وَكَذَٰلِكَ جَعَلْنَا فِي كُلِّ قَرْيَةٍ أَكَابِرَ مُجْرِمِيهَا لِيَمْكُرُوا فِيهَا ۖ وَمَا يَمْكُرُونَ إِلَّا بِأَنْفُسِهِمْ وَمَا يَشْعُرُونَ
അപ്രകാരം എല്ലാ ഓരോ നാട്ടിലും അതിലെ കെങ്കേമന്‍മാരായ ഭ്രാന്തന്‍മാരെ അതില്‍ ഗൂഢതന്ത്രങ്ങള്‍ മെനയുന്നതിനായി നാം നിയോഗിച്ചിരിക്കുകയാകു ന്നു, അവര്‍ അവര്‍ക്കെതിരായിത്തന്നെയല്ലാതെ ഗൂഢതന്ത്രം മെനയുന്നില്ല, എ ന്നാല് അവര്‍ അത് തിരിച്ചറിയാത്തവരുമാകുന്നു.
ഒരു നാടിനെ നശിപ്പിക്കാനുദ്ദേശിച്ചാല്‍ അതിലെ സുഖലോലുപന്മാരോട് നാം കല്‍പിക്കുകയായി, അങ്ങനെ അവര്‍ അതില്‍ തെമ്മാടിത്തം പ്രവര്‍ത്തിക്കുകയും അപ്പോ ള്‍ അവരുടെമേല്‍ ശിക്ഷാവിധി ബാധകമാവുകയും ചെയ്യും, അപ്പോള്‍ നാം അതിനെ ത കര്ത്ത് നാമാവശേഷമാക്കുകയാണുണ്ടായത് എന്ന് 17: 16 ല്‍ പറഞ്ഞിട്ടുണ്ട്. സ്വാലിഹ് നബിയെ സമൂദ് ജനതയിലേക്ക് പ്രവാചകനായി അയച്ചിട്ടുണ്ടായിരുന്നു. ആ ജനത അ ദ്ദേഹത്തോട് പറഞ്ഞു: നിന്നെയും നിന്നോടൊപ്പമുള്ളവരെയും ഞങ്ങള്‍ ദുശ്ശകുനമായിട്ടാണ് കാണുന്നത്. സ്വാലിഹ് മറുപടി പറഞ്ഞു: നിങ്ങളുടെ ശകുനം അല്ലാഹുവിന്‍റെ പക്കലാകുന്നു; അല്ല, നിങ്ങള്‍ പരീക്ഷിക്കപ്പെടുന്ന ഒരു ജനത തന്നെയാകുന്നു. ആ പട്ടണത്തി ല്‍ ഭൂമിയില്‍ നാശമുണ്ടാക്കുന്ന ഒമ്പത് ഗോത്രക്കാരുണ്ടായിരുന്നു, അവര്‍ സുകൃതം ചെ യ്യുന്നവര്‍ ആയിരുന്നില്ല. അവര്‍ പറഞ്ഞു: നിശ്ചയം സ്വാലിഹിനെയും കുടുംബത്തെയും രാത്രിക്ക് രാത്രി കൊന്നുകളയുകയും പിന്നെ അവന്‍റെ രക്ഷാധികാരിയോട് നിന്‍റെ കുടുംബത്തെ നശിപ്പിച്ചതിന് ഞങ്ങള്‍ സാക്ഷികളല്ല, ഞങ്ങള്‍ സത്യസന്ധന്മാര്‍ തന്നെയാ ണെന്ന് പറയുകയും ചെയ്യാമെന്ന് തീരുമാനിച്ച് ഉറപ്പിക്കുകയും ചെയ്യുക. അങ്ങനെ അവര്‍ ഗൂഢതന്ത്രം മെനഞ്ഞു, അവര്‍ അറിയാതെ നാമും തന്ത്രം മെനഞ്ഞു, അപ്പോള്‍ നോക്കുക, അവരുടെ തന്ത്രത്തിന്‍റെ പരിണിതി എന്തായിരുന്നു എന്ന്. നാം അവരെയും അവരു ടെ ജനതയെയും മുഴുവനും നശിപ്പിക്കുകയും, വിശ്വാസികളാവുകയും തങ്ങളുടെ ഉത്തരവാദിത്തം നിര്‍വ്വഹിച്ച് ജീവിക്കുകയും ചെയ്തവരെ സ്വാലിഹിനോടൊപ്പം രക്ഷപ്പെടുത്തുകയും ചെയ്തു എന്ന് 27: 47-53 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
13: 33 ല്‍, അപ്പോള്‍ എല്ലാ ഓരോരുത്തരും സമ്പാദിച്ചതിനെ ആധാരമാക്കി വിധി കല്പിക്കുവാന് അവരെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരുവന്‍, അവന് ഈ ജനം പങ്കാളി കളെ ആരോപിച്ചിരിക്കുന്നു; നീ പറയുക: നിങ്ങള്‍ അവരുടെ പേരുകള്‍ പറയുക, അല്ലെങ്കില്‍ ഭൂമിയില്‍ അല്ലാഹുവിന് അറിയാത്തത് നിങ്ങള്‍ അവനെ പഠിപ്പിക്കുകയാണോ? അ തോ നിങ്ങള്‍ വായില്‍ വരുന്ന വാക്കുകള്‍ പറയുകയാണോ, കാഫിറുകളായവര്‍ക്ക് സ ത്യത്തിനെതിരെയുള്ള ഗൂഢതന്ത്രവും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തെത്തൊട്ട് ജനങ്ങളെ ത ടയലും അലങ്കാരമാക്കപ്പെട്ടിരിക്കുകയാണ്, ആരെയാണോ അല്ലാഹു വഴികേടിലാവാന്‍ അനുവദിച്ചത്, അപ്പോള്‍ അവനെ സന്മാര്‍ഗത്തിലാക്കുന്നവന്‍ ആരുമില്ല എന്നും; 13: 42 ല്‍, അവര്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ജനങ്ങളും വലിയ വലിയ തന്ത്രങ്ങള്‍ പയറ്റി നോക്കിയിട്ടുണ്ട്, എന്നാല്‍ എല്ലാ തന്ത്രങ്ങളുടെയും നിയന്ത്രണം അല്ലാഹുവിന്‍റെ പക്ക ലാണ്, ഓരോ ആത്മാവും എന്ത് നേടിക്കൊണ്ടിരിക്കുന്നു എന്ന് അവന്‍ അറിയുന്നു. അ പ്പോള്‍ ആര്‍ക്കാണ് ശുഭപര്യവസാനമെന്ന് നിഷേധത്തിനുമേല്‍ നിഷേധം കൈക്കൊള്ളുന്ന ഈ കുഫ്ഫാറുകള്‍ അടുത്ത് അറിയുകതന്നെ ചെയ്യും എന്നും പറഞ്ഞിട്ടുണ്ട്. 