وَالَّذِينَ كَذَّبُوا بِآيَاتِنَا يَمَسُّهُمُ الْعَذَابُ بِمَا كَانُوا يَفْسُقُونَ
നമ്മുടെ സൂക്തങ്ങളെ കളവാക്കിക്കൊണ്ടിരിക്കുന്ന അവര്‍ തെമ്മാടികളായിരുന്നതുകൊണ്ട് അവരെ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും.
നിഷ്പക്ഷവാനായ നാഥന്‍ എല്ലാവര്‍ക്കും സന്‍മാര്‍ഗ്ഗവും ദുര്‍മാര്‍ഗ്ഗവും വിവരി ക്കുന്ന ഗ്രന്ഥത്തിന്‍റെ ആത്മാവ് സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ പഠിപ്പിച്ചിട്ടുണ്ട്. പ്രസ്തുത കാര്യം ഉണര്‍ത്തുന്നതും ത്രികാലജ്ഞാനിയായ നാഥന്‍റെ സംസാരവുമായ അദ്ദിക്ര്‍ മാ ത്രമാണ് 313 പ്രവാചകന്മാര്‍ക്കും നല്‍കിയിട്ടുള്ളതെന്ന് 16: 43-44; 21: 24; 41: 44 എന്നീ സൂ ക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അന്ത്യപ്രവാചകനായ മുഹമ്മദിന് അവതരിപ്പിച്ചിട്ടുള്ള അദ്ദിക് ര്‍ മുമ്പുവന്ന എല്ലാ ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമാണ് എന്ന് 5: 48 ല്‍ പറഞ്ഞിട്ടുണ്ട്. എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള പ്രസ്തുത ഗ്രന്ഥം സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്നവര്‍ക്ക് സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമാണെന്ന് 16: 89 ലും; ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ തള്ളിപ്പറയുന്ന തെമ്മാടികളായ ഫുജ്ജാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ളവരും ഏറ്റവും വഴിപിഴച്ചവരുമാണെന്ന് 25: 33-34 ലും പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ അവഗണിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കാഫിറുകള്‍ക്ക് നരകമാണുള്ളതെന്ന് മുന്നറിയിപ്പ് നല്‍കുന്ന വരുമായിട്ടല്ലാതെ ഒരു പ്രവാചകനും അയക്കപ്പെട്ടിട്ടില്ല. അപ്പോള്‍ സത്യമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസിയാവുകയും വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അത് ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അല്ലാഹുവിനെ സഹായിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരുടെമേല്‍ യാതൊന്നും ഭയപ്പെടാനും അവര്‍ക്ക് ദുഃഖി ക്കാനും ഇടവരില്ല. അല്ലാഹുവിന്‍റെ വചനങ്ങള്‍ മാറ്റിമറിക്കുന്നവരില്ല എന്നിരിക്കെ ഏ തെങ്കിലും പ്രവാചകനോ നിഷ്പക്ഷവാനായ അല്ലാഹുവിന് തന്നെയോ ഒരാളെ സന്‍ മാര്‍ഗ്ഗത്തിലേക്കോ ദുര്‍മാര്‍ഗ്ഗത്തിലേക്കോ നയിക്കാന്‍ സാധ്യമല്ല. ആണായിരിക്കട്ടെ പെ ണ്ണായിരിക്കട്ടെ, അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ഓരോരുത്തരും സ്വയം സന്മാര്‍ഗത്തിലാകണമെന്ന് 17: 15; 10: 108; 39: 41 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പ്രപഞ്ചം അ തിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്താതെയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതെയും അതിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ജീവിക്കുന്ന ഫുജ്ജാറുകളെല്ലാം 32: 18 ല്‍ പറഞ്ഞ പ്രകാരം തെമ്മാടികളായതിനാല്‍ അവരെ ശിക്ഷ ബാധിക്കുകതന്നെ ചെയ്യു ന്നതാണ്. 2: 62, 119 വിശദീകരണം നോക്കുക.