( അൽ അന്‍ആം ) 6 : 136

وَجَعَلُوا لِلَّهِ مِمَّا ذَرَأَ مِنَ الْحَرْثِ وَالْأَنْعَامِ نَصِيبًا فَقَالُوا هَٰذَا لِلَّهِ بِزَعْمِهِمْ وَهَٰذَا لِشُرَكَائِنَا ۖ فَمَا كَانَ لِشُرَكَائِهِمْ فَلَا يَصِلُ إِلَى اللَّهِ ۖ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَكَائِهِمْ ۗ سَاءَ مَا يَحْكُمُونَ

അവര്‍ അല്ലാഹുവിന് അവന്‍തന്നെ ഉത്പാദിപ്പിച്ച കൃഷിയില്‍നിന്നും കന്നു കാലികളില്‍നിന്നും ഒരു വിഹിതം നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു, അ ങ്ങനെ അവര്‍ സ്വയം ജല്‍പിച്ച് പറയുകയും ചെയ്യുന്നു: ഇത് അല്ലാഹുവിനുള്ളതാണ്, ഇത് ഞങ്ങളുടെ പങ്കാളികള്‍ക്കുള്ളതുമാണ്, എന്നാല്‍ അവരുടെ പ ങ്കാളികള്‍ക്കുള്ളതൊന്നും അല്ലാഹുവിലേക്ക് ചേരുന്നില്ല, പക്ഷേ, അല്ലാഹുവിനുള്ളതോ അവരുടെ പങ്കാളികളിലേക്ക് ചേരുകയും ചെയ്യുന്നു-എത്രമാത്രം ദുഷിച്ച തീരുമാനമാണ് അവര്‍ കൈക്കൊണ്ടിരിക്കുന്നത്!

ആകാശഭൂമികളുടെ സ്രഷ്ടാവ് ആരാണെന്ന് ചോദിച്ചാല്‍ മക്കാമുശ്രിക്കുകള്‍ അ ല്ലാഹുവാണ് എന്ന് മറുപടി പറഞ്ഞിരുന്നു. വിത്തുകള്‍ മുളപ്പിക്കുന്നതും കന്നുകാലിക ളെ അവര്‍ക്ക് ഇണക്കിക്കൊടുത്തതും അല്ലാഹുവാണെന്ന് അവര്‍ സമ്മതിച്ചിരുന്നു. എ ന്നാല്‍ അവര്‍ അല്ലാഹുവിന്‍റെ പങ്കാളികളും ശുപാര്‍ശക്കാരും ഇടയാളന്‍മാരുമായി മലക്കുകള്‍, ജിന്നുകള്‍, മഹാത്മാക്കള്‍ തുടങ്ങി സൃഷ്ടികളില്‍ നിന്നുള്ളവരെ പരിഗണിച്ചിരു ന്നു. അപ്പോള്‍ അവരുടെ ആശീര്‍വാദം ലഭിക്കാനും ഗുരുത്വക്കേട് വരാതിരിക്കാനും വേ ണ്ടി കൃഷിയില്‍ നിന്നും കന്നുകാലികളില്‍ നിന്നും ഒരു വിഹിതം അല്ലാഹുവിന് പുറമെ അവര്‍ക്കും നീക്കിവെച്ചിരുന്നു. തങ്ങള്‍ക്ക് ഈ വിഭവങ്ങള്‍ നല്‍കിയതിനുള്ള നന്ദിപ്രകടനമായിട്ടാണ് അല്ലാഹുവിനുള്ള ഓഹരി. പങ്കാളികളുടെ ദയാദാക്ഷിണ്യങ്ങള്‍ നിലനി ല്‍ക്കാന്‍വേണ്ടി നേര്‍ച്ചവഴിപാടുകളായിക്കൊണ്ടാണ് അവര്‍ക്കുള്ള ഓഹരി. രണ്ട് ഓഹ രികള്‍ക്കുമിടയിലുള്ള വൃക്ഷങ്ങളില്‍ നിന്ന് കായ്ക്കനികള്‍ അല്ലാഹുവിന്‍റെ ഓഹരിയിലേക്ക് വീഴുകയാണെങ്കില്‍ അതെടുത്ത് പങ്കാളികളുടെ ഓഹരിയിലേക്ക് ചേര്‍ക്കുന്നതും, മറിച്ച് പങ്കാളികളുടെ ഓഹരിയിലേക്കാണ് വീഴുന്നതെങ്കില്‍ അല്ലാഹു ഐശ്വര്യവാനാണല്ലോ എന്ന് കരുതി അത് അവിടെത്തന്നെ നിലനിര്‍ത്തുകയുമാണ് അവര്‍ ചെയ്തിരുന്നത്. അതാണ് സൂക്തത്തില്‍ അവരുടെ പങ്കാളികള്‍ക്കുള്ളതൊന്നും അല്ലാഹുവിലേക്ക് ചേരുന്നില്ല, പക്ഷേ, അല്ലാഹുവിനുള്ളതോ പങ്കാളികളിലേക്ക് ചേരുകയും ചെയ്യുന്നു എ ന്ന് പറഞ്ഞതിന്‍റെ വിവക്ഷ. കൃഷി നനക്കാനുള്ള വെള്ളം കുറവാണെങ്കില്‍ പങ്കാളികളു ടെ ഗുരുത്വക്കേട് ഭയപ്പെട്ടുകൊണ്ട് അവരുടെ സ്ഥലത്തിനായിരിക്കും മുന്‍ഗണന നല്‍കി യിരുന്നത്. 36: 47 ല്‍ അല്ലാഹു നല്‍കിയതില്‍ നിന്ന് ചെലവഴിക്കുക എന്ന് പറയപ്പെട്ടാല്‍ കാഫിറുകള്‍ വിശ്വാസികളോട് ചോദിക്കും: അല്ലാഹു തീറ്റിപ്പോറ്റാന്‍ ഉദ്ദേശിക്കാത്തവ രെ ഞങ്ങള്‍ തീറ്റിപോറ്റുകയോ, അത് അല്ലാഹുവിന് എതിര്‍പ്രവര്‍ത്തിക്കലല്ലേ, നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയാകുന്നു എന്ന രീതിയിലുളള കാഫിറുകളുടെ സ്വഭാവം വിവരിച്ചിട്ടുണ്ട്. 

