وَأَنْذِرْ بِهِ الَّذِينَ يَخَافُونَ أَنْ يُحْشَرُوا إِلَىٰ رَبِّهِمْ ۙ لَيْسَ لَهُمْ مِنْ دُونِهِ وَلِيٌّ وَلَا شَفِيعٌ لَعَلَّهُمْ يَتَّقُونَ
തങ്ങളുടെ നാഥനിലേക്ക് പുനരുജ്ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടപ്പെടുമെന്നും അവ നെക്കൂടാതെ അവര്‍ക്ക് ഒരു രക്ഷകനോ ശുപാര്‍ശകനോ ഇല്ലെന്നും ഭയപ്പെടു ന്നവരായവരെ അതുകൊണ്ട് നീ താക്കീത് നല്‍കുകയും ചെയ്യുക-അവര്‍ സൂ ക്ഷ്മതയുള്ളവര്‍ തന്നെയാകണമെന്നതിനുവേണ്ടി.
പതിനഞ്ചുവയസ്സിന് ശേഷമുള്ള ഇഹലോക ജീവിതത്തിലെ ഓരോ നിമിഷത്തെക്കുറിച്ചും അല്ലാഹുവിന്‍റെ മുമ്പില്‍ ഒരു ദിവസം ഉത്തരം പറയേണ്ടിവരുമെന്ന് അദ്ദിക്റില്‍ നിന്ന് മനസ്സിലാക്കിയവരെ മാത്രമേ 'അദ്ദിക്ര്‍ കൊണ്ട്' മുന്നറിയിപ്പ് നല്‍കിയിട്ട് കാര്യമുള്ളൂ. 2: 2 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സന്മാര്‍ഗമായി പരിഗണിക്കുന്നവരും ഈ ഗ്രന്ഥം തങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യമാണെന്ന ബോധത്തോടെ അതിന്‍റെ വിധിവിലക്കുകള്‍ പിന്‍പറ്റുന്നവരാണ് അല്ലാഹുവിനെ ഭയപ്പെടുന്ന സൂക്ഷ്മാലുക്കള്‍. അവര്‍ മാത്രമാണ് വിജയം വരിക്കുന്നവരും. അല്ലാഹു എന്ന് പറയുന്നവന്‍ ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലുള്ള മനുഷ്യരടക്കമുള്ള സര്‍വ്വവസ്തുക്കളെയും ആറ് നാളുകളിലായി സൃഷ്ടിച്ചവനാണ്, പിന്നെ അവന്‍ സിംഹാസനസ്ഥനായി, നിങ്ങള്‍ക്ക് അവനെക്കൂടാതെ സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും ഇല്ല, അപ്പോള്‍ നിങ്ങള്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ അവനെക്കുറിച്ച് മറ്റുള്ളവരെ ഉണര്‍ത്തുന്നില്ലെയോ എന്ന് 32: 4 ല്‍ പറഞ്ഞത് വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറയുക വഴി നാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്നവരും അവന്‍റെ കോപത്തിനും ശാപത്തിനും വിധേയരായ ദുഷിച്ച പരിണിതിയുള്ളവരുമാണ് എന്ന് 48: 6 ല്‍ പറഞ്ഞിട്ടുണ്ട്. ആറാം ഘട്ടത്തിലെ വിചാരണാനാളില്‍ ഓരോരുത്തരും ഒറ്റക്കൊറ്റക്കാണ് തന്‍റെ നാഥനെ കണ്ടുമുട്ടി നാലാം ഘട്ടമായ ഐഹിക ജീവിതത്തെക്കുറിച്ച് ഉത്തരം പറയേണ്ടത് എന്ന ഉത്തമബോധത്തില് അല്ലാഹുവില്‍ നിന്നുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്നവര്‍ മാത്രമാണ് അല്ലാഹുവിനെ ഭയപ്പെടുന്നവരും പരലോകം കൊണ്ട് വിശ്വസിച്ചവരും. 2: 6-7, 38; 5: 93; 9: 115 വിശദീകരണം നോക്കുക.