وَجَعَلُوا لِلَّهِ شُرَكَاءَ الْجِنَّ وَخَلَقَهُمْ ۖ وَخَرَقُوا لَهُ بَنِينَ وَبَنَاتٍ بِغَيْرِ عِلْمٍ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يَصِفُونَ
അവര്‍ ജിന്നുകളെ അല്ലാഹുവിന്റെ പങ്കാളികളാക്കിയിരിക്കുന്നു, അവരെ സൃ ഷ്ടിച്ചത് അവനാണ്, യാതൊരു അറിവുമില്ലാതെ അവര്‍ അല്ലാഹുവിന് പുത്ര ന്മാരെയും പുത്രിമാരെയും ആരോപിച്ചുണ്ടാക്കിയിരിക്കുന്നു; അവനോ, അവര്‍ ജല്പിച്ചുകൊണ്ടിരിക്കുന്നതിനെത്തൊട്ടെല്ലാം അത്യുന്നതനായ പരിശുദ്ധനാണ്.
മനുഷ്യരെ സൃഷ്ടിക്കുന്നതും അവര്‍ക്കുള്ള ജീവിതവിഭവങ്ങള്‍ സൃഷ്ടിക്കുന്നതു മെല്ലാം ഏകനായ അല്ലാഹുവാണ് എന്ന് വിവരിച്ചുകൊടുത്തിട്ടും ഗ്രന്ഥത്തിന്റെ അഭി സംബോധകരായിരുന്ന മക്കാമുശ്രിക്കുകള്‍ ജിന്നുകളെ അല്ലാഹുവിന്റെ ആണ്സന്താന ങ്ങളും മലക്കുകളെ അല്ലാഹുവിന്റെ പെണ്സന്താനങ്ങളുമായി സങ്കല്‍പ്പിച്ചിരുന്നു. അജയ്യ ഗ്രന്ഥമായ അദ്ദിക്റും അല്ലാഹുവും ഒന്നാണ് എന്നിരിക്കെ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത ഇന്നുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളും അല്ലാഹുവിനെക്കുറിച്ച് വികലമായ വിശ്വാസമാണ് കൊണ്ടുനടക്കുന്നത്. ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ഗ്രന്ഥം വഹിക്കുന്ന അവര്‍ 'അല്ലാഹു' എന്ന് പറയാന്‍ അറിഞ്ഞിട്ട് അല്ലാഹുവിനെ ഉറക്കിക്കിടത്തിക്കൊണ്ടുള്ള ജീവിതശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത് അല്ലാഹുവിനെ പരിചയപ്പെടുത്താനും ജീവിതലക്ഷ്യം പരിചയപ്പെടുത്താനും മനുഷ്യരുടെ ഐക്യം സ്ഥാപിക്കാനുമാണ്. അദ്ദിക്റിനെ തള്ളിപ്പറയുക എന്ന ത് ഭക്ഷണമാക്കിയ ഫുജ്ജാറുകള്‍ക്ക് ആകാശത്തിന്റെ വാതിലുകള്‍ തുറന്ന് കൊടുക്കുക യോ തുന്നല്‍ക്കാരന്റെ സൂചിയുടെ ദ്വാരത്തില്‍കൂടി ഒട്ടകം പ്രവേശിക്കുന്നതുവരെ അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല എന്ന് 7: 40 ല്‍ പറഞ്ഞിരിക്കുന്നതിനാല്‍ അവരുടെ നമസ്കാരം, നോമ്പ്, ഹജ്ജ്, ഉംറ, ദാനധര്‍മ്മങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം നരകത്തിലേക്കുള്ള 'സിജ്ജീനിലാണ്' രേഖപ്പെടുത്തപ്പെടുക. എല്ലാ സൃഷ്ടികളെയും ഒരുമിച്ചുകൂട്ടുന്ന വിധിദിവസം മലക്കുകളോട് അല്ലാഹു ചോദിക്കുന്നതാണ്: ഇവര്‍ നിങ്ങളെ യായിരുന്നോ സേവിച്ചുകൊണ്ടിരുന്നത്? അപ്പോള്‍ മലക്കുകള്‍ പറയും: നീ പരിശുദ്ധന്! അവരല്ല, നീയാണ് ഞങ്ങളുടെ സംരക്ഷകന്‍; എന്നാല്‍ അവര്‍ ജിന്നുകളെയായിരുന്നു സേവിച്ചിരുന്നത്, അവരില്‍ അധികപേരും ജിന്നുകളില്‍ വിശ്വസിക്കുന്നവരുമായിരുന്നു എന്ന് 34: 40-41 ല്‍ മുന്നറിയിപ്പ് നല്‍കിയത് ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. 2: 165-167; 6: 55, 91-92 വിശദീകരണം നോക്കുക.