( അൽ അന്‍ആം ) 6 : 44

فَلَمَّا نَسُوا مَا ذُكِّرُوا بِهِ فَتَحْنَا عَلَيْهِمْ أَبْوَابَ كُلِّ شَيْءٍ حَتَّىٰ إِذَا فَرِحُوا بِمَا أُوتُوا أَخَذْنَاهُمْ بَغْتَةً فَإِذَا هُمْ مُبْلِسُونَ

അങ്ങനെ അവര്‍ ഏതൊന്നുകൊണ്ടാണോ ഓര്‍മ്മിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത്, അത് അവര്‍ വിസ്മരിച്ച് കളഞ്ഞപ്പോള്‍ എല്ലാ ഓരോ വസ്തുവിന്‍റെയും വാ തിലുകള്‍ നാം അവരുടെ മേല്‍ തുറന്നുകൊടുത്തു, അവര്‍ക്ക് നല്‍കപ്പെട്ടതു കൊണ്ട് അവര്‍ മതിമറന്ന് വിഹരിക്കുന്നതുവരെ, അപ്പോള്‍ നാം അവരെ പെ ട്ടെന്ന് പിടികൂടി, അപ്പോഴതാ അവര്‍ ആശയറ്റവരായിത്തീരുന്നു.

സ്രഷ്ടാവിനെക്കുറിച്ചും ജീവിതലക്ഷ്യത്തെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്നതും പൂ ര്‍വ്വിക ജനതകള്‍ അക്രമികളും തെമ്മാടികളുമായപ്പോള്‍ അല്ലാഹു എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് ഓര്‍മ്മിപ്പിക്കുന്നതും, ഇനി പരലോകത്ത് വരാന്‍ പോകുന്ന കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതുമായ അദ്ദിക്റിനെ വിസ്മരിച്ച് ലക്ഷ്യബോധം നഷ്ടപ്പെ ട്ട് തെമ്മാടികളും പ്രജ്ഞയറ്റവരുമായ ഫുജ്ജാറുകളെപ്പോലെ ഇതര ജനവിഭാഗങ്ങ ളും മാറുമ്പോഴാണ് ലോകാവസാനം സംഭവിക്കുക. അതിന് മുന്നോടിയായി ഇന്ന് അ ദ്ദിക്ര്‍ ഉയര്‍ത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. 

 ഞാന്‍, നീ എന്നൊക്കെ പറയുന്നത് ആത്മാവിനെയാണ്. ശരീരമാകട്ടെ, ആത്മാവിന് സഞ്ചരിക്കാനുള്ള വാഹനവുമാണ്. അപ്രകാരം തന്നെ 313 ഗ്രന്ഥങ്ങളുടെയും ആ ത്മാവ് അദ്ദിക്ര്‍ തന്നെയാണ്. ശരീരം വിവിധ ഭാഷകളിലുമാണ്. അന്ത്യപ്രവാചകന് നല്‍കപ്പെട്ട ഗ്രന്ഥം ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട വ്യക്തവും സ്പഷ്ടവുമായ അദ്ദിക്ര്‍ ആണ്. അതിന്‍റെ ശരീരമാകട്ടെ അറബിയിലുമാണ്. അദ്ദിക്റിനെ വിസ്മരിച്ച് കെട്ടജനതയായിത്തീര്‍ന്ന ഫുജ്ജാറുകളുടെ വിധി 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടിക യിലാണ്. അവരില്‍ നിന്നുള്ള ഏതൊരാളും 7: 37 പ്രകാരം അവരുടെ മരണസമയത്തും, 6: 130 പ്രകാരം വിധിദിവസവും അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. 

 പരലോകം വെടിഞ്ഞ് ഐഹികലോകത്തിന് പ്രാധാന്യം കൊടുത്ത് പിശാചിനെ സേവിച്ചുകൊണ്ട് ജീവിക്കുന്ന 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളോട് 'നിങ്ങള്‍ ഇവിടെ കുറച്ചുകാലം സുഖിക്കുക, നിശ്ചയം നിങ്ങളുടെ മടക്കം നരകത്തിലേക്കാണ്' എ ന്ന് പറയാനാണ് 14: 30 ലൂടെ സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന 1000 ത്തില്‍ ഒന്നായ വിശ്വാസി കല്‍പിക്കപ്പെട്ടിട്ടുള്ളത്. വിശ്വാസികളുടെ സംഘമില്ലാത്ത ഇ ക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 4: 118; 5: 49, 67; 6: 25-26 വിശദീകരണം നോക്കുക.