( അൽ അന്‍ആം ) 6 : 12

قُلْ لِمَنْ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ قُلْ لِلَّهِ ۚ كَتَبَ عَلَىٰ نَفْسِهِ الرَّحْمَةَ ۚ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ الْقِيَامَةِ لَا رَيْبَ فِيهِ ۚ الَّذِينَ خَسِرُوا أَنْفُسَهُمْ فَهُمْ لَا يُؤْمِنُونَ

നീ ചോദിക്കുക: ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും ആര്‍ക്കുള്ളതാണെന്ന്, നീ പറയുക: അല്ലാഹുവിനുള്ളതാണെന്ന്, അവന്‍ കാരുണ്യം തന്‍റെ സ്ഥായിയായ സ്വഭാവമായി രേഖപ്പെടുത്തിയിരിക്കുന്നു, അന്ത്യനാളില്‍ നിങ്ങളെ എല്ലാവരെയും അവന്‍ ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യും-അതിന്‍റെ കാര്യത്തില്‍ സംശയമേയില്ല, ആരാണോ അവരുടെ ആത്മാവിനെ നഷ്ടപ്പെടുത്തിയത്, അപ്പോള്‍ അവര്‍ വിശ്വസിക്കുന്നവരാവുകയില്ല.

ആകാശഭൂമികളെയും അവക്കിടയിലുള്ള മനുഷ്യരടക്കമുള്ള സര്‍വചരാചരങ്ങളെ യും ആറ് നാളുകളിലായി സൃഷ്ടിച്ച് സിംഹാസനസ്ഥനായ അല്ലാഹുവിനെക്കൂടാതെ സംരക്ഷകരില്‍ നിന്നോ സഹായികളില്‍ നിന്നോ മനുഷ്യര്‍ക്ക് മറ്റാരുമില്ല എന്ന് ത്രികാലജ്ഞാനവും നാഥന്‍റെ സംസാരവുമായ അദ്ദിക്ര്‍ കൊണ്ട് മനുഷ്യരെ ഹൃദയത്തിന്‍റെ ഭാ ഷയില്‍ ഉണര്‍ത്താന്‍ കടമപ്പെട്ട പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ളവരില്‍ നിന്നുള്ള 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകള്‍ ആ ദൗത്യം നിര്‍വഹിക്കുന്നില്ല. അല്ല, മനുഷ്യന് അവനെക്കുറിച്ച് ശരിക്കും അവന്‍ വിശ്വാസിയാണോ കാഫിറാണോ എന്ന കാഴ്ചപ്പാടുണ്ട്, അവന്‍ എന്ത് ഒഴികഴിവ് പറഞ്ഞാലും ശരി എന്ന് 75: 14-15 ലും; ആരാണോ അവനവനെ സംസ്കരിക്കുകയും തന്‍റെ നാഥനെ ഓര്‍മ്മിക്കുകയും അതിനുവേണ്ടി നമസ്കരിക്കുകയും ചെയ്തത്, അവന്‍ വിജയിച്ചു എന്ന് 87: 14-15 ലും പറഞ്ഞിട്ടു ണ്ട്. അവരവരെ തിരിച്ചറിഞ്ഞവര്‍ വിജയിച്ചു എന്നും, തിരിച്ചറിയാത്തവര്‍ പരാജയപ്പെട്ടുവെന്നും 91: 9-10 ല്‍ പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാന്‍ എന്ന അവന്‍റെ സ്വഭാവം കൊണ്ടാണ് ഐഹിക ലോകത്തിലെങ്കിലും കാഫിറുകള്‍ ജീവിതം ആസ്വദിക്കട്ടെ എന്ന് കരുതി അ വര്‍ക്ക് യഥേഷ്ടം വിഭവങ്ങള്‍ നല്‍കിയിട്ടുള്ളത്. നീതിയുക്തമായ വിചാരണക്കുവേണ്ടി ഒരുദിനം നിശ്ചയിച്ചിട്ടുണ്ട്. എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊ ട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായി അ ദ്ദിക്റിനെ ഇവിടെവെച്ച് ഉപയോഗപ്പെടുത്തി വിചാരണാ ദിനത്തില്‍ ഓരോരുത്തരെയും രക്ഷപ്പെടുത്തേണ്ടത് അവരവരുടെതന്നെ ബാധ്യതയാണ്. 39: 15 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റില്‍ നിന്ന് അവരവരെ തിരിച്ചറിഞ്ഞ്, ജീവിതലക്ഷ്യം തിരിച്ചറിഞ്ഞ് ഇവിടെ സ്വര്‍ഗം പണിയുന്നവരാണ് വിശ്വാസികള്‍. ഗ്രന്ഥം ലഭിച്ചിട്ട് അങ്ങനെ ചെയ്യാത്തവര്‍ അവരുടെയും കുടുംബാംഗങ്ങളുടെയും നഷ്ടത്തിന് അവരവരെത്തന്നെയാണ് കുറ്റപ്പെടുത്തേണ്ടി വരി ക. നരകശിക്ഷയിലേക്ക് അവര്‍ കൊണ്ടുവരപ്പെടുമ്പോള്‍ അവര്‍ അപമാനത്താല്‍ വിനീ തരാകുന്നതായും ഒളികണ്ണിട്ട് അതിനെ നോക്കുന്നതായും നിനക്ക് കാണാം; വിശ്വാസി കളായിരുന്നവര്‍ പറയുകയും ചെയ്യും: നിശ്ചയം നഷ്ടക്കാര്‍, വിധിദിവസം സ്വന്തത്തെ യും തങ്ങളുടെ കുടുംബാംഗങ്ങളെയും നഷ്ടപ്പെടുത്തിയവരാരോ, അവര്‍ തന്നെയാണ്, അറിഞ്ഞിരിക്കുക! നിശ്ചയം അക്രമികള്‍ സ്ഥായിയായ ശിക്ഷയിലാണുള്ളത് എന്ന് 42: 45 ല്‍ പറഞ്ഞിട്ടുണ്ട്. 

