( അൽ അന്‍ആം ) 6 : 113

وَلِتَصْغَىٰ إِلَيْهِ أَفْئِدَةُ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ وَلِيَرْضَوْهُ وَلِيَقْتَرِفُوا مَا هُمْ مُقْتَرِفُونَ

പരലോകം കൊണ്ട് വിശ്വസിക്കാത്തവരായവരുടെ ഹൃദയങ്ങള്‍ അതിലേക്ക് (വഞ്ചനാപരമായ കനക വാക്യങ്ങളിലേക്ക്) ആകൃഷ്ടമാകുന്നതിനുവേണ്ടിയും അവര്‍ അതില്‍ സംതൃപ്തരാകുന്നതിനുവേണ്ടിയും അവര്‍ സമ്പാദിക്കേണ്ട തിന്മകള്‍ സമ്പാദിച്ചുകൊണ്ടിരിക്കുന്നതിന് വേണ്ടിയും.

മനുഷ്യരെയും ജിന്നുകളെയും സ്വതന്ത്രരായിട്ടാണ് അല്ലാഹു സൃഷ്ടിച്ചത്. മനുഷ്യ രില്‍ ഓരോരുത്തര്‍ക്കും നന്മയും തിന്മയും വേര്‍തിരിക്കാനുള്ള സത്യാസത്യ വിവേചന മാനദണ്ഡമായ അദ്ദിക്ര്‍ നല്‍കിയിട്ടുണ്ട്. എല്ലാഓരോ ആയിരത്തിലും തൊള്ളായിര ത്തി തൊണ്ണൂറ്റിയൊമ്പതിനെ പാട്ടിലാക്കാന്‍ പിശാചിന് കഴിവ് കൊടുക്കുകയും ചെയ്തു. ആ പിശാചിന്‍റെ കെണിയില്‍ പെടാതിരിക്കാനും ആ പിശാചിനെ നിയന്ത്രിക്കാനും വിശ്വാസിയാക്കാനുമുള്ള ഉപാധിയായ അദ്ദിക്ര്‍ മനുഷ്യര്‍ക്കാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ അദ്ദിക്റില്‍ നിന്ന് ജീവിതലക്ഷ്യം ഓര്‍മ്മിക്കാതെയും മറ്റുള്ളവരെ ഓര്‍മ്മിപ്പിക്കാതെയും ഐഹികജീവിതം മാത്രമാണ് ജീവിതമെന്ന വിധത്തില്‍ ഇവിടെ നിലകൊള്ളുന്ന അല്ലാഹു കൊന്നുകളഞ്ഞ മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ മനുഷ്യരെയും അവരുടെ ജിന്നുകൂട്ടുകാരെയും പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്ക് പിടിച്ചുവലിച്ചുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന, പരലോകം കൊണ്ട് വിശ്വസിക്കാത്ത ഫാജിറുകള്‍ സൂക്തങ്ങള്‍ വളച്ചൊടിച്ച് അല്ലാഹുവിന്‍റെ മേല്‍ കള്ളം കെ ട്ടിച്ചമച്ച് സംസാരിക്കുന്ന കപടവിശ്വാസികളുടെ ആകര്‍ഷകമായ സംസാരം കേട്ടിരിക്കുന്ന കാഫിറുകളാണ്. 4: 140 ല്‍ വിവരിച്ച പ്രകാരം രണ്ട് കൂട്ടരും നരകക്കുണ്ഠത്തില്‍ ഒരുമിച്ച് കൂട്ടപ്പെടുന്നതാണ്. 'ഞാന്‍ അദ്ദിക്ര്‍ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്ത കാഫിറായിരുന്നു' എന്ന് സമ്മതിക്കാതെ നീതിമാനായ നാഥന്‍ ഒരാളെയും നരകത്തിലേക്ക് ഇ ടുകയില്ല. 3: 178; 6: 25-27, 36 വിശദീകരണം നോക്കുക.