قَدْ خَسِرَ الَّذِينَ كَذَّبُوا بِلِقَاءِ اللَّهِ ۖ حَتَّىٰ إِذَا جَاءَتْهُمُ السَّاعَةُ بَغْتَةً قَالُوا يَا حَسْرَتَنَا عَلَىٰ مَا فَرَّطْنَا فِيهَا وَهُمْ يَحْمِلُونَ أَوْزَارَهُمْ عَلَىٰ ظُهُورِهِمْ ۚ أَلَا سَاءَ مَا يَزِرُونَ
നിശ്ചയം, അല്ലാഹുവുമായി കണ്ടുമുട്ടുന്നതിനെ കളവാക്കിക്കൊണ്ടിരിക്കുന്ന വരായവര്‍ നഷ്ടപ്പെട്ടിരിക്കുന്നു, അങ്ങനെ ആ സമയം പെട്ടെന്ന് അവര്‍ക്ക് വ ന്നെത്തിയാല്‍ അവര്‍ പറയും: ഓ, ഞങ്ങളുടെ കഷ്ടം, ഇക്കാര്യത്തില്‍ നാം അ ശ്രദ്ധരായല്ലോ, അവര്‍ അവരുടെ മുതുകുകളിന്മേല്‍ അവരുടെ പാപഭാരങ്ങള്‍ വഹിക്കുന്നവരുമായിരിക്കും; അറിഞ്ഞിരിക്കുക, എത്ര ദുഷിച്ച ഭാരമാണ് അ വര്‍ വഹിച്ചുകൊണ്ടിരിക്കുന്നത്.
സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് പതിനഞ്ച് വയസ്സിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് തങ്ങളുടെ നാഥന്‍റെ മുമ്പില്‍ ഉത്തരം പറയേണ്ടിവരും എന്ന ബോധമില്ലാതെ ജീവിക്കുന്ന ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പെട്ടെന്ന് മരണം സംഭവിക്കുമ്പോള്‍ 'ഞങ്ങള്‍ അക്രമികളും കാഫിറുകളുമായല്ലോ' എന്ന് വിലപിക്കുന്ന വരും 'തങ്ങളുടെ മുതുകുകളില്‍ ദുഷിച്ച പാപഭാരം വഹിക്കുന്നവരും നഷ്ടപ്പെട്ടവരു മാണ്' എന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്. 10: 7-8 ല്‍, നിശ്ചയം നാമുമായി കണ്ടുമുട്ടുമെന്ന് വിശ്വസിക്കാത്തവര്‍ ഐഹിക ജീവിതത്തില്‍ തൃപ്തിപ്പെട്ടവരും അതു കൊണ്ട് സംതൃപ്തിയടഞ്ഞവരുമാണ്, നമ്മുടെ സൂക്തങ്ങളെത്തൊട്ട് അശ്രദ്ധരായവ രുണ്ടല്ലോ, അവര്‍ സമ്പാദിച്ചുകൊണ്ടിരുന്ന നരകാഗ്നിയില്‍ അവര്‍ പതിക്കുന്നതാണ് എന്ന് പറഞ്ഞിട്ടുണ്ട്. 10: 15 ല്‍, നാമുമായി കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവര്‍, ഈ ഗ്രന്ഥം അവര്‍ക്ക് വിശദീകരിച്ച് കൊടുക്കപ്പെട്ടാല്‍ ഇതല്ലാത്ത മറ്റൊന്ന് കൊണ്ടുവരാനും അല്ലെങ്കില്‍ അതില്‍ മാറ്റം വരുത്താനും ആവശ്യപ്പെടുമെന്നും; 10: 45 ല്‍, അല്ലാഹുവിനെ കണ്ടുമുട്ടുമെന്നതിനെ തള്ളിപ്പറഞ്ഞവരും കളവാക്കിയവരും സന്മാര്ഗമായ അദ്ദിക്ര്‍ കിട്ടിയിട്ട് ഉപയോഗപ്പെടുത്താത്തവരും ജീവിതം നഷ്ടപ്പെട്ടവരാണെന്നും പറഞ്ഞിട്ടുണ്ട്. 