أَفَغَيْرَ اللَّهِ أَبْتَغِي حَكَمًا وَهُوَ الَّذِي أَنْزَلَ إِلَيْكُمُ الْكِتَابَ مُفَصَّلًا ۚ وَالَّذِينَ آتَيْنَاهُمُ الْكِتَابَ يَعْلَمُونَ أَنَّهُ مُنَزَّلٌ مِنْ رَبِّكَ بِالْحَقِّ ۖ فَلَا تَكُونَنَّ مِنَ الْمُمْتَرِينَ
അല്ലാഹു അല്ലാത്തവരെ വിധികര്‍ത്താവായി ഞാന്‍ അന്വേഷിക്കുകയോ? നിങ്ങളിലേക്ക് സ്പഷ്ടമാക്കപ്പെട്ട ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത് അവനാണ് എന്നിരിക്കെ, അപ്പോള്‍ ആര്‍ക്കാണോ നാം ഗ്രന്ഥം നല്‍കിയിട്ടുള്ളത് അവര്‍, നിശ്ചയം അത് തങ്ങളുടെ നാഥനില്‍നിന്ന് സത്യത്തോടുകൂടി ഇറക്കപ്പെട്ടതാണെന്ന് അറിയുന്നവരാണ്, അപ്പോള്‍ നിങ്ങള്‍ ഒരിക്കലും സംശയാലുക്കളില്‍ പെട്ടുപോകരുത്.
മനുഷ്യന് സ്രഷ്ടാവിനെ തിരിച്ചറിയാനും അവനവനെ തിരിച്ചറിയാനും ജീവിതലക്ഷ്യം തിരിച്ചറിയാനും മാനുഷിക ഐക്യം രൂപപ്പെടുത്താനുമുള്ള ഉപകരണമാണ് അദ്ദിക്ര്‍. അത് പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തും സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുമുള്ള ടിക്കറ്റുമാണ്. അല്ലാഹുവിനെ വിധികര്‍ത്താവായി അംഗീകരിക്കുക എന്ന് പറഞ്ഞാല്‍ വിശ്വാസിയാകാനുള്ള അവന്റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും വിധികല്‍പിക്കുക എന്നതാണ്. 2: 147-148; 5: 49-50; 10: 57-58 വിശദീകരണം നോക്കുക.