( അൽ അന്‍ആം ) 6 : 120

وَذَرُوا ظَاهِرَ الْإِثْمِ وَبَاطِنَهُ ۚ إِنَّ الَّذِينَ يَكْسِبُونَ الْإِثْمَ سَيُجْزَوْنَ بِمَا كَانُوا يَقْتَرِفُونَ

നിങ്ങള്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് പ്രത്യക്ഷമായതിനെ വെടിയുവീന്‍, അതില്‍ നിന്നുള്ള പരോക്ഷമായതിനെയും, നിശ്ചയം കുറ്റം സമ്പാദിച്ചുകൊണ്ടിരിക്കുന്നവരാരോ, അവര്‍ വ്യാജം കെട്ടിച്ചമച്ചിരുന്നവരായതുകൊണ്ട് പ്രതിഫലം നല്‍ കപ്പെടുകതന്നെ ചെയ്യും. 

ജനങ്ങളുടെ അടുക്കല്‍ കുറ്റമായിക്കാണുന്ന പ്രവര്‍ത്തനങ്ങളാണ് കുറ്റകൃത്യങ്ങളി ല്‍ പ്രത്യക്ഷമായിട്ടുള്ളത്. ജനങ്ങള്‍ കാണാത്ത അവസ്ഥയില്‍ ത്രികാലജ്ഞാനിയായ നാഥന്‍ കാണുന്നില്ല എന്ന ബോധത്തില്‍ സ്വയം രഹസ്യമായി പ്രവര്‍ത്തിക്കുന്ന കുറ്റകൃത്യങ്ങളാണ് പരോക്ഷമായിട്ടുള്ളത്. ഒരു കുറ്റം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചാല്‍ അത് കു റ്റമായി പരിഗണിക്കുകയില്ല, അത് പ്രവര്‍ത്തിച്ചാല്‍ അതിന് തക്കതായശിക്ഷ മാത്രമേ ല ഭിക്കുകയുമുള്ളൂ. മറ്റുള്ളവരെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടി പ്രേരിപ്പിച്ചാല്‍ അ തിന്‍റെ പാപഭാരത്തിന്‍റെ ഒരു പങ്ക് പ്രേരിപ്പിച്ചവര്‍ക്ക് ലഭിക്കുന്നതാണ്. അതും പ്രത്യക്ഷമായ കുറ്റങ്ങളിലാണ് വരിക. 36: 12 ല്‍ പറഞ്ഞ പ്രകാരം പിന്‍ഗാമികള്‍ക്ക് വിട്ടേച്ചുപോകുന്ന പൈതൃകങ്ങള്‍ അദ്ദിക്റിന്‍റെ മാര്‍ഗത്തിലുള്ളത് തന്നെയായിരിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്തപക്ഷം അന്ത്യനാള്‍ വരെ വഴിപിഴപ്പിച്ച ജനതയുടെ പാപഭാരത്തില്‍ ഒരു പങ്ക് അവര്‍ വഹിക്കേണ്ടിവരും. അതുകൊണ്ട് സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ ഇന്ന് നരകത്തിലേക്കുള്ള തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ ജീവിതരീതി പിന്‍പറ്റുകയില്ല എ ന്ന് മാത്രമല്ല, അവരോട് 9: 73 ല്‍ കല്‍പിച്ച പ്രകാരം അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാ ദ് ചെയ്യുന്നതുമാണ്. കൂടാതെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളുടെ ക്ഷേമ ഐശ്വ ര്യം മുന്‍ നിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ടും മനുഷ്യരുടെ ഐക്യം നിലവില്‍ വന്ന് ലോകത്ത് ശാന്തിയും സമാധാനവും ഉണ്ടാകാന്‍ ലക്ഷ്യം വെച്ചുകൊണ്ടും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതുമാണ്. 2: 62; 4: 85, 110-113; 9: 67-68 വിശദീകരണം നോക്കുക.