هَلْ يَنْظُرُونَ إِلَّا أَنْ تَأْتِيَهُمُ الْمَلَائِكَةُ أَوْ يَأْتِيَ رَبُّكَ أَوْ يَأْتِيَ بَعْضُ آيَاتِ رَبِّكَ ۗ يَوْمَ يَأْتِي بَعْضُ آيَاتِ رَبِّكَ لَا يَنْفَعُ نَفْسًا إِيمَانُهَا لَمْ تَكُنْ آمَنَتْ مِنْ قَبْلُ أَوْ كَسَبَتْ فِي إِيمَانِهَا خَيْرًا ۗ قُلِ انْتَظِرُوا إِنَّا مُنْتَظِرُونَ
അവരിലേക്ക് മലക്കുകള്‍ വരികയല്ലാതെ ഇനി എന്താണവര്‍ നോക്കി നില്‍ക്കു ന്നത്? അല്ലെങ്കില്‍ നിന്‍റെ നാഥന്‍ തന്നെ വരികയല്ലാതെ, അല്ലെങ്കില്‍ നിന്‍റെ നാഥന്‍റെ ചില ദൃഷ്ടാന്തങ്ങള്‍ വരികയല്ലാതെ, നിന്‍റെ നാഥന്‍റെ ചില ദൃഷ്ടാന്തങ്ങള്‍ വരുന്ന ദിനം, ഒരു ആത്മാവിനും അതിന്‍റെ വിശ്വാസം സ്വീകരിക്കല്‍ ഉ പകാരപ്രദമാവുകയില്ല, അതിനുമുമ്പ് ആ ആത്മാവ് വിശ്വസിക്കുന്നവളായിരുന്നില്ല, അല്ലെങ്കില്‍ അവരുടെ വിശ്വാസം നന്മയൊന്നും സമ്പാദിച്ചില്ല, നീ പറയുക: നിങ്ങള്‍ കാത്തിരിക്കുക, നിശ്ചയം ഞങ്ങളും കാത്തിരിക്കുന്നവരാകുന്നു.
'അല്ലാഹുതന്നെ വരിക' എന്ന് പറഞ്ഞത് വ്യക്തിയെ സംബന്ധിച്ച് മരണവും മൊത്തം ജനതയെ സംബന്ധിച്ച് അന്ത്യദിനവുമാണ്. മലക്കുകള്‍ വരുന്നത് വ്യക്തിയെ സംബന്ധിച്ച് മരണവും ഒരു ജനതയെ സംബന്ധിച്ച് അവരെ നശിപ്പിക്കുന്നതിനുള്ള ശിക്ഷ ഇറക്കലും മൊത്തം ജനതയെ സംബന്ധിച്ച് അന്ത്യദിനവുമാണ്. 'നാഥന്‍റെ ചില ദൃ ഷ്ടാന്തങ്ങള്‍' കൊണ്ട് ഉദ്ദേശിക്കുന്നത് സമുദായങ്ങളെ സംബന്ധിച്ച് വരള്‍ച്ച, പകര്‍ച്ചവ്യാധികള്‍, ഭൂമികുലുക്കം, ക്ഷാമം, വെട്ടുകിളിശല്യം, യുദ്ധം, വെള്ളപ്പൊക്കം, കൊ ടുങ്കാറ്റ് തുടങ്ങിയ ശിക്ഷകളാണ്. മൊത്തം ജനതയെ സംബന്ധിച്ച് അന്ത്യദിനത്തി ന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളാണ്. പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്ര വാചകനിലൂടെ പഠിപ്പിച്ചു: പത്ത് അടയാളങ്ങള്‍ സംഭവിക്കുന്നതുവരെ ആ അന്ത്യമണിക്കൂര്‍ നിലവില്‍ വരികയില്ല: സൂര്യന്‍ പടിഞ്ഞാറുനിന്ന് ഉദിക്കുക (2: 258), ഭൂമിയിലാകെ വ്യാപിക്കുന്ന പുക (44: 10), ദാബ്ബത്തുല്‍ അര്‍ള് പുറപ്പെടുക(27: 82), യഅ്ജൂജ് മഅ്ജൂജ് പുറപ്പെടുക (21: 96) മസീഹുദ്ദജ്ജാല്‍ പുറപ്പെടുക, ഈസായുടെ രണ്ടാം വരവ് (4: 159), മൂന്നിടങ്ങളില്‍ ഭൂമി താഴ്ന്നുപോവുക (ഒന്ന് കിഴക്ക്, മറ്റൊന്ന് പടിഞ്ഞാറ്, മൂന്നാമത് അറേബ്യന്‍ ഉപദ്വീപില്‍) (16: 45; 28: 81; 67: 16), ജനങ്ങളെ മഹ്ശറയിലേക്ക് നയിക്കുന്ന യമനില്‍ നിന്ന് പുറപ്പെടുന്ന തീ (21: 97; 23: 101) എന്നിവയാണ് അവ. പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്ന് പ്രത്യക്ഷമായാല്‍ പിന്നെ അതിനുമുമ്പ് വിശ്വാസം സ്വീകരിക്കാത്ത, അല്ലെങ്കില്‍ തന്‍റെ വിശ്വാസം കൊണ്ട് നന്മയൊന്നും സമ്പാദിക്കാത്ത ഒരു ആത്മാവിനും വിശ്വാസം സ്വീകരിക്കല്‍ ഉപകാരപ്പെടുകയില്ല എന്നുപറഞ്ഞത് അ റബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളുമടങ്ങിയ ഫുജ്ജാറുകളെക്കുറിച്ചാണ്.
