( അൽ അന്‍ആം ) 6 : 11

قُلْ سِيرُوا فِي الْأَرْضِ ثُمَّ انْظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ

നീ പറയുക: നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുകയും പിന്നെ സത്യത്തെ കളവാക്കി തള്ളിപ്പറഞ്ഞുകൊണ്ടിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കിക്കാണുകയും ചെയ്യുക.

പൂര്‍വിക സമുദായങ്ങളെല്ലാം അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് 6: 47 ല്‍ പറഞ്ഞ പ്രകാരം അക്രമികളായപ്പോഴും, 46: 35 ല്‍ പറഞ്ഞ പ്രകാരം തെമ്മാടികളായപ്പോഴും, 30: 42 ല്‍ പറഞ്ഞ പ്രകാരം മുശ്രിക്കുകളായപ്പോഴും, 7: 84 ല്‍ പറഞ്ഞ പ്രകാരം ഭ്രാന്തന്മാരായപ്പോഴും, 7: 86 ല്‍ പറഞ്ഞ പ്രകാരം നാശകാരികളായപ്പോഴുമാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്. അഥവാ അദ്ദിക്ര്‍ കൊണ്ട് മുന്നറിയിപ്പ് നല്‍കപ്പെട്ടതിന് ശേഷം അതിനെ തള്ളിപ്പറഞ്ഞ് അതിര് കവിയുന്നവരാകുമ്പോഴാണ് ഓരോ സമുദായവും നശിപ്പിക്കപ്പെട്ടിട്ടുള്ളത്. നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ആകാശം ഭൂമിയുടെമേല്‍ വീഴാതിരിക്കുന്നില്ല എന്ന് 22: 65 ലും; അവന്‍റെ കല്‍പനയായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ആകാശവും ഭൂമിയും അതിന്‍റെ സ്ഥാനത്ത് നിലകൊള്ളുന്നില്ല എന്ന് 30: 25 ലും പറഞ്ഞിട്ടുണ്ട്. 

36: 69 ല്‍ പറഞ്ഞ വ്യക്തവും സ്പഷ്ടവുമായ വായനയും; 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവും; 7: 26 ല്‍ പറഞ്ഞ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ് യഥാര്‍ത്ഥ കാഫിറുകളും അക്രമികളും തെമ്മാടികളും ഭ്രാന്തന്മാരും നാശകാരികളും പരിധിലംഘിച്ചവരും. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ ഏറ്റെടുത്ത അവരെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷ്ടരെന്നാണ് 8: 22, 55 സൂക്തങ്ങളില്‍ നാഥന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 1: 7; 2: 254; 5: 10, 86, 97 വിശദീകരണം നോക്കുക.