പ്രവാചകന്‍റെ അഭിസംബോധകരായ മക്കാമുശ്രിക്കുകള്‍ക്ക് ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥം ഉണ്ടായിരുന്നില്ല. എന്നാല്‍ വിവിധ സംഘടനകളായി പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകള്‍ ത്രികാലജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ളവരായതിനാല്‍ അവരെ ബധിരരും ഊമരും അന്ധരുമെന്നാണ് ഗ്രന്ഥം വിശേഷിപ്പിക്കുന്നത്. ചിന്താശ ക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ അവര്‍ 2: 168-169 ല്‍ വിവരിച്ച പ്രകാരം പി ശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. 6: 36 ല്‍ വിവരിച്ച പ്രകാരം ആത്മാവിനെയും പരലോകത്തെയും പരിഗണിക്കാത്ത ഈ കെട്ടജനതയെ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമാ യ അദ്ദിക്ര്‍ കേള്‍പിക്കാന്‍ സാധ്യമല്ല. വിശ്വാസി ഇത്തരം കുഫ്ഫാറുകളോടും കപടവി ശ്വാസികളോടും 9: 73 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യു ന്നതും നാഥന്‍റെ സന്ദേശം ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അവരെ ജീവിതലക്ഷ്യം ഉണര്‍ത്തുന്നതും പ്രപഞ്ചനാഥനെ പരിചയപ്പെടുത്തുന്നതുമാണ്. അങ്ങനെ മനുഷ്യരുടെ ഐക്യം സ്ഥാപിതമാക്കാനും ശാന്തിയും സമാധാനവും നിലവില്‍ വരാനും വേണ്ടി പ്രാ ര്‍ത്ഥിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമാണ്. 2: 57; 4: 50-51; 25: 33-34 വിശദീകരണം നോക്കുക.