ثُمَّ آتَيْنَا مُوسَى الْكِتَابَ تَمَامًا عَلَى الَّذِي أَحْسَنَ وَتَفْصِيلًا لِكُلِّ شَيْءٍ وَهُدًى وَرَحْمَةً لَعَلَّهُمْ بِلِقَاءِ رَبِّهِمْ يُؤْمِنُونَ
പിന്നെ നാം മൂസാക്ക് ഗ്രന്ഥം നല്‍കുകയുമുണ്ടായി-നന്മയുടെ മാര്‍ഗം സ്വീകരിച്ചവന്‍റെമേല്‍ അത് ഏറ്റവും നല്ലനിലക്ക് പൂര്‍ത്തീകരിക്കാന്‍ വേണ്ടി, എല്ലാ ഓരോ കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചതും സന്‍മാര്‍ഗവും കാരുണ്യവുമായിക്കൊണ്ടുള്ള ഗ്രന്ഥം, അവര്‍ തങ്ങളുടെ നാഥനെ കണ്ടുമുട്ടുമെന്ന് വിശ്വസിക്കുന്നവരാകുന്നതിനുവേണ്ടി.
ഒറ്റ ഗ്രന്ഥമായ അല്‍കിതാബിന്‍റെ ഭാഗമായിട്ടുള്ളതും എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുള്ളതുമായ സന്മാര്‍ഗവും കാരുണ്യവുമായ ഗ്രന്ഥം തന്നെയായിരുന്നു മൂസാക്ക് നല്‍കിയിരുന്നത്. നാഥനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ട എല്ലാ ഗ്രന്ഥങ്ങളും കല്‍പിക്കുന്നത് പോലെത്തന്നെ പ്രസ്തുത ഗ്രന്ഥവും കല്‍പിക്കുന്നത് നാലാം ഘട്ടമായ ഇവിടെ ഏറ്റവും നല്ലതായ അത് ഉപയോഗപ്പെടുത്തി ആറാം ഘട്ടത്തില്‍ അല്ലാഹുവിനോട് ഉത്തരം പറ യാന്‍ തയ്യാറാകണമെന്ന് തന്നെയാണ്. എന്നാല്‍ ഇന്ന് മൊത്തം മനുഷ്യര്‍ക്കുമുള്ള ഗ്രന്ഥം ത്രികാലജ്ഞാനിയില്‍ നിന്നുള്ള മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ മാത്രമാണ്. നന്മയുടെ മാര്‍ഗം സ്വീകരിച്ച വിശ്വാസികള്‍ക്ക് മാത്രമേ അത് സന്മാര്‍ഗവും കാരുണ്യവു മാവുകയുള്ളൂ. അദ്ദിക്ര്‍ പരിശുദ്ധന്മാരല്ലാതെ ഉള്‍ക്കൊള്ളുകയില്ല എന്ന് 56: 79 ല്‍ പറഞ്ഞിട്ടുണ്ട്. 46: 10 ല്‍, നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ, സത്യമായ ഈ ഗ്രന്ഥം അല്ലാഹുവില്‍ നിന്ന് ഉള്ളതാവുകയും എന്നാല്‍ നിങ്ങള്‍ അത് നിഷേധിക്കുകയും ചെയ്യുന്നു, ഇതുപോലുള്ളൊരു ഗ്രന്ഥത്തിന് ഇസ്റാഈല്‍ സന്തതികളില്‍ നിന്നുള്ള ഒരാള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു, അവര്‍ അതില്‍ വിശ്വസിച്ചു, നിങ്ങള്‍ അതിനെ അഹങ്കാരപൂര്‍വ്വം നിഷേധിക്കുകയാണെങ്കില്‍, നിശ്ചയം അല്ലാഹു അത്തരം അക്രമികളെ സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ല തന്നെ എന്നും; 46: 11 ല്‍, സത്യമായ അദ്ദിക്ര്‍ കൊണ്ട് വിശ്വസിച്ചവരോട് കാഫിറുകള്‍ പറയുകയും ചെയ്യുന്നു: ഇതില്‍ നന്മയുണ്ടായിരുന്നുവെങ്കില്‍ നിങ്ങളേക്കാള്‍ മുമ്പ് ഞങ്ങള്‍ അതില്‍ വിശ്വസിക്കുമായിരുന്നു, അവര്‍ അതുകൊണ്ട് സന്മാര്‍ഗം നേടിയില്ലെന്ന് മാത്രമല്ല, അത് പണ്ടുകാലം മുതലേ കെട്ടിച്ചമച്ചുണ്ടാക്കിയ പഴമ്പുരാണങ്ങളാണെന്ന് പറയുകയും ചെയ്യും എന്നും; 46: 12 ല്‍, അതിന് മുമ്പാവട്ടെ, മൂസായുടെ ഇമാമും കാരുണ്യവുമായ ഗ്രന്ഥവുമുണ്ട്, ഇതാകട്ടെ അതിനെ സത്യപ്പെടുത്തുന്നതും അറബിഭാഷയിലുള്ളതും അക്രമികളെ താക്കീത് ചെയ്യുന്നതും അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്താദായകവുമാണ് എന്നും പറഞ്ഞിട്ടുണ്ട്. 4: 174-175; 5: 48; 6: 25-26 വിശദീകരണം നോക്കുക.