9: 67-68 ല്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠാഗ്നി വാഗ്ദത്തം ചെയ്യപ്പെട്ട കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും കുഫ്ഫാറുകളും നാഥനെ വിസ്മരിച്ച് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും അദ്ദിക്റില്‍ നിന്ന് ജനങ്ങളെ തടയുകവഴി പിശാചിനെ സഹായിച്ചുകൊണ്ടിരിക്കുന്നവരും ലോകത്തിന്‍റെ അന്ത്യത്തിനുവേണ്ടി ധൃതി കാണിക്കുന്നവരുമാണ്. കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ അവര്‍ നരകക്കുണ്ഠത്തില്‍വെച്ച് പരസ്പരം തര്‍ക്കിക്കുന്ന, ശപിക്കുന്ന, കുറ്റപ്പെടുത്തുന്ന രംഗം 2: 165-167 ല്‍ ഫുജ്ജാറുകളാണ് വായിച്ചിട്ടുള്ളതും വായിച്ചുകൊണ്ടിരിക്കുന്നതും. 4: 1 ല്‍ വിവരിച്ച പ്ര കാരം ആത്മാവിന്‍റെ ഉടമയായ നിഷ്പക്ഷവാനായ നാഥനെ കണ്ടെത്തുക എന്ന ജീവിതലക്ഷ്യം വിസ്മരിച്ച് ജീവിക്കുന്ന അവര്‍ കണ്ട, കേട്ട, തൊട്ട, വായിച്ച ഗ്രന്ഥം അവര്‍ ക്കെതിരെ വാദിച്ച് സാക്ഷിനിന്ന് അവരെ പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 1: 2; 2: 121, 272; 4: 46; 6: 20 വിശദീകരണം നോക്കുക.