وَلَوْ تَرَىٰ إِذْ وُقِفُوا عَلَى النَّارِ فَقَالُوا يَا لَيْتَنَا نُرَدُّ وَلَا نُكَذِّبَ بِآيَاتِ رَبِّنَا وَنَكُونَ مِنَ الْمُؤْمِنِينَ
അവര്‍ നരകത്തിന്റെ വക്കില്‍ നിര്‍ത്തപ്പെടുന്ന രംഗം നീ കാണുകയാണെങ്കില്‍! അപ്പോള്‍ അവര്‍ പറയും: ഓ ഞങ്ങളുടെ നാശം, ഞങ്ങള്‍ ഒന്നുകൂടി ഐഹിക ലോകത്തേക്ക് തിരിച്ചയക്കപ്പെടുകയും ഞങ്ങളുടെ നാഥന്റെ സൂക്തങ്ങള്‍ ഞങ്ങള്‍ തള്ളിപ്പറയാതിരിക്കുകയും ഞങ്ങള്‍ വിശ്വാസികളില്‍ ഉള്‍പ്പെടുന്ന വരാവുകയും ചെയ്തിരുന്നെങ്കില്‍!
അദ്ദിക്റിന് സര്‍വ്വപ്രധാനം നല്‍കാതെ അതിനെ അവഗണിക്കുന്നവര്‍ക്ക് പര ലോകത്ത് വരാന്‍പോകുന്ന രംഗം ചൂണ്ടിക്കാണിച്ച് പ്രവാചകനെയും വിശ്വാസികളെയും സമാധാനിപ്പിക്കുകയാണ് ഈ സൂക്തത്തിലൂടെ ചെയ്യുന്നത്. 7: 53 ല്‍, അദ്ദിക്റിനെ അ വഗണിച്ച ജനത അതിന്റെ വൃത്താന്തങ്ങള്‍ നടപ്പില്‍ വരുന്നദിനം 'നിശ്ചയം ഞങ്ങളുടെ നാഥന്റെ പ്രവാചകന്മാര് സത്യം കൊണ്ട് വന്നവര്‍ തന്നെയായിരുന്നു, അപ്പോള്‍ ഇനി ഞങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ ഇവിടെ വല്ല ശുപാര്‍ശക്കാരുമുണ്ടോ, അല്ലെങ്കില്‍ ഞ ങ്ങള് മുമ്പ് പ്രവര്ത്തിച്ചിരുന്നതല്ലാത്തത് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നതിനുവേണ്ടി ഐഹികലോകത്തേക്ക് ഞങ്ങളെ ഒന്നുകൂടി തിരിച്ചയക്കുമോ' എന്ന് വിലപിക്കു മെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 40: 11 ല്‍, അദ്ദിക്റിനെ സത്യപ്പെടുത്താതിരിക്കുക യും അതിനെ മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്തിരു ന്ന ഫുജ്ജാറുകളായ കാഫിറുകള്‍ നരകക്കുണ്ഠത്തിന്റെ വക്കില്‍ വെച്ച് 'ഞങ്ങളുടെ നാ ഥാ! നീ ഞങ്ങളെ രണ്ട് പ്രാവശ്യം മരിപ്പിച്ചു, നീ ഞങ്ങളെ രണ്ട് പ്രാവശ്യം ജനിപ്പിക്കുകയും ചെയ്തു, ഞങ്ങള്‍ ഞങ്ങളുടെ കുറ്റങ്ങളെല്ലാം തിരിച്ചറിഞ്ഞു, അപ്പോള്‍ ഇവിടെ നിന്ന് പുറത്തുപോകാന്‍ വല്ല മാര്‍ഗവുമുണ്ടോ' എന്ന് ചോദിക്കുന്ന രംഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 32: 12 ല്‍, അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്ന ഭ്രാന്തന്മാര് തങ്ങളു ടെ നാഥന്റെ മുമ്പില്‍ അവരുടെ തലകുനിച്ച് നില്ക്കുന്ന രംഗം നീ കാണുകയാണെങ്കി ല്‍! അപ്പോള്‍ അവര്‍ 'ഞങ്ങളുടെ നാഥാ! ഞങ്ങള്‍ ഉള്‍ക്കാഴ്ച കണ്ടു (നരകം കണ്ടു), ഞങ്ങള്‍ കേട്ടു (അതിലെ രോദനങ്ങളും ഇരമ്പലുകളും കേട്ടു), ഞങ്ങളെ സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നതിനുവേണ്ടി ഐഹികലോകത്തേക്ക് ഒന്നുകൂടി തിരിച്ചയച്ചാലും, നിശ്ചയം ഞങ്ങള്‍ ദൃഢബോധ്യമുള്ളവരായിരിക്കുന്നു' എന്ന് കേഴുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 25: 27-29 ല്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകളായ അക്രമികള്‍ തങ്ങളുടെ കൈ ക ടിച്ച് 'എന്റെ കഷ്ടം! ഞാന്‍ ഇന്നയിന്ന ആളെ ആത്മമിത്രമായി തെരഞ്ഞെടുത്തിട്ടുണ്ടായിരുന്നില്ലെങ്കില്‍! അവനാണല്ലോ അദ്ദിക്ര്‍ എനിക്ക് വന്നുകിട്ടിയതിന് ശേഷം എന്നെ അതില്‍ നിന്ന് തടഞ്ഞത്, പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെയായിരുന്നുവല്ലോ' എന്ന് വിലപിക്കുന്നതാണ്. 34: 31 പ്രകാരം ബലഹീനരായ അനുയായികള്‍ അഹങ്കാരികളായ നേതാക്കളോട് 'നിങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഞങ്ങള്‍ വിശ്വാസികളാകുമായിരു്ന്നേനേ' എന്ന് പറയുന്നതാണ്. ഉറപ്പ് നല്കുന്ന സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ദൃഢബോധ്യമുള്ള വിചാരണയില്ലാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കപ്പെടുന്ന മുന്‍കടക്കുന്നവര്‍ ഒഴികെയുള്ള മറ്റെല്ലാവരെയും നരകക്കുണ്ഠം കാണിച്ച് കൊടുക്കുന്ന താണ് എന്ന് 19: 68-72 ല്‍ ലോകരില്‍ ഫുജ്ജാറുകളാണ് വായിച്ചിട്ടുള്ളത്. 2: 28, 39; 4: 56; 6: 5, 10 വിശദീകരണം നോക്കുക.