( അൽ അന്‍ആം ) 6 : 137

وَكَذَٰلِكَ زَيَّنَ لِكَثِيرٍ مِنَ الْمُشْرِكِينَ قَتْلَ أَوْلَادِهِمْ شُرَكَاؤُهُمْ لِيُرْدُوهُمْ وَلِيَلْبِسُوا عَلَيْهِمْ دِينَهُمْ ۖ وَلَوْ شَاءَ اللَّهُ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ

അപ്രകാരം തന്നെ അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന അധികപേര്‍ക്കും തങ്ങളുടെ സന്താനങ്ങളെ വധിക്കുന്നത് അവരുടെ പങ്കാളിക ള്‍ അലങ്കാരമാക്കിക്കൊടുത്തിരിക്കുന്നു, അവരെ ദീനില്‍ നിന്ന് തിരിച്ചുവിടുന്നതിനും അവരുടെ ദീന്‍ അവരുടെമേല്‍ അവ്യക്തമാക്കേണ്ടതിനുമാകുന്നു അത്; അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവര്‍ അവ്വിധം പ്രവര്‍ത്തിക്കുമായിരുന്നില്ല, അപ്പോള്‍ അവരെയും അവര്‍ കെട്ടിച്ചമച്ചുകൊണ്ടിരിക്കുന്നതിനെയും നീ വെടിയുക!

മക്കാമുശ്രിക്കുകള്‍ക്ക് സന്താനങ്ങളെ വധിക്കുന്നത് അലങ്കാരമാക്കിക്കൊടുക്കുന്ന ത് അവരുടെ കാഫിറായ ജിന്നുകൂട്ടുകാരനും മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളുമായിരുന്നു. 16: 58-59 ല്‍ വിവരിച്ച പ്രകാരം കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന ജാഹിലിയ്യാ നീതികൊണ്ടും പെണ്‍കുട്ടികളെ ചാരിത്ര്യം സൂക്ഷിച്ചുകൊണ്ട് വളര്‍ത്തിക്കൊണ്ടുവരാനുള്ള ബുദ്ധിമുട്ടുകൊണ്ടും വൈവാഹിക ജീവിതത്തില്‍ സ്ത്രീകളോടുള്ള അനീ തി മുന്നില്‍ കണ്ടുകൊണ്ടുമെല്ലാം മക്കാമുശ്രിക്കുകള്‍ പെണ്‍കുട്ടികളെ ജീവനോടെ കു ഴിച്ചുമൂടിയിരുന്നു. 17: 31 ല്‍ പറഞ്ഞ പ്രകാരം പരിമിതമായ ഭക്ഷണ-പാര്‍പ്പിട സൗകര്യങ്ങള്‍ കാരണം കുട്ടികളെ തീറ്റിപ്പോറ്റാനുള്ള പ്രയാസം കണക്കിലെടുത്തും ആണ്‍കുട്ടികള്‍ വളര്‍ന്നുവന്ന് തന്‍റെ കീഴിലുള്ള സ്ത്രീകളുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെ ടുമെന്ന് ഭയപ്പെട്ടുകൊണ്ടും അവര്‍ ആണ്‍കുട്ടികളെയും വധിച്ചിരുന്നു. അല്ലാഹുവിനെക്കൂടാതെ അവര്‍ ജല്‍പിച്ചുവെച്ചിരുന്ന പങ്കാളികളെ പ്രീതിപ്പെടുത്തുന്നതിനും അവരുടെ ശാപകോപങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനും നിധി പോലെയുള്ള അനുഗ്രഹങ്ങള്‍ ല ഭിക്കുന്നതിനും ബലിയായിക്കൊണ്ടും അവര്‍ സന്താനങ്ങളെ വധിച്ചിരുന്നു. 

