്നവരായിരിക്കുന്നു.

'സര്‍വ്വസ്തുതിയും അല്ലാഹുവിനാണ്' എന്ന വാക്കില്‍ ആരംഭിക്കുന്ന 4 സൂറത്തുകളില്‍ ഒന്നാണിത്. അല്‍കഹ്ഫ്, ഫാത്വിര്‍, സബഅ് എന്നിവയാണ് മറ്റു മൂന്ന് സൂറത്തുകള്‍. ഇരുട്ട് എന്നതിന്‍റെ ബഹുവചനമായ ഇരുട്ടുകള്‍ എന്ന പദമാണ് സൂക്തത്തില്‍ ഉപ യോഗിച്ചിട്ടുള്ളത്. എന്നാല്‍ പ്രകാശം എന്നതിന്‍റെ ബഹുവചനമായ പ്രകാശങ്ങള്‍ എന്ന പദം ഉപയോഗിച്ചില്ല. പ്രകാശം അല്ലാഹുവാണെന്ന് 24: 35 ലും; പ്രകാശം അദ്ദിക്ര്‍ ആണെന്ന് 5: 15-16 ലും; അല്ലാഹുവിലേക്കുള്ള വഴി പ്രകാശമായ അദ്ദിക്ര്‍ മാത്രമാണെന്ന് 6: 126 ലും പറഞ്ഞിട്ടുണ്ട്. മറ്റുള്ള വഴികളെല്ലാം അഥവാ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂ റ്റി ഒമ്പത് വഴികളും അന്ധകാരങ്ങളും പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്കുള്ളതുമാണ്. നിശ്ചയം ഇതാണ് നേരെചൊവ്വെയുള്ള മാര്‍ഗം, അപ്പോള്‍ അത് നിങ്ങള്‍ പിന്‍പറ്റുക, ആ മാര്‍ഗത്തില്‍നിന്ന് ഭിന്നിച്ചവരുടെ മാര്‍ഗങ്ങള്‍ നിങ്ങള്‍ പിന്‍പറ്റാതിരിക്കുകയും ചെയ്യുക എന്ന് 6: 153 ല്‍ പറഞ്ഞിട്ടുണ്ട്. 14: 1 ല്‍, ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത് തങ്ങളുടെ നാഥന്‍റെ സമ്മതപത്രമായ അതുകൊണ്ട് ജനങ്ങളെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശമാ യ അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക് പുറപ്പെടുവിപ്പിക്കാനാണെന്ന് പറഞ്ഞിട്ടുണ്ട്. 64: 2 ല്‍, അവന്‍ അല്ലാഹുതന്നെയാണ് നിങ്ങളെ എല്ലാവരെയും സൃഷ്ടിച്ചത്, നിങ്ങളില്‍ കാഫിറുണ്ട്, നിങ്ങളില്‍ വിശ്വാസിയുമുണ്ട്, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് അല്ലാഹു സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ് എന്ന് പറഞ്ഞിട്ടുണ്ട്. 2: 165 ല്‍ വിവരിച്ച പ്രകാരം ഫു ജ്ജാറുകള്‍ അല്ലാഹ് എന്ന് നാവുകൊണ്ട് പറയുന്നുണ്ടെങ്കിലും അവരുടെ ഹൃദയത്തില്‍ പിശാചിനെ കുടിയിരുത്തിക്കൊണ്ട് നാഥനിലേക്ക് എത്തിപ്പെടാന്‍ ഇടയാളന്മാരെയും ശു പാര്‍ശക്കാരെയും ജല്‍പിക്കുന്നവരാണ്. അതുവഴി അവര്‍ പ്രപഞ്ചനാഥനായ അല്ലാഹുവിന് സമന്മാരെ വെക്കുന്നവരാണ്. 2: 165-167 ല്‍ വിവരിച്ച പ്രകാരം കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ അവര്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുന്നവ രും ശപിക്കുന്നവരും കുറ്റപ്പെടുത്തുന്നതുമാണ്. 1: 1; 2: 2, 213, 256-257; 3: 7-10; 4: 150-151 വി ശദീകരണം നോക്കുക.