( അൽ അന്‍ആം ) 6 : 156

أَنْ تَقُولُوا إِنَّمَا أُنْزِلَ الْكِتَابُ عَلَىٰ طَائِفَتَيْنِ مِنْ قَبْلِنَا وَإِنْ كُنَّا عَنْ دِرَاسَتِهِمْ لَغَافِلِينَ

നിങ്ങള്‍ പറയാതിരിക്കാന്‍, നിശ്ചയം ഞങ്ങളുടെ മുമ്പുള്ള രണ്ട് വിഭാഗക്കാരു ടെമേലും ഗ്രന്ഥം അവതരിപ്പിക്കപ്പെടുകയുണ്ടായി, അവരുടെ പഠനത്തെത്തൊ ട്ട് ഞങ്ങള്‍ പ്രജ്ഞയറ്റവര്‍തന്നെയായിരുന്നു എന്ന്.

ഞങ്ങള്‍ക്ക് മുമ്പുള്ള വിഭാഗങ്ങളായ ജൂതര്‍ക്കും ക്രൈസ്തവര്‍ക്കും ഗ്രന്ഥം നല്‍കപ്പെട്ട ഭാഷ ഞങ്ങള്‍ക്ക് പരിചിതമല്ലാത്തതാണ്. അപ്പോള്‍ അവര്‍ പഠിച്ചതിനെക്കുറിച്ചും പഠിപ്പിച്ചതിനെക്കുറിച്ചുമെല്ലാം ഞങ്ങള്‍ പ്രജ്ഞയറ്റവരായിരുന്നു എന്ന് നിങ്ങള്‍ പറയാതിരിക്കാന്‍ വേണ്ടിയാണ് അറബി ശരീരത്തോടുകൂടിയ ഗ്രന്ഥം നിങ്ങള്‍ക്ക് അവതരിപ്പിച്ചിട്ടുള്ളതെന്ന് സാരം. എന്നാല്‍ മക്കാമുശ്രിക്കുകള്‍ക്ക് അവരുടെ ഭാഷയിലുള്ള ഗ്രന്ഥം ലഭിച്ചപ്പോള്‍ ഇത് ഇപ്പോള്‍ നിന്‍റെയും ഞങ്ങളുടെയും ഭാഷയിലാണല്ലോ, അത് അല്ലാഹുവിന്‍റേതാണെന്ന് ഞങ്ങള്‍ എങ്ങനെ വിശ്വസിക്കും എന്നുള്ള ചോദ്യത്തിന് മറുപടിയാ യി 41: 44 ല്‍ പറയുന്നു: ഒരു വിദേശ ഭാഷയിലുള്ള ഗ്രന്ഥമായാണ് നാം അത് അവതരിപ്പിച്ചിരുന്നതെങ്കില്‍ എന്താണ് അതിലെ സൂക്തങ്ങള്‍ ഞങ്ങള്‍ക്ക് സ്പഷ്ടമാകാത്തത് എന്ന് അവര്‍ ചോദിക്കുകതന്നെ ചെയ്യും; ഇത് എന്തൊരു പുതുമ! അറബികളായ ഞങ്ങള്‍ക്ക് വിദേശ ഭാഷയിലുള്ള ഗ്രന്ഥം! നീ പറയുക, അത് വിശ്വാസികളായവര്‍ക്ക് സന്‍മാര്‍ഗ്ഗവും രോഗശമനവുമാണ്, എന്നാല്‍ കാഫിറുകളായവര്‍ക്ക് അതുകൊള്ളെ അവരുടെ ചെവിയി ല്‍ ഒരു മൂടിയുണ്ട്, അവരുടെ മേല്‍ അത് അന്ധതയുമാണ്, അവര്‍ വിദൂരമായ സ്ഥലങ്ങളില്‍ നിന്ന് വിളിക്കപ്പെടുന്നവരെപ്പോലെയാണ്. 

 25: 58 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയായ നാഥന്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെയാണ് ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെടുത്തി യിട്ടുള്ളത്. ഇന്ന് ലോകത്തെല്ലായിടത്തും മലയാളികളുടെ സാന്നിധ്യമുള്ളതിനാല്‍ യു ക്തിജ്ഞനായ നാഥന്‍ മൂന്ന് വാള്യങ്ങളിലായി മലയാളത്തിലാണ് അദ്ദിക്ര്‍ ക്രോഡീകരിച്ചിട്ടുള്ളത്. അപ്പോള്‍ ലോകരില്‍ ആര്‍ക്ക് വേണമെങ്കിലും ഗ്രന്ഥത്തെക്കുറിച്ചും നാഥനെ ക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ 7: 26 ല്‍ വിവരിച്ച പ്രകാരം ആ ത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭ ക്ഷണമാക്കിയിട്ടുള്ളവരാണ് അറബി ഖുര്‍ആന്‍ വായിക്കുന്ന നരകത്തിലെ സിജ്ജീന്‍ പ ട്ടികയിലേക്കുള്ള ഫുജ്ജാറുകള്‍. അവര്‍ അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായതിനാല്‍ സ്വര്‍ഗത്തിലേക്ക് തിരിച്ചുവരികയില്ല എന്ന് 2: 18; 25: 34 സൂക്തങ്ങളില്‍ അ വര്‍ വായിച്ചിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സന്മാര്‍ഗത്തിലേക്കോ ദുര്‍ മാര്‍ഗത്തിലേക്കോ ആക്കുന്നില്ല. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെ അവര്‍ കണ്ട, കേട്ട, തൊട്ട, വായിച്ച ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ച് സാക്ഷിനിന്ന് അവരെ ന രകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 3: 138; 6: 7, 36; 18: 10 വിശദീകരണം നോക്കുക.