32: 29-30 ല്‍, നീ പറയുക: വിശ്വാസികള്‍ക്ക് വിജയം ലഭിക്കുന്ന നാളില്‍ കാഫിറുകള്‍ക്ക് അവരുടെ വിശ്വാസം സ്വീകരിക്കല്‍ ഉപകാരപ്പെടുകയില്ല, അവര്‍ക്ക് സാവകാശം നല്‍കപ്പെടുകയുമില്ല, അപ്പോള്‍ നീ അവരെ അവഗണിക്കുക, നീ കാത്തിരിക്കു ക, നിശ്ചയം അവരും കാത്തിരിക്കുന്നവരാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ഈ സൂക്തത്തില്‍ പറഞ്ഞ വിശ്വാസികള്‍ക്ക് ലഭിക്കാന്‍ പോകുന്ന വിജയം 9: 28 ല്‍ വിവരിച്ച പ്രകാരം ഇജാസില്‍ മഹ്ദി വന്നാല്‍ അവിടെയുള്ള കപടവിശ്വാസികളെയും അവരുടെ അനുയായികളായ മുശ്രിക്കുകളെയും അവിടെനിന്ന് പുറത്താക്കിക്കൊണ്ട് മനുഷ്യരില്‍ നിന്നുള്ള വി ശ്വാസികളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അവിടേക്ക് പ്രവേശനം ലഭിക്കുന്ന സംഭ വമാണ്.
3: 196-197 ല്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനമായ അദ്ദിക്റിനെ വിസ്മരിക്കുകവഴി കെട്ട ജനതയായിത്തീര്‍ന്ന ഫുജ്ജാറുകള്‍ കാഫിറായ മസീഹുദ്ദജ്ജാലിനെ വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി നബിയായും പിന്നീട് ദൈവമായും അംഗീകരിക്കുന്നതാണ്. 2: 103 ല്‍ വിവരിച്ച പ്രകാരം ഒന്നേക്കാല്‍ വര്‍ഷത്തോളം ഇവിടെ ഫുജ്ജാ റുകള്‍ അവന്‍റെ സ്വര്‍ഗം ആസ്വദിക്കുന്നതാണ്. ഈസാ രണ്ടാമത് വന്നാല്‍ മസീഹുദ്ദജ്ജാലിനെ വധിക്കുന്നതും പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ ഇസ്ലാം അംഗീകരിക്കുന്നതും അവര്‍ കപടവിശ്വാസികളെയും മുശ്രിക്കുകളെയും വധിച്ചുകൊ ണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കുന്നതുമാണ്. അപ്പോള്‍ മാത്രമാണ് ഫുജ്ജാറുകള്‍ക്ക് നാഥന്‍റെ ഗ്രന്ഥം അറബി ഖുര്‍ആനല്ല, മറിച്ച് 38: 8 ല്‍ പറഞ്ഞ അദ്ദിക്ര്‍ അഥവാ ദിക്രീ ആയിരുന്നു എന്ന് ബോധ്യം വരിക.
അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിയുടെ മരണം അവന്‍റെ റൂ ഹിനെ മലക്കുകള്‍ മൃദുവായി പിടിച്ചെടുത്തുകൊണ്ടും 75: 22-23 ല്‍ പറഞ്ഞ പ്രകാരം നാ ഥനെ ആത്മാവുകൊണ്ട് പ്രസന്നവദനനായി കണ്ടുകൊണ്ടുമായിരിക്കും. എന്നാല്‍ ഫു ജ്ജാറുകളുടെ മരണം 6: 93-94 ല്‍ വിവരിച്ച പ്രകാരം അവരുടെ റൂഹിനെ മലക്കുകള്‍ പ രുഷമായി പിടിച്ചെടുത്തുകൊണ്ടും ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകളും അക്രമികളും തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിച്ചുകൊണ്ടും 75: 24 ല്‍ പറഞ്ഞ പ്രകാരം പിശാചിനെയും നരകക്കുണ്ഠത്തെയും ദുഃഖത്തോടുകൂടി കണ്ടുകൊണ്ടുമായി രിക്കും. 2: 210; 4: 17-18; 6: 110-112 വിശദീകരണം നോക്കുക.