( അൽ അന്‍ആം ) 6 : 111

وَلَوْ أَنَّنَا نَزَّلْنَا إِلَيْهِمُ الْمَلَائِكَةَ وَكَلَّمَهُمُ الْمَوْتَىٰ وَحَشَرْنَا عَلَيْهِمْ كُلَّ شَيْءٍ قُبُلًا مَا كَانُوا لِيُؤْمِنُوا إِلَّا أَنْ يَشَاءَ اللَّهُ وَلَٰكِنَّ أَكْثَرَهُمْ يَجْهَلُونَ

നിശ്ചയം, നാം മലക്കുകളെത്തന്നെ അവരിലേക്ക് ഇറക്കുകയും മരിച്ചവര്‍ അ വരോട് സംസാരിക്കുകയും അവരുടെ കണ്‍മുമ്പില്‍ എല്ലാഓരോ വസ്തുക്ക ളെയും നാം ഒരുമിച്ചുകൂട്ടുകയും ചെയ്താല്‍ പോലും അല്ലാഹു ഉദ്ദേശിച്ചാലൊ ഴികെ അവര്‍ വിശ്വസിക്കുന്നവരാകുമായിരുന്നില്ല, പക്ഷേ അവരില്‍ അധിക പേരും അവിവേകികള്‍ തന്നെയാകുന്നു.

എല്ലാ കാലത്തുമുള്ള കാഫിറുകള്‍ ആവശ്യപ്പെടുന്നതുപോലെ അവരിലേക്ക് ദൃ ഷ്ടാന്തമായി മലക്കുകളെ ഇറക്കുകയാണെങ്കിലും അവരില്‍ നിന്ന് മരിച്ചുപോയവര്‍ തിരി ച്ചുവന്ന് അവരോട് സംസാരിക്കുകയാണെങ്കിലും അവര്‍ ആവശ്യപ്പെടുന്ന പ്രകാരം എല്ലാ വസ്തുക്കളെയും അവരുടെ മുമ്പില്‍ ഒരുമിച്ചുകൂട്ടി കൊടുക്കുകയാണെങ്കിലും അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ ഒരാളും വിശ്വാസിയാവുകയില്ല. അഥവാ 10: 100 ല്‍ വിവരിച്ച പ്രകാരം വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാ ളും വിശ്വാസിയാവുകയില്ല. 27: 82 ല്‍ പറഞ്ഞ പ്രകാരം അവസാനനാളിന്‍റെ പ്രധാനപ്പെ ട്ട പത്ത് അടയാളങ്ങളില്‍ ഒന്നായ മൃഗം വന്ന് 'മനുഷ്യര്‍ നമ്മുടെ സൂക്തങ്ങളെക്കൊണ്ട് ദൃഢബോധ്യമുള്ളവരല്ല' എന്ന് പറയുമ്പോള്‍ വിശ്വസിക്കാമെന്ന് ധരിച്ചിരിക്കുന്ന കാഫി റുകള്‍ക്ക് 6: 158 ല്‍ പറഞ്ഞ പ്രകാരം അന്ന് വിശ്വാസം സ്വീകരിക്കല്‍ ഉപകാരപ്രദമാവുക യില്ല. 13: 31 ല്‍, നിശ്ചയം ഈ ഖുര്‍ആന്‍ (ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ള അജയ്യ ഗ്ര ന്ഥമായ അദ്ദിക്ര്‍), അതുകൊണ്ട് പര്‍വ്വതങ്ങള്‍ ചലിപ്പിക്കപ്പെടുകയും അല്ലെങ്കില്‍ അതു കാണ്ട് ഭൂമി പിളര്‍ത്തപ്പെടുകയും അല്ലെങ്കില്‍ അതുകൊണ്ട് മരിച്ചവര്‍ സംസാരിപ്പിക്ക പ്പെടുകയും ചെയ്തിരുന്നുവെങ്കിലും നിശ്ചയം അവര്‍ വിശ്വസിക്കുമായിരുന്നില്ല, എന്നാ ല്‍ കല്‍പനകള്‍ മുഴുവനും അല്ലാഹുവിനാകുന്നു, അപ്പോള്‍ അല്ലാഹു ഉദ്ദേശിച്ചിരുന്നു വെങ്കില്‍ മനുഷ്യര്‍ മുഴുവന്‍ സന്മാര്‍ഗ്ഗത്തിലാവുകതന്നെ ചെയ്യുമായിരുന്നു എന്നതില്‍ വിശ്വാസികളായവര്‍ നിരാശപ്പെടുകയാണോ? കാഫിറുകളായിട്ടുള്ളവര്‍ക്ക് അവര്‍ ഉല്‍പാദി പ്പിക്കുന്നത് നിമിത്തം ഓരോതരം അത്യാഹിത സംഭവങ്ങള്‍ വന്ന് ഭവിക്കാതിരിക്കുകയു മില്ല, അല്ലെങ്കില്‍ അവരുടെ വീട്ടുമുറ്റത്ത് വിപത്ത് ഇറങ്ങാതിരിക്കുകയുമില്ല,-അല്ലാഹുവി ന്‍റെ വാഗ്ദത്തം പുലരുന്നതുവരെ, നിശ്ചയം അല്ലാഹു വാഗ്ദത്തങ്ങള്‍ ഒരിക്കലും ലം ഘിക്കുകയില്ലതന്നെ എന്ന് പറഞ്ഞിട്ടുണ്ട്. 15: 14-15 ല്‍, അവരുടെ മേല്‍ നാം ആകാശങ്ങ ളുടെ കവാടങ്ങള്‍ തുറന്ന് അവര്‍ അതിലൂടെ പ്രവേശിപ്പിക്കപ്പെടുകയാണെങ്കില്‍ പോലും അവര്‍ പറയും: നിശ്ചയം നമ്മുടെ ദൃഷ്ടികള്‍ അഞ്ചിപ്പിക്കപ്പെട്ടിരിക്കുന്നു, അല്ല, നാം മാ രണത്തിന് വിധേയമാക്കപ്പെട്ട ഒരു ജനത തന്നെയായിരിക്കുന്നു, എന്നാലും അവര്‍ ഈ ഗ്രന്ഥം കൊണ്ട് വിശ്വസിക്കുകയില്ല എന്നും; 10: 96-97 ല്‍, ആരുടെ മേലിലാണോ അല്ലാഹുവിന്‍റെ വചനം യാഥാര്‍ത്ഥ്യമായത്, അവര്‍ക്ക് നീ എന്ത് ദൃഷ്ടാന്തങ്ങള്‍ കൊണ്ടുവന്നാ ല്‍ തന്നെയും വേദനാജനകമായ ശിക്ഷ കാണുന്നതുവരെ അവര്‍ വിശ്വസിക്കുകയില്ല എ ന്നും പറഞ്ഞിട്ടുണ്ട്. 8: 32 ല്‍, അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചതും ഓര്‍ക്കേണ്ടതാണ്; അ ല്ലാഹുവേ! ഇത് നിന്നില്‍ നിന്നുള്ള സത്യം തന്നെയാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആ കാശത്തുനിന്ന് ചരല്‍ മഴ വര്‍ഷിപ്പിക്കുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും വേദനാജനകമായ ശിക്ഷ ഞങ്ങള്‍ക്ക് കൊണ്ടുവരികയോ ചെയ്യുക എന്ന് പറഞ്ഞിട്ടുണ്ട്. ചുരുക്കത്തി ല്‍ എന്ത് ദൃഷ്ടാന്തങ്ങള്‍ കാണിച്ചാലും കാഫിറുകള്‍ വിശ്വസിക്കുകയില്ല എന്നര്‍ത്ഥം. 

