( അൽ അന്‍ആം ) 6 : 16

مَنْ يُصْرَفْ عَنْهُ يَوْمَئِذٍ فَقَدْ رَحِمَهُ ۚ وَذَٰلِكَ الْفَوْزُ الْمُبِينُ

ആരാണോ അന്നാളില്‍ അതിനെത്തൊട്ട് തിരിച്ചുവിടപ്പെട്ടത്, അപ്പോള്‍ നിശ്ചയം അവന്‍ അനുഗ്രഹിക്കപ്പെട്ടു, അതുതന്നെയാണ് വ്യക്തമായ വിജയവും.

ഇന്ന് നാഥന്‍റെ കാരുണ്യമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ അതിനെ സ്വര്‍ഗത്തിലേ ക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റും എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനുമായി ഇവി ടെ ഉപയോഗപ്പെടുത്തുന്നതാരോ, അവന്‍ മാത്രമാണ് വിജയം വരിക്കുക. അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെയെല്ലാം തന്നെ അവര്‍ വായിച്ച, തൊട്ട, കേട്ട ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷ്യം വഹി ച്ചുകൊണ്ടും നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 3: 30, 185; 4: 13; 5: 119 വിശദീകരണം നോക്കുക.