( അൽ അന്‍ആം ) 6 : 126

وَهَٰذَا صِرَاطُ رَبِّكَ مُسْتَقِيمًا ۗ قَدْ فَصَّلْنَا الْآيَاتِ لِقَوْمٍ يَذَّكَّرُونَ

ഇതാകട്ടെ, നിന്‍റെ നാഥനില്‍ നിന്നുള്ള ഏറ്റവും ചൊവ്വായ പാതയാകുന്നു, നി ശ്ചയം ഹൃദയം കൊണ്ട് സ്മരിക്കുന്നവരായ ജനതക്കുവേണ്ടി നാം നമ്മുടെ സൂക്തങ്ങള്‍ വ്യക്തമായി വിശദീകരിച്ച് കഴിഞ്ഞിട്ടുണ്ട്.

1: 5; 2: 213; 6: 126; 10: 25; 16: 76; 36: 61; 42: 52; 48: 2 തുടങ്ങി 35 സൂക്തങ്ങളില്‍ പറഞ്ഞ സ്വര്‍ഗത്തിലേക്ക് എത്തിപ്പെടാനുള്ള നേരെച്ചൊവ്വെയുള്ള പാതയും; 2: 2, 185; 9: 33; 18: 57; 22: 8; 28: 85; 39: 23; 48: 28; 61: 9 തുടങ്ങി 80 സൂക്തങ്ങളില്‍ പറഞ്ഞ സന്മാര്‍ഗവും; 20: 3; 73: 19; 76: 29; 80: 11 തുടങ്ങി 9 സൂക്തങ്ങളില്‍ പറഞ്ഞ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റും അദ്ദിക്റാണ്. എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്തുന്നവരാണ് സര്‍വസ്വം നാഥന് സമര്‍പ്പിച്ച മുസ്ലിംകളെന്ന് 16: 89 ല്‍ പറഞ്ഞിട്ടുണ്ട്. 3: 7 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ റിക്കാര്‍ഡ് 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലാണ്. 4: 54-56 ല്‍ വിവരിച്ച പ്ര കാരം ശപിക്കപ്പെട്ട കപടവിശ്വാസികളും അവരുടെ അനുയായികളായ കുഫ്ഫാറുകളും അദ്ദിക്റിനെ തള്ളിപ്പറയുകവഴി നാഥനെ വിസ്മരിച്ചവരും നാഥനാല്‍ വിസ്മരിക്കപ്പെട്ട വരുമാണ്. 1: 6; 4: 68-69; 6: 117 വിശദീകരണം നോക്കുക.