قُلْ أَغَيْرَ اللَّهِ أَبْغِي رَبًّا وَهُوَ رَبُّ كُلِّ شَيْءٍ ۚ وَلَا تَكْسِبُ كُلُّ نَفْسٍ إِلَّا عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۚ ثُمَّ إِلَىٰ رَبِّكُمْ مَرْجِعُكُمْ فَيُنَبِّئُكُمْ بِمَا كُنْتُمْ فِيهِ تَخْتَلِفُونَ
നീ ചോദിക്കുക: ഞാന്‍ അല്ലാഹുവിനെക്കൂടാതെ വേറൊരു നാഥനെ അന്വേ ഷിക്കുകയോ-എല്ലാഓരോ വസ്തുവിന്‍റെയും നാഥന്‍ അവന്‍ മാത്രമായിരി ക്കെ? എല്ലാഓരോ ആത്മാവും അതിനുവേണ്ടിയല്ലാതെ ഒന്നും സമ്പാദിക്കുന്നില്ല, ഭാരം വഹിക്കുന്ന ഒരാളും മറ്റൊരുവന്‍റെ ഭാരം വഹിക്കുന്നുമില്ല, പിന്നെ നിങ്ങളെല്ലാംതന്നെ നിങ്ങളുടെ നാഥനിലേക്ക് മടക്കപ്പെടേണ്ടവരാകുന്നു, അ പ്പോള്‍ നിങ്ങള്‍ ഏതൊരു വിഷയത്തിലാണ് ഭിന്നിച്ചുകൊണ്ടിരുന്നതെന്ന് അ വന്‍ നിങ്ങളോട് വിവരം പറഞ്ഞുതരുന്നതുമാണ്.
എല്ലാ വസ്തുക്കളുടെയും ഉടമയായ ത്രികാലജ്ഞാനിയായ അല്ലാഹു അദ്ദിക്ര്‍ മനുഷ്യനെ പഠിപ്പിക്കുക വഴി നിഷ്പക്ഷവാനായിരിക്കുന്നു. 3: 133-136 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നാഥനെ കണ്ടെത്തുക, വിശ്വാസിയാണെന്ന് ഉറപ്പ് വരുത്തുക, സ്വര്‍ഗം സമ്പാദിക്കുക എന്നതാണ് ജീവിതലക്ഷ്യം. ആയിരത്തില്‍ ഒന്നായ വിശ്വാസി മാത്രമേ അദ്ദിക്റിനെ സത്യപ്പെടുത്തി പ്രസ്തുത ജീവിതലക്ഷ്യം പൂവണിയിക്കുകയുള്ളൂ. അതുകൊണ്ട് ഏതൊരു ആത്മാവും പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് നാലാം ഘട്ടമായ ഇവിടെ നിലകൊണ്ടാല്‍ മാത്രമേ ഏഴാം ഘട്ടത്തില്‍ ശുദ്ധീകരിക്കപ്പെട്ടവരും സംസ്കരിക്കപ്പെട്ടവരും ജീവിതലക്ഷ്യം സാക്ഷാല്‍ക്കരിച്ചവരുമാവുകയുള്ളൂ. 5: 48 ല്‍ പറഞ്ഞ എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനും സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റുമായ അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികള്‍ വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടിലേക്ക് പോകുന്നവരാണെന്ന് 4: 145 ലും; അദ്ദിക്റിനെ തള്ളിപ്പറയുന്ന അവരു ടെ അനുയായികള്‍ വിചാരണക്കുശേഷം നരകക്കുണ്ഠത്തിലേക്ക് തെളിക്കപ്പെടുന്നവരാ ണെന്ന് 39: 71 ലും പറഞ്ഞിട്ടുണ്ട്. 34: 23 ല്‍ വിവരിച്ച പ്രകാരം അനുയായികള്‍ അവരുടെ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയാല്‍ സ്വര്‍ഗത്തിലുള്ള അവരുടെ ബന്ധുമിത്രാദികളു ടെ ശുപാര്‍ശ പ്രകാരം സ്വര്‍ഗത്തിലേക്ക് കയറ്റപ്പെട്ടേക്കാമെങ്കിലും തെമ്മാടികളായ കപടവിശ്വാസികള്‍ കാലാകാലം നരകത്തില്‍ കഴിഞ്ഞുകൂടേണ്ടവരാണ്. 17: 15; 35: 18; 39: 7; 53: 38 തുടങ്ങിയ സൂക്തങ്ങളിലും ഭാരം വഹിക്കുന്ന ഒരാളും മറ്റൊരുവന്‍റെ ഭാരം വഹി ക്കുന്നുമില്ല എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അദ്ദിക്ര്‍ കൊണ്ട് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും ഇവിടെ വെച്ച് തന്നെ വിധി കല്‍പിക്കുന്ന, വിചാരണയില്ലാതെ സ്വര്‍ഗത്തിലേക്ക് മുന്‍കടക്കുന്ന വിശ്വാസി സ്വന്തം പാപഭാരങ്ങളെല്ലാം അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ഇറക്കി വെച്ചവനാണ്. അതുകൊണ്ട് അത്തരം വിശ്വാസിക്ക് 43: 86 ല്‍ വിവരിച്ച പ്രകാരം നിഷ്പക്ഷവാനായ നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ്. 3: 79-80 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഗ്രന്ഥത്താല്‍ പഠിപ്പിക്കപ്പെടുന്നതുപോലെ റബ്ബാനിയായി നിലകൊള്ളുന്ന അത്തരം വിശ്വാസി സന്തതിപരമ്പരകളെയും ജനങ്ങളെയും നാഥന്‍റെ പ്രൗഡരായ പ്രതിനിധികളായി നിലകൊള്ളാനാണ് പഠിപ്പിച്ചുകൊണ്ടിരിക്കുക. കൂടാതെ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കുഫ്ഫാറുകളോട് 9: 73 ല്‍ വിവരിച്ച പ്രകാരം അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തുന്നതുമാണ്. മനുഷ്യരുടെ ഐക്യവും ശാന്തിയും സമാധാനവും സ്ഥാപിതമാവാനും 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് ആത്മാവുകൊണ്ട് നാഥനെ നമസ്കരിക്കാനും കീര്‍ത്തനം ചെയ്യാനും അവസരമൊരുക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ലോകരിലേക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അവന്‍ നിഷ്പക്ഷവാനായ നാഥനെ സഹായിക്കുന്നതും അപ്പോള്‍ 1000 സമുദായങ്ങളില്‍ പെട്ട ജീവികളുടെ നമസ്കാരത്തിന്‍റെയും കീര്‍ത്തനത്തിന്‍റെയും ഒരു വിഹിതം 4: 85 ല്‍ വിവരിച്ച പ്രകാരം അവന് ലഭിക്കുന്നതുമാണ്. ആ പദവി ഉപയോഗപ്പെടുത്തിയാണ് അത്തരം വിശ്വാസികള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യുക. 2: 213, 286; 3: 85-86; 6: 14 വിശദീകരണം നോക്കുക