( അൽ അന്‍ആം ) 6 : 46

قُلْ أَرَأَيْتُمْ إِنْ أَخَذَ اللَّهُ سَمْعَكُمْ وَأَبْصَارَكُمْ وَخَتَمَ عَلَىٰ قُلُوبِكُمْ مَنْ إِلَٰهٌ غَيْرُ اللَّهِ يَأْتِيكُمْ بِهِ ۗ انْظُرْ كَيْفَ نُصَرِّفُ الْآيَاتِ ثُمَّ هُمْ يَصْدِفُونَ

നീ ചോദിക്കുക: നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അല്ലാഹു നിങ്ങളുടെ കേള്‍വി യും നിങ്ങളുടെ കാഴ്ചയും എടുത്തുകളയുകയും നിങ്ങളുടെ ഹൃദയങ്ങളുടെമേല്‍ മൂടിയിട്ട് മുദ്രവെക്കുകയും ചെയ്യുകയാണെങ്കില്‍ അല്ലാഹുവിനെക്കൂടാ തെ വേറെ ഏതൊരു ഇലാഹാണ് നിങ്ങള്‍ക്ക് അത് കൊണ്ടുവന്ന് തരിക, നീ നോക്കുക: എങ്ങനെയെല്ലാമാണ് നാം നമ്മുടെ സൂക്തങ്ങള്‍ അവര്‍ക്ക് വിശ ദീകരിച്ചുകൊടുക്കുന്നത്-പിന്നെയവര്‍ പിന്തിരിഞ്ഞുപോകുന്നവരാകുന്നതും.

സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിച്ച മനുഷ്യരെ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് ആരാണോ അവരവരെ തിരിച്ചറിയുക, സ്രഷ്ടാവിനെ തിരിച്ചറിയുക, ജീവിതലക്ഷ്യം തിരിച്ചറിയുക എന്നെല്ലാം പരീക്ഷിക്കുന്നതിന് വേണ്ടിയാണ്. അതിന് വേണ്ടിയാണ് കേള്‍വി, കാഴ്ച, ബുദ്ധിശക്തി തുടങ്ങിയവയെല്ലാം നല്‍കിയിട്ടുള്ളതും. അപ്പോള്‍ ഇത്തരം സൂ ക്തങ്ങളെല്ലാം വായിക്കുന്ന പ്രവാചകന്‍റെ ജനതയുടെ ബാധ്യതയാണ് പ്രവാചകന്‍റെ ത ന്നെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ക്ക് അദ്ദിക്ര്‍ എത്തിച്ചുകൊടുക്കുകവ ഴി പ്രപഞ്ചനാഥനായ അല്ലാഹുവിനെയും ജീവിതലക്ഷ്യത്തെയും പിശാചിനെയും മലക്കു കളെയും പ്രവാചകന്മാരെയും നബിമാരെയുമെല്ലാം പരിചയപ്പെടുത്തല്‍. എന്നാല്‍ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിന് നേരെ വിരുദ്ധമായി മറ്റേതൊരു ജനവിഭാഗത്തെക്കാളും കൂടുതല്‍ അധര്‍മ്മത്തിലും സംസ്കാര ശൂന്യതയിലും അന്ധവിശ്വാസങ്ങളിലും അധിഷ്ഠിതമായ ജീവിതം നയിക്കുകവഴി 9: 65 ല്‍ പറഞ്ഞതുപോലെ അവര്‍ അല്ലാഹുവിനെയും അദ്ദിക്റിനെയും പ്രവാചകനെയും പരിഹസിക്കുന്ന കപടവിശ്വാസി കളായി മാറിയിരിക്കുകയാണ്.

9: 28 ല്‍ വിവരിച്ച പ്രകാരം ഇജാസില്‍ മഹ്ദിയുടെ ആഗമനം പ്രഖ്യാപിക്കുന്ന തോടുകൂടി അവിടെയുള്ള മാലിന്യങ്ങളായ കപടവിശ്വാസികളും അവരുടെ അനുയായികളായ കുഫ്ഫാറുകളുമടങ്ങിയ ഫുജ്ജാറുകള്‍ അവിടെനിന്ന് പുറത്താക്കപ്പെടുന്നതും മ നുഷ്യരില്‍ നിന്നുള്ള വിശ്വാസികളെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അങ്ങോട്ട് പ്രവേശിപ്പിക്കുന്നതുമാണ്. 6: 158 ല്‍ വിവരിച്ച പ്രകാരം ഭൂമി തിരിച്ചുകറങ്ങുന്ന നാളില്‍ 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാല്‍ പുറപ്പെടുന്നതും ഫുജ്ജാറുകളുടെ ഇംഗിതങ്ങള്‍ നടപ്പിലാക്കിക്കൊടുക്കുന്നതുമാണ്. ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെല്ലാം ഇസ്ലാം അംഗീകരിക്കുകയും അവര്‍ യഥാര്‍ത്ഥ തെമ്മാടികളും ഭ്രാന്തന്മാരുമായ ഫുജ്ജാറുകളെ വധിച്ചുകൊണ്ട് അന്നേവരെ നടപ്പിലാക്കപ്പെട്ടിട്ടില്ലാത്ത 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കുന്നതുമാണ്. അപ്പോള്‍ മാത്രമാണ് ദുഷ്ടജീവികളായ ഫുജ്ജാറുകള്‍ക്ക് 38: 8 ല്‍ പറഞ്ഞ പ്രകാരം അറബി ഖുര്‍ആന്‍ ആയിരുന്നില്ല, മ റിച്ച് അദ്ദിക്ര്‍ അഥവാ ദിക്രീ ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥമെന്ന് ബോധ്യം വ രിക. 2: 18, 146; 4: 82; 7: 146-147; 10: 35 -36 വിശദീകരണം നോക്കുക.