( അൽ അന്‍ആം ) 6 : 116

وَإِنْ تُطِعْ أَكْثَرَ مَنْ فِي الْأَرْضِ يُضِلُّوكَ عَنْ سَبِيلِ اللَّهِ ۚ إِنْ يَتَّبِعُونَ إِلَّا الظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ

ഭൂമിയിലുള്ള അധികപേരെയും നീ അനുസരിക്കുകയാണെങ്കില്‍ അവര്‍ നിന്നെ അല്ലാഹുവിന്‍റെ മാര്‍ഗത്തെത്തൊട്ട് വ്യതിചലിപ്പിക്കുന്നതുമാണ്, നിശ്ചയം അവര്‍ ഊഹങ്ങളെയല്ലാതെ പിന്‍പറ്റാത്തവരും നിശ്ചയം അവര്‍ നിഗമനങ്ങളല്ലാതെ വെച്ചുപുലര്‍ത്താത്തവരുമാകുന്നു.

313 പ്രവാചകന്മാരുടെയും ജനതയില്‍ പെട്ട 1000 ത്തില്‍ 999 നെയും പിശാച് പാ ട്ടിലാക്കുന്നതാണ്. കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ അറബി ഖു ര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കാഫിറുകളെ അദ്ദിക്ര്‍ പിന്‍പറ്റുന്ന പ്രവാചകനോ വിശ്വാസികളോ അനുസരിക്കാന്‍ പാടില്ല എന്ന് 33: 1, 48 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഉ റപ്പ് നല്‍കുന്ന സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് അവര്‍ 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പ്പാടുകളാണ് പിന്‍പറ്റിക്കൊണ്ടിരിക്കുന്നത്. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെക്കുറിച്ച് ലോകരോട് പറയാത്തതിനാല്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അവരെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവര്‍ എന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 17: 96-97 ല്‍ പറഞ്ഞ പ്രകാരം അവര്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണ്. 6: 153 ല്‍ വിവരിച്ച പ്രകാരം അല്ലാഹുവിലേക്ക് എത്തിപ്പെടാനുള്ള നേരെച്ചൊവ്വെയുള്ള പാത അദ്ദിക്ര്‍ തന്നെയാണ്. അതില്‍ നിന്നാണ് മനുഷ്യപ്പിശാചുക്കളും ജിന്നുപിശാചുക്കളും തടയുക. 1: 7; 2: 78-79, 165-167; 4: 174-175 വിശദീകരണം നോക്കുക.