( അൽ അന്‍ആം ) 6 : 52

وَلَا تَطْرُدِ الَّذِينَ يَدْعُونَ رَبَّهُمْ بِالْغَدَاةِ وَالْعَشِيِّ يُرِيدُونَ وَجْهَهُ ۖ مَا عَلَيْكَ مِنْ حِسَابِهِمْ مِنْ شَيْءٍ وَمَا مِنْ حِسَابِكَ عَلَيْهِمْ مِنْ شَيْءٍ فَتَطْرُدَهُمْ فَتَكُونَ مِنَ الظَّالِمِينَ

തങ്ങളുടെ നാഥനെ അവന്‍റെ പ്രീതികാംക്ഷിച്ചുകൊണ്ട് പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരായവരെ നീ ആട്ടിയകറ്റുകയുമരുത്, അവരുടെ വിചാരണയില്‍ നിനക്ക് ഒരു ബാധ്യതയുമില്ല, നിന്‍റെ വിചാരണയില്‍ അവര്‍ക്കും യാതൊരു ബാധ്യതയുമില്ല, ഇനി നീയെങ്ങാനും അവരെ ആട്ടിയകറ്റുകയാണെങ്കില്‍ അപ്പോള്‍ നീ അക്രമികളില്‍പെട്ടവന്‍ തന്നെയായിരിക്കും.

ഓരോരുത്തരും ഒറ്റക്കൊറ്റക്കായിട്ടാണ് നാഥന്‍റെ മുമ്പില്‍ നാലാം ഘട്ടമായ ഐഹി കലോക ജീവിതത്തെക്കുറിച്ച് ഉത്തരം പറയേണ്ടത് എന്നിരിക്കെ തങ്ങളുടെ നാഥന്‍റെ മുഖം കാംക്ഷിച്ചുകൊണ്ട് എല്ലായ്പ്പോഴും പ്രത്യേകിച്ച് പ്രഭാതങ്ങളിലും പ്രദോഷങ്ങ ളിലും അവനെ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരായ വിശ്വാസികളെ ആട്ടിയക റ്റരുതെന്നാണ് പ്രവാചകനോടും അതുവഴി വിശ്വാസികളോടും കല്‍പിക്കുന്നത്. അ ങ്ങനെ ആട്ടിയകറ്റുകയാണെങ്കില്‍ അക്രമികളില്‍ പെട്ടുപോകുമെന്ന് മുന്നറിയിപ്പ് നല്‍ കുകയും ചെയ്യുന്നു. 26: 214-216 ല്‍ അല്ലാഹു പറയുന്നു: നീ കുടുംബത്തില്‍ നിന്ന് അടുത്തവരെ മുന്നറിയിപ്പ് നല്‍കുകയും വിശ്വാസികളില്‍ നിന്ന് നിന്നെ പിന്‍പറ്റിയവ ര്‍ക്ക് നിന്‍റെ ചിറകുകള്‍ താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. അപ്പോള്‍ അവര്‍ നിന്നെ ധിക്കരിക്കുകയാണെങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തനത്തെത്തൊട്ട് നിശ്ചയം ഞാന്‍ ഉത്തര വാദിത്തമില്ലാത്തവനാണെന്ന് അവരോട് പറയുകയും ചെയ്യുക. 18: 28 ല്‍, തങ്ങളുടെ നാഥനെ അവന്‍റെ തൃപ്തി പ്രതീക്ഷിച്ചുകൊണ്ട് പ്രഭാത പ്രദോഷഭേദമന്യേ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നവരോടൊപ്പം നീ ക്ഷമിച്ചിരിക്കുകയും ചെയ്യുക, ഭൗതികജീവിതത്തി ന്‍റെ അലങ്കാരം അന്വേഷിച്ചുകൊണ്ട് നിന്‍റെ ശ്രദ്ധ അവരില്‍നിന്ന് തിരിയാന്‍ പാടില്ല, നമ്മുടെ അദ്ദിക്റിനെത്തൊട്ട് തന്‍റെ ഹൃദയം പ്രജ്ഞയറ്റവനെയും ദേഹേച്ഛ പിന്‍പറ്റി വിഭിന്നമാര്‍ഗം സ്വീകരിച്ചവനെയും നീ അനുസരിക്കുകയുമരുത് എന്നുപറഞ്ഞിട്ടുണ്ട്. 

