إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَسْتَ مِنْهُمْ فِي شَيْءٍ ۚ إِنَّمَا أَمْرُهُمْ إِلَى اللَّهِ ثُمَّ يُنَبِّئُهُمْ بِمَا كَانُوا يَفْعَلُونَ
നിശ്ചയം തങ്ങളുടെ ദീനില്‍ ഭിന്നിക്കുകയും പല കക്ഷികളായിത്തീരുകയും ചെയ്തവരായവര്, അവരുടെ ഒരു കാര്യത്തിലും നിനക്ക് ഉത്തരവാദിത്തമില്ല തന്നെ, നിശ്ചയം അവരുടെ കാര്യം അല്ലാഹുവിലേക്കാണ്, പിന്നെ അവര്‍ പ്ര വര്ത്തിച്ചുകൊണ്ടിരുന്നതെന്തായിരുന്നു എന്ന് അവന് അവരോട് വിവരം പ റഞ്ഞുകൊടുക്കുകയും ചെയ്യും.
2: 176 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ദീനിനെ -ജീവിതവ്യവസ്ഥയെ- പൂര്‍ണ്ണമായി സ്വീകരിക്കാതെ അതിന്റെ ഏതെങ്കിലും കൊമ്പും പിടിച്ച് ഭിന്നിച്ച് പോയവരുടെ കാര്യത്തില്‍ നബിക്കോ വിശ്വാസിക്കോ ഒരു ഉത്തരവാദിത്തവുമില്ല എന്നാണ് പഠിപ്പിക്കുന്നത്. ജനങ്ങള്‍ ഭിന്നിച്ച വിഷയങ്ങള്‍ അവര്‍ക്ക് വെളിവാക്കുന്നതിന് വേണ്ടിയല്ലാതെ നിന്റെമേല്‍ നാം ഗ്രന്ഥം അവതരിപ്പിച്ചിട്ടില്ല, അത് വിശ്വാസികളായ ജനതക്ക് സന്മാര്ഗ്ഗവും കാരുണ്യവുമാണെന്ന് 16: 64 ലും; അദ്ദിക്ര്‍ കൊണ്ട് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും വിധി കല്പിക്കാത്തവര് തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളുമെന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. നിശ്ചയം നാം നിന്റെമേല്‍ സത്യമായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് മനുഷ്യര്‍ക്കുവേണ്ടി ലക്ഷ്യത്തോടുകൂടിയാണ്, അപ്പോള്‍ ആരാണ് അത് ഉപയോഗപ്പെടുത്തി സന്മാര്ഗ്ഗത്തിലായത്, അപ്പോള്‍ അവന് സന്മാര്ഗ്ഗത്തിലായത് അവനുവേണ്ടിത്തന്നെയാണ്, ആരാണോ അതുകൊള്ളെ വഴികേടിലായത്, അതിന്റെ ദോഷം ആ ആത്മാവിനുതന്നെയാണ്, നീ അവരുടെമേല്‍ കൈകാര്യകര്‍ത്താവൊന്നുമല്ല എന്ന് 39: 41 ലും പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ ത്രാസ്സും ഉരക്കല്ലുമായി ഉപയോഗപ്പെടുത്തിക്കൊണ്ട് അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസികള്‍ ഇവിടെ വെച്ചുതന്നെ അവരുടെ ഭാഗധേയം നിശ്ചയിക്കുന്നതാണ്. കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റി വഴിപിഴച്ചുപോയവരായ കാഫിറുകളും, അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്തവരും തങ്ങളുടെ വിചാരണ പരലോകത്തേക്ക് നീട്ടിവെക്കുന്നവരുമാണ്. എന്നാല്‍ 17: 13-14 സൂക്തങ്ങളില്‍ പറഞ്ഞ കര്‍മരേഖയില്‍ അവിടെ വെച്ച് യാതൊന്നും തിരുത്താന്‍ സാധിക്കുകയില്ല എന്നോ, സത്യവും ത്രാസുമായ അദ്ദിക്ര്‍ കൊണ്ടാണ് പരലോകത്ത് വിധി കല്പിക്കുക എന്നോ 25: 18 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ വിസ്മരിച്ച കെട്ടജനതക്ക് ബോധ്യം വരികയില്ല. 39: 69 ല്‍, ഭൂമി തന്റെ നാഥന്റെ പ്രകാശത്താല്‍ പ്രകാശിക്കുകയും അവരവരുടെ പ്രവര്‍ത്തനരേഖകള്‍ ഹാജരാക്കപ്പെടുകയും നബിമാരെയും സാക്ഷികളെയും കൊണ്ടുവരപ്പെടുകയും അവര്‍ക്കിടയില്‍ സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധി കല്പിക്കപ്പെടുകയും ചെയ്യുന്നതാണ്, അവര്‍ അനീതി കാണിക്കപ്പെടുന്നവരാവുകയില്ല എന്നും; 39: 70 ല്‍, എല്ലാ ഓരോ ആത്മാവിനും അത് പ്രവര്‍ത്തിച്ചത് പൂര്‍ണ്ണമായി നല്‍കുമെന്നും അവര്‍ എന്താണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെന്ന് അവന് തന്നെ ഏറ്റവും അറിയുന്നവനുമാണ് എന്നും പറഞ്ഞിട്ടുണ്ട്. 2: 85, 113; 3: 19-20; 5: 105 വിശദീകരണം നോക്കുക.