بَدِيعُ السَّمَاوَاتِ وَالْأَرْضِ ۖ أَنَّىٰ يَكُونُ لَهُ وَلَدٌ وَلَمْ تَكُنْ لَهُ صَاحِبَةٌ ۖ وَخَلَقَ كُلَّ شَيْءٍ ۖ وَهُوَ بِكُلِّ شَيْءٍ عَلِيمٌ
ആകാശങ്ങള്‍ക്കും ഭൂമിക്കും തുടക്കം കുറിച്ചവന്‍, അവന് എങ്ങനെയാണ് ഒരു സന്താനമുണ്ടാവുക, അവന് ഒരു കൂട്ടുകാരിയില്ല എന്നിരിക്കെ? അവന് എല്ലാഓ രോ വസ്തുവിനെയും സൃഷ്ടിച്ചവനാകുന്നു, അവന്‍ എല്ലാഓരോ വസ്തുവിനെ ക്കുറിച്ചും അറിവുള്ളവനുമാകുന്നു.
21: 30 ല്‍ വിവരിച്ചതുപോലെ ആകാശഭൂമികളെ ഒട്ടിപ്പിടിച്ച അവസ്ഥയില്‍ നിന്ന് വേര്‍പെടുത്തി ഇന്ന് കാണുന്ന വിധത്തില്‍ സംവിധാനിക്കുകയും ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി വെള്ളം അനിവാര്യമാക്കുകയും ചെയ്തവനാണ് എല്ലാം അടക്കിഭരിക്കു ന്ന ഏകാധിപനും സര്‍വ്വാധിപനും സേച്ഛാധിപനുമായ ത്രികാലജ്ഞാനിയായ അല്ലാഹു. 3: 58 ല്‍ പറഞ്ഞ യുക്തിനിര്‍ഭര ഗ്രന്ഥവും 25: 33 ല്‍ പറഞ്ഞ ഏറ്റവും നല്ല വിശദീകരണ ഗ്രന്ഥവും 33: 46 ല്‍ പറഞ്ഞ നാഥന്‍റെ സമ്മതപത്രവുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുന്നവര്‍ മാത്രമേ വിശ്വാസിയായ അവന്‍റെ പ്രതിനിധികളും അല്ലാഹുവിനെക്കുറിച്ചുള്ള ധാ രണ ശരിപ്പെടുത്തുന്നവരുമാവുകയുള്ളു. ഗ്രന്ഥം കിട്ടിയിട്ട് അത് ഉപയോഗപ്പെടുത്താതെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറു കളെല്ലാം തന്നെ അല്ലാഹുവിനെക്കുറിച്ച് വികലമായ ധാരണയുള്ളവരും 36: 59-60 ല്‍ പറഞ്ഞ പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരുമാണ്. 112-ാം സൂറത്തില്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: നീ പറയുക: അവന്‍, അല്ലാഹു ഏകനാണ്. അവന്‍ പൂര്‍ണ്ണനാണ്, അഥവാ എല്ലാവര്‍ക്കും ആശ്രയമായിട്ടുള്ളവനും അവന് ആരുടെയും ആശ്രയം ഇല്ലാത്തവനുമാണ്. അവന് പ്രസവിച്ചവനോ പ്രസവിക്കപ്പെട്ടവനോ അല്ല. അവനെപ്പോലെ ഒരാളുമില്ല. 42: 11 ല്‍, അ വനെപ്പോലെ ഒരു വസ്തുവുമില്ല എന്നും പറഞ്ഞിട്ടുണ്ട്. 2: 29, 116-117; 10: 61 വിശദീകര ണം നോക്കുക.