എക്കാലത്തും അടിമകളും ദരിദ്രരുമായ അധഃസ്ഥിത ജനവിഭാഗങ്ങളാണ് വിശ്വാ സത്തിലേക്ക് വന്നിട്ടുള്ളത്. ആദ്യകാല വിശ്വാസികളില്‍ അധികവും ഖുറൈശീ പ്രമാണികളുടെ അടിമകളും ഭൃത്യജനങ്ങളും സമൂഹത്തില്‍ താഴെക്കിടയിലുള്ളവരുമായിരു ന്നു. ഇക്കാരണത്താല്‍ മാന്യത നടിച്ചിരുന്ന ഖുറൈശിപ്രമാണിമാര്‍ക്ക് പ്രവാചകന്‍റെ സദസ്സില്‍ ഇവരോടൊപ്പം ചെന്നിരിക്കാന്‍ കുറച്ചില്‍ അനുഭവപ്പെട്ടിരുന്നു. ഈ പാവങ്ങ ളേയും അടിമകളേയും മാത്രമേ ഞങ്ങള്‍ക്കിടയില്‍ നിന്ന് അല്ലാഹുവിന് കിട്ടിയതുള്ളൂ എന്ന് അവര്‍ പരിഹസിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, അവരില്‍ നിന്ന് മുമ്പ് സം ഭവിച്ച തെറ്റുകുറ്റങ്ങള്‍ പൊക്കിപ്പിടിച്ച് അധിക്ഷേപിക്കുകയും ഇന്നലെവരെ ഇന്നതൊ ക്കെ ചെയ്തിരുന്ന ആളുകളാണിപ്പോള്‍ വലിയ ശ്രേഷ്ഠരും മഹത്തുക്കളുമായിരിക്കുന്നതെന്ന് തരം താഴ്ത്തി പറയുകയും ചെയ്തിരുന്നു. ഇത്തരം ആക്ഷേപങ്ങള്‍ക്കുള്ള മ റുപടിയായിട്ടാണ് ഈ സൂക്തം അവതരിച്ചിട്ടുള്ളത്. 10: 40 ല്‍, അവരില്‍ അദ്ദിക്ര്‍ കൊ ണ്ട് വിശ്വസിക്കുന്നവരുണ്ട്, അവരില്‍ അദ്ദിക്ര്‍ കൊണ്ട് വിശ്വസിക്കാത്തവരുമുണ്ട്. നി ന്‍റെ നാഥന്‍ നാശകാരികളെക്കുറിച്ച് നല്ലവണ്ണം അറിയുന്നവന്‍ തന്നെയാണെന്നും; 10: 41 ല്‍, ഇനി നിന്നെ അവര്‍ തള്ളിപ്പറഞ്ഞ് കളവാക്കുന്നുവെങ്കില്‍ അപ്പോള്‍ നീ അവരോട് പറയുക: എനിക്ക് എന്‍റെ പ്രവൃത്തി, നിങ്ങള്‍ക്ക് നിങ്ങളുടെ പ്രവൃത്തിയും, ഞാന്‍ പ്ര വര്‍ത്തിക്കുന്നതിനെത്തൊട്ട് നിങ്ങള്‍ വിമുക്തരാണ്, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ ത്തൊട്ട് ഞാനും വിമുക്തനാണ് എന്ന് പ്രഖ്യാപിക്കാന്‍ കല്‍പിച്ചിട്ടുണ്ട്. 

വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി പ്രഭാത പ്രദോഷങ്ങളില്‍, ആത്മാവിനെ ശുദ്ധീകരിക്കാനുള്ള അദ്ദിക്ര്‍ ഹൃദയം പങ്കെടുത്ത് വായിക്കുക യും തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കുകയും ചെയ്യുന്നതാണ്. പ്രപഞ്ചനാഥനെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയും മനുഷ്യരുടെ ഐക്യവും ശാന്തിയും സമാധാനവും നിലവില്‍ വരുത്തുന്നിന് വേണ്ടിയും നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നാഥനെ സഹായിക്കുന്നതോടൊപ്പം 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് നാഥനെ ആത്മാവുകൊണ്ട് കീര്‍ത്തനം ചെയ്യാനും നമസ്കരിക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് ജൈവകൃഷി ചെയ്യുകയും ഫലവൃ ക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അങ്ങനെ ചെയ്യാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും സ ഹായിക്കുകയും ചെയ്യുന്നതാണ്. കൂടാതെ അദ്ദിക്റിനെ മൂടിവെക്കുന്ന കാഫിറുകളോടും അക്രമികളോടും 9: 73 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യുന്നതുമാണ്. 2: 272; 3: 75-77; 4: 150-151; 62: 2-3 വിശദീകരണം നോക്കുക.