( അൽ അന്‍ആം ) 6 : 121

وَلَا تَأْكُلُوا مِمَّا لَمْ يُذْكَرِ اسْمُ اللَّهِ عَلَيْهِ وَإِنَّهُ لَفِسْقٌ ۗ وَإِنَّ الشَّيَاطِينَ لَيُوحُونَ إِلَىٰ أَوْلِيَائِهِمْ لِيُجَادِلُوكُمْ ۖ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ

അല്ലാഹുവിന്‍റെ നാമം സ്മരിക്കപ്പെട്ടതല്ലാത്തതില്‍നിന്ന് നിങ്ങള്‍ ഭക്ഷിക്കാവു ന്നതുമല്ല, നിശ്ചയം അത് കാപട്യമുളവാക്കുന്നത് തന്നെയാകുന്നു, നിശ്ചയം പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് നിങ്ങളോട് അവര്‍ തര്‍ക്കിക്കുന്നതിനുവേണ്ടി ബോധനം ചെയ്യുകതന്നെ ചെയ്യും, നിങ്ങള്‍ അവരെ അനുസരിക്കുക യാണെങ്കില്‍ നിശ്ചയം നിങ്ങള്‍ അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പ ങ്കുചേര്‍ക്കുന്നവര്‍ തന്നെയുമായിരിക്കും.

അറുക്കുന്നതിന് മുമ്പ് അല്ലാഹുവിന്‍റെ നാമം സ്മരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ചുകൂടാത്തതുമാകുന്നു എന്ന് പറഞ്ഞതില്‍ നിന്ന് അറുക്കുമ്പോഴും തിന്നുമ്പോഴും ബിസ്മി ചൊല്ലിയതുകൊണ്ട് അനുവദനീയമാവുകയില്ല. അല്ലാഹുവിന് വേണ്ടി നീക്കിവെ ച്ചതും, 'ഇത് നിന്നില്‍ നിന്നുള്ളതാണ്, നിന്നിലേക്കുമാണ്' എന്ന് ആത്മാവുകൊണ്ട് സ് മരിച്ച് അറുത്തതും മാത്രമേ വിശ്വാസികള്‍ ഭക്ഷിക്കാവൂ. അല്ലാത്തവയെല്ലാം 5: 3 ലും 6: 145 ലും പറഞ്ഞ പ്രകാരം നിഷിദ്ധവും കാപട്യമുളവാക്കുന്നതും അല്ലാഹുവിനല്ലാതെ നേര്‍ച്ച-വഴിപാടുകള്‍ അര്‍പ്പിക്കപ്പെട്ടവയെപ്പോലെ മാലിന്യമായ പന്നിമാംസങ്ങളില്‍ പെ ട്ടതുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. നേര്‍ച്ചവഴിപാടുകളിലൂടെ നീക്കിവെച്ച ഭക്ഷണ സാധന ങ്ങള്‍ ഏതാണെങ്കിലും ബിസ്മി ചൊല്ലി തിന്നാല്‍ കുഴപ്പമില്ല എന്ന് പറയുന്നത് മനുഷ്യ പ്പിശാചുക്കളായ കപടവിശ്വാസികള്‍ അവരുടെ മിത്രങ്ങളോട് പല ഊഹാപോഹങ്ങളും തര്‍ക്ക വിതര്‍ക്കങ്ങളും ബോധിപ്പിച്ച് കൊടുക്കുന്നുണ്ടെന്നതിന്‍റെ ഉദാഹരണങ്ങളില്‍ പെ ട്ടതാണ്. ഇസ്ലാമിലില്ലാത്ത സ്ത്രീധനം വാങ്ങി ഒരു വിഹിതം പുരോഹിതന്‍മാര്‍ക്കോ പള്ളികള്‍ക്കോ സംഘടനകള്‍ക്കോ അനാഥശാലകള്‍ക്കോ നല്‍കുകയാണെങ്കില്‍ അതിന് വിരോധമില്ലെന്നും; കള്ളക്കടത്ത്, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, പലിശ, ലോട്ടറി, മാരണം, മന്ത്രം, ജനങ്ങളെ ചൂഷണം ചെയ്യല്‍ തുടങ്ങിയ ഏത് പൈശാചിക മാര്‍ഗങ്ങളിലൂടെ പ ണം സമ്പാദിച്ചാലും ഒരു വിഹിതം ഇത്തരം പിശാചിന്‍റെ ഏജന്‍റുമാര്‍ക്കോ സ്ഥാപനങ്ങള്‍ ക്കോ നല്‍കുകയാണെങ്കില്‍ നിഷിദ്ധമാവുകയില്ല എന്ന നയം സ്വീകരിക്കലും അതുപോ ലെത്തന്നെയാണ്. 55: 1-4 പ്രകാരം അദ്ദിക്ര്‍ ഓരോ ആത്മാവിനെയും സ്വര്‍ഗത്തില്‍ വെ ച്ചുതന്നെ പഠിപ്പിച്ചിട്ടുണ്ടെന്നിരിക്കെ മനഃസാക്ഷിക്ക് വിരുദ്ധമായി ഏത് പ്രവൃത്തി ചെയ് താലും അത് പിശാചിന്‍റെ ബോധനത്തിന് അടിമപ്പെട്ടുകൊണ്ടായിരിക്കും. 75: 14-15 ല്‍, അല്ല; മനുഷ്യന് അവനെക്കുറിച്ച് ശരിക്കും കാഴ്ചപ്പാടുണ്ട്, അവന്‍ എന്ത് ഒഴികഴിവ് പറ ഞ്ഞാലും ശരി എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ മൂടിവെച്ചുകൊണ്ട് ഇത്തരം തിന്മകള്‍ക്ക് പ്രേരണകള്‍ നല്‍കുന്ന അല്ലാഹു കൊന്നുകളഞ്ഞ തെമ്മാടികളായ കപടവിശ്വാസികളെ ഒരു കാര്യത്തിലും വിശ്വാസികള്‍ അനുസരിക്കരുതെന്നും അഥവാ അവരെ അനുസരിക്കുകയാണെങ്കില്‍ വിശ്വാസികള്‍ അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ത്തവരായിരിക്കുമെന്നുമാണ് സൂക്തം പഠിപ്പിക്കുന്നത്. അദ്ദിക്ര്‍ മൂടിവെക്കുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരുമാണ് കരയിലെ ഏറ്റവും നികൃഷ്ട ജീവികളെന്നും കോപിക്കപ്പെട്ടവ രും ശപിക്കപ്പെട്ടവരുമായ അവരെ ശിക്ഷിക്കാനാണ് അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളതെ ന്നും അവര്‍ക്ക് നരകകുണ്ഠമാണ് ഒരുക്കിവെച്ചിട്ടുള്ളതെന്നും 33: 73; 48: 6; 98: 6 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 79; 3: 86, 91; 4: 91; 6: 112, 116 വിശദീകരണം നോക്കുക.