14: 46 ല്‍, അവര്‍ തങ്ങളുടെ തന്ത്രങ്ങളൊക്കെയും പയറ്റിനോക്കി, പക്ഷേ അല്ലാഹുവിന്‍റെ പക്കലാ ണ് അവരുടെ തന്ത്രങ്ങളൊക്കെയും, അവരുടെ തന്ത്രങ്ങള്‍ മലകള്‍ നീങ്ങിപ്പോകാന്‍ മാത്രം ഭയങ്കരങ്ങളായിരുന്നുവെങ്കിലും അല്ലാഹുവിന്‍റെ പക്കല്‍ എല്ലാം നിഷ്ഫലമായി പ്പോയി എന്ന് പറഞ്ഞിട്ടുണ്ട്. എല്ലാ കാലത്തും അദ്ദിക്ര്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ എല്ലാ തന്ത്രങ്ങളും പയറ്റിയിട്ടുണ്ട്. എന്നാല്‍ എ ല്ലാം അടക്കിഭരിക്കുന്ന അല്ലാഹുവിന്‍റെ പക്കല്‍ തന്നെയാണ് അവരുടെ മൂര്‍ദ്ധാവും എ ന്നിരിക്കെ അല്ലാഹുവിന്‍റെ പക്കല്‍ അവരുടെ തന്ത്രങ്ങളൊന്നും വിലപ്പോയിട്ടില്ല. അജയ്യവും മിഥ്യകലരാത്ത തത്വസമ്പൂര്‍ണ്ണ ഗ്രന്ഥവുമായ അദ്ദിക്റിനെ പരിചയും മുഹൈമിനാ യി ഉപയോഗപ്പെടുത്തുന്ന വിശ്വാസിയെ നശിപ്പിക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ലതന്നെ. 35: 10 ല്‍, തിന്മകള്‍ നടപ്പിലാക്കുന്നതിനുവേണ്ടി ഗൂഢതന്ത്രം മെനയുന്നവര്‍ക്ക് അതികഠിനമായ ശിക്ഷയുണ്ട്, അക്കൂട്ടരുടെ ഗൂഢതന്ത്രം അവര്‍ക്കെതിരായിത്തന്നെ ഫലിക്കുന്നതുമാണ് എന്ന് പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ പ്രത്യേകിച്ച് അവരിലെ കപടവിശ്വാസികളായ നേതാക്കള്‍ പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതിന് തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ നശീകരണ പ്ര വര്‍ത്തനങ്ങളിലും ധൂര്‍ത്തിലും മുഴുകി ഭൗതിക ജീവിതത്തില്‍ ആകൃഷ്ടരായ പിശാചി നെ സേവിച്ചുകൊണ്ടിരിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിന്റെ പ്രചരണത്തിന് തടസ്സം സൃഷ്ടിക്കുകവഴി മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നതിനാല് അവര്‍ക്ക് നല്കപ്പെ ട്ടിട്ടുള്ള നൈമിഷിക ജീവിതവിഭവങ്ങള്‍ ആസ്വദിക്കാന്‍ കഴിയാതെ സ്വയം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ നബിയും റബ്ബുമായി സ്വീകരിക്കുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന ഹൃദയത്തില്‍ സംശയമാകുന്ന രോഗമുള്ള കുഫ്ഫാറുകളുമടങ്ങിയ, 7: 40; 26: 99; 32: 12, 22; 36: 59-62 തുടങ്ങി 52 സ്ഥലങ്ങളില്‍ പറഞ്ഞ ഭ്രാന്തന്മാര് ഈസാ രണ്ടാമത് വന്ന് ദജ്ജാലിനെ വധിക്കുന്നതോടുകൂടി അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വ ധിക്കപ്പെടുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്പന നടപ്പിലാകുന്ന തുമാണ്. അപ്പോള്‍ മാത്രമാണ് 38: 8 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്ര്‍-ദിക്രീ-ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥമെന്ന് അവര്‍ക്ക് ബോധ്യം വരിക. 2: 11-12, 159-161; 3: 54; 9: 32 -33 വിശദീകരണം നോ ക്കുക.