 ഇബ്റാഹീമിന്‍റെയും ഇസ്മാഈലിന്‍റെയും അനുയായികളാണ് തങ്ങളെന്ന് ജാ ഹിലിയ്യാകാലത്തെ അറബികള്‍ അവകാശപ്പെട്ടിരുന്നു. അവര്‍ അവലംബിച്ച ജീവിതച ര്യ ആ പ്രവാചകന്‍മാരുടെ ജീവിതചര്യയാണെന്നും അല്ലാഹു തൃപ്തിപ്പെട്ട ദീനാണെ ന്നും അവര്‍ ഊറ്റം കൊണ്ടിരുന്നു. ഈ പ്രവാചകന്‍മാരുടെ ദീനില്‍ നിന്ന് അവര്‍ വ്യതി ചലിക്കുകയും അവരുടെ ചര്യയില്‍ പെടാത്ത പല ആചാരങ്ങളും പുതുതായി കടത്തിക്കൂട്ടി ആചരിക്കുകയും പ്രവാചകന്‍മാരുടെ മാര്‍ഗ്ഗം പിന്‍പറ്റാതിരിക്കുകയും ചെയ്തു കൊണ്ട് യഥാര്‍ത്ഥ ദീനിനെ അവര്‍ വികലമാക്കി. ഏകദൈവാരാധനക്കുവേണ്ടി നിര്‍മ്മി ച്ച കഅബയില്‍ പ്രവാചകന്‍മാരുടേതടക്കം മുന്നൂറ്റി അറുപതോളം വിഗ്രഹങ്ങള്‍ നാട്ടുകയുമുണ്ടായി എന്നതാണ് 'അവരുടെ ദീന്‍ അവര്‍ക്ക് അവ്യക്തമാകുന്നതിന് വേണ്ടി' എ ന്ന് പറഞ്ഞതിന്‍റെ വിവക്ഷ. 

പ്രവാചകന്‍റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട ഒരു ഗ്രന്ഥം ഉണ്ടായിരുന്നില്ല. എന്നാ ല്‍ ഇന്ന് 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെട്ടിരിക്കെ അതിനെ സത്യപ്പെടുത്തി ജീവിക്കുന്നവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളുന്നവനാണെന്നും അവന്‍ മാത്രമാണ് മുസ്ലിമായി മരണപ്പെടുക എന്നും 3: 101-102; 5: 48 സൂ ക്തങ്ങളില്‍ വായിക്കുന്നത് ലോകരില്‍ ഫുജ്ജാറുകളാണ്. 313 പ്രവാചകന്മാര്‍ക്കും നല്‍ കപ്പെട്ട ഗ്രന്ഥം സത്യവും തെളിവുമായ അദ്ദിക്ര്‍ ആണെന്നും അത് അവതരിപ്പിച്ചിട്ടുള്ളത് പ്രപഞ്ചനാഥനെക്കൂടാതെ മറ്റൊരു ഇലാഹുമില്ല എന്നും അപ്പോള്‍ നിങ്ങള്‍ അവനെ മാത്രം സേവിക്കുവീന്‍ എന്നും കല്‍പിച്ചുകൊണ്ടാണ് എന്നും 21: 24-25 ല്‍ പറഞ്ഞത് വാ യിക്കുന്നതും അവര്‍ തന്നെയാണ്. മനുഷ്യപ്പിശാചുക്കളായ, അല്ലാഹു കൊന്നുകളഞ്ഞ കപടവിശ്വാസികളായ അവരുടെ നേതാക്കള്‍ അദ്ദിക്റിന്‍റെ 40 പേരുകളും മൂടിവെച്ച് അവ രെ 2: 170-171 ല്‍ വിവരിച്ച പ്രകാരം സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ നരകക്കുണ്ഠത്തിലേക്കുള്ള ടിക്കറ്റായ ഫുജ്ജാര്‍ കിതാബുകള്‍ പിന്‍പറ്റാന്‍ പ്രേരിപ്പിച്ചുകൊണ്ട് കാക്കകാരണവന്മാരുടെ വഴി അടിതെറ്റാതെ പിന്‍പറ്റാന്‍ പ്രേരിപ്പിക്കുന്നവരാണ്. ചിന്താശക്തി ഉ പയോഗപ്പെടുത്താത്തവരും 6: 55; 7: 40; 10: 17; 26: 99; 34: 32; 36: 59;  37: 35 തുടങ്ങി 52 സൂ ക്തങ്ങളില്‍ പറഞ്ഞ ഭ്രാന്തന്മാരുമായ അവര്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും 14: 28-30 ല്‍ വിവരിച്ച പ്രകാരം ബോറന്മാരുടെ വീടായ നരകക്കുണ്ഠത്തിലേക്കുള്ളവരുമാണ്. അറബി ഖുര്‍ആന്‍ കേള്‍ക്കാത്തതുകൊണ്ടോ അതിനെക്കുറിച്ച് ലോകരോട് പറയാത്തതുകൊണ്ടോ അല്ല അക്രമികളും തെമ്മാടികളുമായ ഇക്കൂട്ടരെ 8: 22 ല്‍ ദുഷ്ടജീവികള്‍ എന്ന് വിശേഷിപ്പിച്ചത്. മറിച്ച് അദ്ദിക്ര്‍ അഥവാ ദിക്രീ എന്ന ഗ്രന്ഥത്തെ അവഗണിച്ചതുകൊണ്ടാണ്. വിവിധ സംഘടനകളായി പിരിഞ്ഞ് 4: 150-151 ല്‍ വിവരിച്ച പ്രകാ രം യഥാര്‍ത്ഥ കാഫിറുകളായ ഇക്കൂട്ടര്‍ മാലിന്യമാണെന്നും അതിന് കാരണം അവര്‍ അ ദ്ദിക്റിനെ മാലിന്യമെന്നോണം അവഗണിച്ചതാണെന്നും 9: 28, 95, 125 സൂക്തങ്ങളില്‍ ഫു ജ്ജാറുകളാണ് വായിച്ചിട്ടുള്ളത്.

'അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ അങ്ങനെ പ്രവര്‍ത്തിക്കുമായിരുന്നില്ല' എ ന്ന് പറഞ്ഞതിന്‍റെ വിവക്ഷ എല്ലാവര്‍ക്കും സന്‍മാര്‍ഗവും ദുര്‍മാര്‍ഗവും അടങ്ങിയ അദ്ദിക് ര്‍ കൊടുത്തിട്ടുണ്ട് എന്നും, ഒരു ജനതയേയും വ്യക്തിയേയും അവര്‍ സ്വയം മാറാതെ അ ല്ലാഹു അവരെ മാറ്റുകയില്ല എന്ന് 8: 53; 13: 11 സൂക്തങ്ങളില്‍ പറഞ്ഞതുമാണ്. അല്ലാഹു വില്‍ നിന്ന് പിന്തിരിഞ്ഞവരെയും പിശാചിന്‍റെ ബോധനം സ്വീകരിച്ച് തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചുള്ള ആചാരാനുഷ്ഠാനങ്ങള്‍ നിര്‍മ്മിക്കുന്നവരെയും അവരെ പിന്‍പറ്റുന്നവരെയും വെടിയുക. അഥവാ കപടവിശ്വാസികളായ മനുഷ്യപ്പിശാചുക്കളെ യും അവരെ പിന്‍പറ്റുന്ന ഫാജിറുകളെയും വെടിയുക, നീ അല്ലാഹുവില്‍ നിന്നുള്ള പൊ ട്ടിപ്പോകാത്ത പാശമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് നിലകൊള്ളുകയും ചെയ്യുക എന്നാണ് ഇന്ന് വിശ്വാസികളോട് കല്‍പിക്കുന്നത്. 4: 31; 5: 32-34; 6: 112 വിശദീകരണം നോക്കുക.