( അൽ അന്‍ആം ) 6 : 157

أَوْ تَقُولُوا لَوْ أَنَّا أُنْزِلَ عَلَيْنَا الْكِتَابُ لَكُنَّا أَهْدَىٰ مِنْهُمْ ۚ فَقَدْ جَاءَكُمْ بَيِّنَةٌ مِنْ رَبِّكُمْ وَهُدًى وَرَحْمَةٌ ۚ فَمَنْ أَظْلَمُ مِمَّنْ كَذَّبَ بِآيَاتِ اللَّهِ وَصَدَفَ عَنْهَا ۗ سَنَجْزِي الَّذِينَ يَصْدِفُونَ عَنْ آيَاتِنَا سُوءَ الْعَذَابِ بِمَا كَانُوا يَصْدِفُونَ

അല്ലെങ്കില്‍, നിശ്ചയം ഞങ്ങളുടെ മേല്‍ ഒരു ഗ്രന്ഥം അവതരിപ്പിക്കപ്പെട്ടിരുന്നെ ങ്കില്‍ ഞങ്ങള്‍ അവരില്‍ നിന്നുള്ളവരെക്കാള്‍ ഏറ്റവും സന്മാര്‍ഗത്തിലാവുകതന്നെ ചെയ്യുമായിരുന്നു എന്ന് നിങ്ങള്‍ പറയാതിരിക്കാന്‍വേണ്ടി, അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള ~ഒരു വെളിപാട് വന്നിരിക്കുന്നു, അത് സന്മാര്‍ഗവും കാരുണ്യവുമാകുന്നു, അപ്പോള്‍ അല്ലാഹുവിന്‍റെ സൂക്തങ്ങളെ തള്ളിപ്പറയുന്നവനേക്കാളും അതിനെത്തൊട്ട് പുറം തിരിഞ്ഞ് പോകുന്നവനേക്കാളും ഏറ്റവും വലിയ അക്രമി ആരാണുള്ളത്? നമ്മുടെ സൂക്തങ്ങളെത്തൊട്ട് പുറംതിരിഞ്ഞ് പോകുന്നവരായവരാകട്ടെ, അവര്‍ പിന്തിരിഞ്ഞ് പോ യിക്കൊണ്ടിരുന്നവരായിരുന്നതിനാല്‍ ദുഷിച്ചശിക്ഷ നാം പ്രതിഫലമായി ന ല്‍കുകതന്നെ ചെയ്യും.

ഞങ്ങളുടെ ഭാഷയില്‍ ഞങ്ങള്‍ക്ക് ഒരു ഗ്രന്ഥം കിട്ടിയിരുന്നുവെങ്കില്‍ ഈ രണ്ട് വി ഭാഗത്തെക്കാളും ഗ്രന്ഥം നല്‍കപ്പെട്ട മറ്റേതൊരു വിഭാഗത്തേക്കാളും ഞങ്ങള്‍ സന്‍മാര്‍ ഗ്ഗം പ്രാപിക്കുകതന്നെ ചെയ്യുമായിരുന്നു എന്ന് പ്രവാചകന്‍റെ ജനത വീമ്പ് പറയാതിരി ക്കാന്‍ വേണ്ടിയാണ് തെളിവും സന്‍മാര്‍ഗ്ഗവും കാരുണ്യവും അനുസ്മരണവുമായ അദ്ദിക് ര്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇന്ന് പ്രസ്തുത ഗ്രന്ഥം മൂന്ന് വാള്യങ്ങളിലായി അദ്ദിക്ര്‍ എന്ന നാമത്തില്‍ മലയാള ഭാഷയില്‍ രൂപപ്പെട്ടിരിക്കുന്നു. എന്നാല്‍ അറബികളെക്കാളും അറ ബി പഠിച്ചവരെക്കാളും അത് ഗ്രഹിക്കാന്‍ സാധിക്കുക അറബി അറിയാത്തവര്‍ക്കാണെന്ന് 62: 2-3 ല്‍ പറഞ്ഞിട്ടുണ്ട്. അതായത് ഇന്ന് ലോകത്തുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെക്കാള്‍ അദ്ദിക്ര്‍ ഗ്രഹിക്കാന്‍ സാധിക്കുക മുഹമ്മദിന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ ക്കാണ്. അതുവഴി 6: 89-90 സൂക്തങ്ങള്‍ സത്യപ്പെട്ടിരിക്കുകയാണ്. 

വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന 70,000 പേരില്‍ ആദ്യകാലക്കാരില്‍ നിന്ന് ഒരു വിഭാഗവും അവസാനകാലക്കാരില്‍ നിന്ന് വളരെ കുറച്ചുപേരുമാണെന്ന് 56: 7-14 ല്‍ പറഞ്ഞിട്ടുണ്ട്. വിചാരണക്കുശേഷം സ്വര്‍ഗത്തില്‍ പോകുന്നവരില്‍ ആദ്യകാലക്കാരില്‍ നിന്ന് ഒരു വിഭാഗവും അവസാനകാലക്കാരില്‍ പ്രവാചകന്‍റെ സമുദായത്തില്‍ നിന്ന് ഒരു വിഭാഗവും ഉണ്ടെന്ന് 56: 38-40 ല്‍ പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍റെ ജനതയില്‍ നി ന്ന് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന 1000 ത്തില്‍ ഒന്ന് മാത്രമാണ് സ്വര്‍ഗത്തിലേ ക്ക് തിരിച്ച് പോവുക. പവാചകന്‍റെ ജനതയായിരുന്ന മക്കാമുശ്രിക്കുകള്‍ക്ക് ക്രോഡീകരിക്കപ്പെട്ട ഒരു ഗ്രന്ഥം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് മിഥ്യയൊന്നും കടന്നുകൂടാത്ത, ത്രികാലജ്ഞാനിതന്നെ സൂക്ഷിപ്പ് ഏറ്റെടുത്ത ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ അതിനെ വിസ്മരിച്ചതുകൊണ്ടാണ് ഫുജ്ജാറുകള്‍ കെട്ടജനതയായി മാറിയത് എന്ന് 25: 17-18 ലും; അക്രമികളും കാഫിറുകളുമായ അവര്‍ വിധിദിവസം അവരുടെ കൈ കടിച്ചുകൊണ്ട് "ഓ എന്‍റെ നാശം! ഞാന്‍ പ്രവാചകന്‍റെ മാര്‍ഗം തെരഞ്ഞെടുത്തിരുന്നുവെങ്കില്‍, ഞാന്‍ ഇന്നാലിന്നവനെ ആത്മമിത്രമായി തെരഞ്ഞെടുത്തിട്ടുണ്ടായിരുന്നില്ലെങ്കില്‍! എനിക്ക് അദ്ദിക്ര്‍ വന്നുകിട്ടിയതിനുശേഷം എന്നെ അതിനെത്തൊട്ട് വഴിപിഴപ്പിച്ചത് അവനാണല്ലോ, പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെയായിരുന്നുവല്ലോ" എന്ന് വിലപിക്കുന്ന രംഗം 25: 27-29 ലും; ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഗ്രന്ഥത്തില്‍ നിന്ന് ഒളിച്ചോടിപ്പോയതാണ് എന്‍റെ ഈ ജനതക്ക് വന്ന ദുര്‍ഗതി എന്ന് പ്രവാചകന്‍ വി ധിദിവസം അന്യായം പറയുന്ന രംഗം 25: 30 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗ്രന്ഥത്തി ന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ സത്യപ്പെടുത്താത്ത, ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ദുഷ്ടരായ, അദ്ദിക്റിനെത്തൊട്ട് അന്ധരും ബധിരരും ഊമരുമായ ഫുജ്ജാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ളവരും ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്നും 25: 33-34 ലും പറഞ്ഞിട്ടുണ്ട്. 9: 67-68; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ കപടവിശ്വാസികളും അവരുടെ അനുയായികളും മാലിന്യമാണെന്ന് 9: 28, 95 ലും; 98: 2-3 ല്‍, ആ ത്മാവിനെ ശുദ്ധീകരിക്കാനുള്ള ഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദിക്ര്‍ അവര്‍ക്ക് മാ ലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്ന് 9: 125 ലും 17: 82 ലും പറഞ്ഞിട്ടുണ്ട്. 28: 49-50 ല്‍, നീ പറയുക: തൗറാത്ത്, സത്യമായ അദ്ദിക്ര്‍ എന്നിവയേക്കാളും മാര്‍ഗ്ഗദര്‍ശനം നല്‍കു ന്ന~ഒരു ഗ്രന്ഥം നിങ്ങള്‍ സത്യസന്ധന്‍മാരാണെങ്കില്‍ കൊണ്ടുവരുവീന്‍, അപ്പോള്‍ ഞാ ന്‍ അത് പിന്‍പറ്റിക്കൊള്ളാം; അങ്ങനെ അവര്‍ നിനക്ക് ഉത്തരം നല്‍കുന്നില്ലെങ്കില്‍ അ പ്പോള്‍ നീ അറിയുക, നിശ്ചയം അവര്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നത് അവരുടെ ഇഷ്ടാ നിഷ്ടങ്ങളാണ്, അല്ലാഹുവില്‍ നിന്നുള്ള സന്‍മാര്‍ഗ്ഗം കൂടാതെ തന്‍റെ ദേഹേച്ഛ പിന്‍പ റ്റുന്നവനേക്കാള്‍ ഏറ്റവും വഴികേടിലായവന്‍ ആരാണുള്ളത്, നിശ്ചയം അക്രമികളായ ജ നതയെ അല്ലാഹു സന്‍മാര്‍ഗ്ഗത്തിലാക്കുകയില്ലതന്നെ എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ ത്തൊട്ട് പുറം തിരിഞ്ഞുപോകുന്ന കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങി യ ഫുജ്ജാറുകളാണ് ഏറ്റവും വലിയ അക്രമികള്‍. ഇവരെ ഇഹത്തില്‍ വെച്ചുതന്നെ ശി ക്ഷിക്കുന്നതിന് വേണ്ടിയാണ് അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് 2: 85; 33: 72-73; 48: 6, 24 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അവര്‍ ഐഹികലോകത്ത് അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും പ്രപഞ്ചത്തിന്‍റെ നാശത്തിന്വേണ്ടി ശ്രമിക്കുന്നവരായതിനാല്‍ പരത്തില്‍ അതികഠിനമായ ശിക്ഷയാണ് ലഭിക്കുക. 2: 62; 3: 90-91; 4: 91; 6: 133 വിശദീകരണം നോക്കുക.