 സൂക്തം അവതരിക്കുന്ന കാലത്ത് ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥം ഇല്ലാത്തതിനാല്‍ മക്കാമുശ്രിക്കുകളെക്കുറിച്ച് അവരില്‍ അധികപേരും അവിവേകികളാണ് എന്നാണ് പറഞ്ഞത്. എന്നാല്‍ ഇന്ന് 16: 89 ല്‍ പറഞ്ഞ എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അ ദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാ ര്‍ത്താദായകവുമായി ഉപയോഗപ്പെടുത്തുന്നവര്‍ മാത്രമാണ് യഥാര്‍ത്ഥ മുസ്ലിംകള്‍. അ റബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അതിനെ മൂടിവെക്കുകയും തള്ളിപ്പറയു കയും ചെയ്യുന്നവരായതിനാല്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. 2: 99; 32: 18 സൂക്തങ്ങള്‍ പ്രകാരം അവര്‍ തന്നെയാണ് തെമ്മാടികളും. 2: 18 പ്രകാരം അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായ അവര്‍ സ്വര്‍ഗത്തിലേക്ക് തിരിച്ച് പോവുകയില്ല. 9: 67-68 ല്‍ വിവരിച്ച പ്രകാരം തിന്മ കല്‍പിക്കുകയും നന്മ വിരോധിക്കുകയും ചെ യ്യുന്ന അവര്‍ കോപിക്കപ്പെട്ടവരും ശപിക്കപ്പെട്ടവരും നരകക്കുണ്ഠാഗ്നി വാഗ്ദത്തം ചെയ്യപ്പെട്ടവരുമാണ്. 2: 256-257; 4: 118; 9: 28 വിശദീകരണം നോക്കുക.