( അൽ അന്‍ആം ) 6 : 112

وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيَاطِينَ الْإِنْسِ وَالْجِنِّ يُوحِي بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ الْقَوْلِ غُرُورًا ۚ وَلَوْ شَاءَ رَبُّكَ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ

അപ്രകാരം നാം എല്ലാഓരോ നബിമാര്‍ക്കും വഞ്ചനാപരമായ കനകവാക്യ ങ്ങള്‍ പരസ്പരം ബോധനം ചെയ്തുകൊണ്ടിരിക്കുന്ന, മനുഷ്യരില്‍നിന്നും ജി ന്നുകളില്‍ നിന്നുമുള്ള പിശാചുക്കളെ ശത്രുക്കളാക്കിയിരിക്കുന്നു, നിന്‍റെ നാ ഥന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ അത് ചെയ്യുമായിരുന്നില്ല, അപ്പോള്‍ അവരെ യും അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നതിനെയും നീ വെടിയുക.

മനുഷ്യരിലും ജിന്നുകളിലും പിശാചുക്കളുണ്ടെന്ന് പഠിപ്പിക്കുന്ന സൂക്തമാണ് ഇത്. 114: 6 ലും, ജിന്നുകളിലും മനുഷ്യരിലും പെട്ട പിശാചുക്കള്‍ മനുഷ്യരുടെ ഹൃദയങ്ങളില്‍ സംശയം ജനിപ്പിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ജിന്നുകൂട്ടുകാരനെ 7: 26 ല്‍ പറഞ്ഞ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാത്തവരാണ് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍. മനുഷ്യരെ അദ്ദിക്റില്‍ നിന്ന് തട യുന്ന കാഫിറുകള്‍ അല്ലാഹുവിന്‍റെ ശത്രുക്കളാണെന്ന് 41: 26-28 ലും; അത്തരം കപടവിശ്വാസികള്‍ വിശ്വാസികളുടെ ശത്രുക്കളാണെന്നും അവരെ സൂക്ഷിക്കണമെന്നും അവരെ അല്ലാഹു കൊന്നുകളഞ്ഞിട്ടുണ്ടെന്നും 63: 4 ലും പറഞ്ഞിട്ടുണ്ട്. 6: 121 ല്‍, അറുക്കുന്നതി ന് മുമ്പ് അല്ലാഹുവിന്‍റെ നാമം സ്മരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കരുത്, നി ശ്ചയം അത് കാപട്യമുളവാക്കുന്നതാണ്, നിശ്ചയം പിശാചുക്കള്‍ അവരുടെ മിത്രങ്ങളെ നിങ്ങളോട് തര്‍ക്കിക്കുന്നതിന് വേണ്ടി ബോധനം ചെയ്യും, അപ്പോള്‍ അവരെ അനുസരിക്കുകയാണെങ്കില്‍ നിശ്ചയം നിങ്ങള്‍ മുശ്രിക്കുകള്‍ തന്നെയായിരിക്കും എന്ന് പറഞ്ഞിട്ടുണ്ട്. ജിന്നുകളെ വിശ്വാസിയാക്കാനുള്ള അദ്ദിക്ര്‍ മനുഷ്യരെയാണ് പഠിപ്പിച്ചിട്ടുള്ളത് എന്നതിനാല്‍ അതിനെ മൂടിവെച്ച മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ വിചാ രണയില്ലാതെ നരകത്തിലേക്ക് പോകുന്നവരാണെന്നാണ് 4: 145 ല്‍ പറഞ്ഞിട്ടുള്ളതെങ്കി ല്‍, 14: 21-22 ല്‍ പറഞ്ഞ പ്രകാരം ഐഹികലോകത്ത് വെച്ച് മനുഷ്യന് നല്‍കിയ വാഗ് ദാനങ്ങള്‍ പരലോകത്ത് വെച്ച് മുറിച്ച് കളയുന്ന പിശാച് വിചാരണക്ക് ശേഷമാണ് നരകത്തിലേക്ക് പോവുക. അദ്ദിക്റില്‍ നിന്ന് അകന്നതുകാരണം അല്ലാഹുവിന്‍റെ സ്മരണയില്ലാത്തവര്‍ക്ക് ഒരു ജിന്നുകൂട്ടുകാരനെ ഏല്‍പ്പിച്ച് കൊടുക്കുമെന്നും ആ ജിന്നുകൂട്ടുകാരന്‍ അവനെ നരകത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകുമെന്നും 43: 36-38; 50: 27-29; 59: 16-17 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 