84: 6 ല്‍, ഓ മനുഷ്യാ! നിശ്ചയം നീ നിന്‍റെ നാഥനിലേക്ക് അരിഷ്ടിച്ച് ഓടിക്കൊണ്ടിരിക്കു കയാണ്, അപ്പോള്‍ നീ അവനെ കണ്ടുമുട്ടുകതന്നെ ചെയ്യും എന്നുപറഞ്ഞിട്ടുണ്ട്. അന്ത്യ സമയം കൊണ്ടുദ്ദേശിക്കുന്നത് വ്യക്തികള്‍ക്ക് മരണമാണ്, മൊത്തം മനുഷ്യര്‍ക്ക് അന്ത്യ ദിനവുമാണ്. എല്ലാ മനുഷ്യരും അവരവരുടെ കര്‍മ്മരേഖ പിരടിയില്‍ വഹിക്കുന്നുണ്ടെ ന്ന് 17: 13-14 ല്‍ പറഞ്ഞിട്ടുണ്ട്. ഈ സൂക്തത്തില്‍ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്ത് ലക്ഷ്യബോധമില്ലാതെ ജീവിച്ച് അവരുടെയും മറ്റുള്ളവരുടെയും പാ പഭാരം വഹിക്കുന്ന കാഫിറുകളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. വിശ്വാസികള്‍ പ്രകാശമായ അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തി പാപഭാരമെല്ലാം ഇറക്കിവെച്ച് സ്വര്‍ഗ്ഗത്തിലേക്ക് കുതി ക്കുകയാണ് ചെയ്യുക. 29: 23 ല്‍, ആരാണോ അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ മൂടിവെക്കുകയും അവനെ കണ്ടുമുട്ടണമെന്ന വസ്തുത നിഷേധിക്കുകയും ചെയ്തത്, അക്കൂട്ടരാണ് എന്‍റെ കാരുണ്യമായ അദ്ദിക്റിന്‍റെ കാര്യത്തില്‍ ആശയറ്റവര്‍, അക്കൂട്ടര്‍ക്ക് വേദനാജനകമായ ശിക്ഷയുമുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. മരണം സംഭവിക്കുമ്പോള്‍ ഒരു ആത്മാവും 'അല്ലാഹുവിന്‍റെ കാര്യത്തില്‍ ഞാന്‍ അശ്രദ്ധവാനായല്ലോ! ഞാ ന്‍ അദ്ദിക്റിനെ പരിഹസിച്ചുകൊണ്ടിരുന്നവരില്‍ പെട്ടവനുമായല്ലോ' എന്ന് വിലപിക്കാ ന്‍ ഇടവരാത്തവണ്ണം അദ്ദിക്റിനെ ഏറ്റവും നല്ലനിലക്ക് പിന്‍പറ്റണമെന്ന് 39: 55-56 ല്‍ പ റഞ്ഞിട്ടുണ്ട്. ഇത്തരം സൂക്തങ്ങള്‍ വായിക്കുകയും എന്നാല്‍ ഏറ്റവും നല്ലതായ അദ്ദിക് ര്‍ പിന്‍പറ്റാതിരിക്കുകയും ചെയ്യുന്നവരുടെ മരണസമയത്ത് നാഥന്‍ അവരോട് 'അല്ല, നി നക്ക് എന്‍റെ സൂക്തങ്ങള്‍ വന്നുകിട്ടി, അപ്പോള്‍ നീ അവയെ തള്ളിപ്പറഞ്ഞു, നീ എല്ലാം തികഞ്ഞവനാണെന്ന് അഹങ്കരിക്കുകയും ചെയ്തു, നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെ യുമായിരുന്നു' എന്ന് പറയുമെന്ന് 39: 59 ലും പറഞ്ഞിട്ടുണ്ട്. വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്ന കപടവിശ്വാസികള്‍ അവരുടെ പാപഭാരത്തോടൊപ്പം ക ള്ളം കെട്ടിച്ചമച്ച് അനുയായികളെ വഴിപിഴപ്പിച്ചതിനുള്ള പാപഭാരവും കൂടി വഹിക്കുന്നതാണെന്ന് 16: 25 ലും 29: 13 ലും പറഞ്ഞിട്ടുണ്ട്. 2: 121, 186; 4: 85; 6: 4 വിശദീകരണം നോക്കുക.