( അൽ അന്‍ആം ) 6 : 45

فَقُطِعَ دَابِرُ الْقَوْمِ الَّذِينَ ظَلَمُوا ۚ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ

അപ്പോള്‍ അക്രമികളായ ജനതയുടെ അടിവേരറുത്ത് ഉന്മൂലനം ചെയ്യപ്പെട്ടു, സര്‍വ്വസ്തുതിയും സര്‍വ്വലോകങ്ങളുടെയും ഉടമയായ അല്ലാഹുവിനാകുന്നു.

എത്രയെത്ര നാട്ടുകാരെയാണ് നാം അവര്‍ അക്രമികളായപ്പോള്‍ നാമാവശേഷമാക്കിയിട്ടുള്ളത്, അവര്‍ക്കുശേഷം നാം മറ്റൊരു ജനതയെ നട്ടുവളര്‍ത്തിക്കൊണ്ടുവരിക യും ചെയ്തു, നമ്മുടെ ദണ്ഡനം അവരെ ബാധിച്ചപ്പോള്‍ അവര്‍ അതാ അതില്‍ വിന യാന്വിതരാകുന്നു; അവരോട് പറഞ്ഞു: ഇപ്പോള്‍ നിങ്ങള്‍ വിനയാന്വിതരാകേണ്ടതില്ല, നിങ്ങള്‍ നിങ്ങളുടെ വീടുകളിലേക്ക്-നിങ്ങളുടെ അതിരുകവിഞ്ഞ ജീവിതത്തിലേക്ക്-മടങ്ങിക്കൊള്ളുക, നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. ശിക്ഷ ബാധിച്ചപ്പോള്‍ അവര്‍ പറയുന്നവരുമാകുന്നു: ഓ ഞങ്ങളുടെ നാശം! ഞങ്ങള്‍ അക്രമികള്‍ ആയിപ്പോ യല്ലോ എന്ന് 21: 11-14 ല്‍ മുന്നറിയിപ്പ് നല്‍കിയത് ഫുജ്ജാറുകളാണ് വായിച്ചിട്ടുള്ളത്. എല്ലാ കാലത്തും അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദിക്ര്‍ മൂടിവെക്കുകയും തള്ളിപ്പറയു കയും ചെയ്തുകൊണ്ട് കാക്കകാരണവന്‍മാരുടെയും ഭൂരിപക്ഷത്തിന്‍റെയും മാര്‍ഗ്ഗമായ ത്വാഗൂത്തിന്‍റെ മാര്‍ഗ്ഗം പിന്‍പറ്റുന്നവരായിക്കൊണ്ട് ഒരു ജനത മുഴുവനും അക്രമിക ളായി മാറുമ്പോഴാണ് ആ ജനതയുടെ അടിവേരറുത്ത് നശിപ്പിക്കുകയും പ്രവാചകന്മാ രെയും അവരോടൊപ്പമുള്ള വിശ്വാസികളായവരെയും രക്ഷപ്പെടുത്തി അവരില്‍ നിന്ന് മറ്റൊരു ജനതയെ നട്ടുവളര്‍ത്തിക്കൊണ്ടുവരികയും ചെയ്തിട്ടുള്ളത്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ അവതരിപ്പി ച്ചിട്ടുള്ളത് അതിനെ മൂടിവെക്കുന്ന കപടവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അതിനെ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്ന അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന പുരുഷന്‍മാരെയും സ്ത്രീകളെയും ശിക്ഷിക്കാന്‍ വേണ്ടിയും അതി നെ സ്വയം ഉപയോഗപ്പെടുത്തുകയും ലോകര്‍ക്ക് എത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പുരുഷന്‍മാരുടെയും സ്ത്രീകളുടെയും പാശ്ചാത്താപം സ്വീകരിക്കുന്നതിനുവേണ്ടിയുമാണ് എന്ന് 33: 72-73; 48: 6; 98: 6 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 25: 33 ല്‍ പ റഞ്ഞ വേദഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെ ട്ടിരിക്കെ അതിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഫുജ്ജാറുകളെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷ്ടര്‍ എന്നാണ് 8: 22, 55 സൂക്തങ്ങളില്‍ ത്രികാലജ്ഞാനിയായ നാഥന്‍ വിശേഷിപ്പി ച്ചിട്ടുള്ളത്. 1: 1 ല്‍ വിവരിച്ച പ്രകാരം വിധിദിവസം സത്യമായ അദ്ദിക്ര്‍ കൊണ്ട് സൃഷ്ടി കള്‍ക്കിടയില്‍ വിധികല്‍പിക്കുകയും സര്‍വ്വസ്തുതിയും സര്‍വ്വലോകങ്ങളുടെയും നാഥനായ അല്ലാഹുവിനാണ് എന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്യും. 2: 57, 254; 4: 133; 6: 21 വിശദീകരണം നോക്കുക.