ജിന്നിലും മനുഷ്യരിലുമുള്ള പിശാചുക്കള്‍ അറബി ഖുര്‍ആനില്‍ നിന്നല്ല മനുഷ്യ രെ തടയുക, മറിച്ച് അദ്ദിക്റില്‍ നിന്നാണ് തടയുക എന്ന് 5: 90-91; 7: 175; 25: 29; 41: 26-29; 58: 19 തുടങ്ങിയ സൂക്തങ്ങളിലെല്ലാം വിവരിച്ചിട്ടുണ്ട്. അപ്രകാരം എല്ലാ ഓരോ നബിമാ ര്‍ക്കും ഭ്രാന്തന്‍മാരായിട്ടുള്ള ഫുജ്ജാറുകളെ ശത്രുക്കളാക്കിയിരിക്കുന്നു എന്നും, എന്നാ ല്‍ മാര്‍ഗദര്‍ശകനും സഹായിയുമായി നിന്‍റെ നാഥന്‍ തന്നെ ഏറ്റവും മതിയായവനാണ് എന്നുമാണ് 25: 31 ല്‍ പറഞ്ഞിട്ടുള്ളതെങ്കില്‍ എല്ലാവിധ ആപത്ത് വിപത്തുകളെത്തൊ ട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അദ്ദിക്ര്‍ ഇ ന്ന് രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ചവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെ യുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 5: 48 ല്‍ വിവരിച്ചിട്ടുണ്ട്. 

ജീവിതലക്ഷ്യം ഉണര്‍ത്താനുള്ള അദ്ദിക്റിനെ മൂടിവെക്കുന്ന ലക്ഷ്യബോധമില്ലാ ത്ത കപടവിശ്വാസികളും കാഴ്ചയുണ്ടായിട്ടും ഉള്‍ക്കാഴ്ചാദായകമായ അത് വായിച്ച് മനസ്സിലാക്കാന്‍ തയ്യാറില്ലാത്തവരും കേള്‍വിശക്തി ഉണ്ടായിട്ടും അത് കേട്ട് മനസ്സിലാക്കാന്‍ തയ്യാറില്ലാത്തവരുമായ, കന്നുകാലികളെക്കാള്‍ വഴിപിഴച്ചവരും പ്രജ്ഞയറ്റവരുമായ അനുയായികളും നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടാനുള്ളവരാണെന്ന് 7: 179 ല്‍ പറഞ്ഞിട്ടുണ്ട്. 26: 212 ല്‍ പിശാചുക്കള്‍ അദ്ദിക്ര്‍ കേള്‍ക്കുന്നതിനെത്തൊട്ട് അകറ്റപ്പെട്ടവരാണെന്ന് പറഞ്ഞിട്ടുള്ളതിനാല്‍ മനുഷ്യ-ജിന്നുപിശാചുക്കളെ അകറ്റാനുള്ള ആയുധം അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ തന്നെയാണ്. കാഫിറുകള്‍ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക് റില്‍ നിന്ന് സിംഹഗര്‍ജനം കേട്ട് വിരണ്ടോടപ്പെടുന്ന കാട്ടുകഴുതകളെപ്പോലെ വിരണ്ടോടപ്പെടുമെന്ന് 74: 49-51 ല്‍ പറഞ്ഞിട്ടുണ്ട്. ഫുജ്ജാറുകളായ ഭ്രാന്തന്മാരുടെ ഹൃദയത്തിലേ ക്ക് ചുട്ടുപഴുത്ത കമ്പിയെന്നോണമാണ് അദ്ദിക്ര്‍ കയറ്റിവിടുക എന്ന് 15: 12; 26: 200 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 102-121, 146; 4: 78-79; 6: 55, 90 വിശദീകരണം നോക്കുക.