قُلْ إِنِّي نُهِيتُ أَنْ أَعْبُدَ الَّذِينَ تَدْعُونَ مِنْ دُونِ اللَّهِ ۚ قُلْ لَا أَتَّبِعُ أَهْوَاءَكُمْ ۙ قَدْ ضَلَلْتُ إِذًا وَمَا أَنَا مِنَ الْمُهْتَدِينَ
നീ പറയുക: അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരാ യവരെ സേവിച്ചുകൊണ്ടിരിക്കുന്നത് നിശ്ചയം ഞാന്‍ വിരോധിക്കപ്പെട്ടിരിക്കു ന്നു, നീ പറയുക: ഞാന്‍ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പിന്‍പറ്റുന്നവനല്ല, അ ങ്ങനെ ചെയ്യുന്നപക്ഷം നിശ്ചയം ഞാന്‍ വഴികേടിലാവുകയും ഞാന്‍ സന്മാര്‍ഗം പ്രാപിച്ചവരില്‍ പെട്ടവനാവുകയുമില്ല.
അറബി ഖുര്‍ആന്‍ വായിക്കുകയും എന്നാല്‍ അല്ലാഹുവിനെ പ്രപഞ്ചനാഥനാ യി പരിഗണിക്കുകയും ചെയ്യാത്ത ഫുജ്ജാറുകളോടാണ് സന്മാര്‍ഗമായ അദ്ദിക്റിനെ സ ത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി ഇങ്ങനെ പറയേണ്ടത്. പ്രപഞ്ചനാഥനെക്കൂടാതെ മ നുഷ്യര്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെ ഇല്ല എന്ന് ലോകരെ പരിചയപ്പെടുത്താന്‍ കടമപ്പെട്ട അവര്‍ അത് ചെയ്യുന്നില്ല എന്ന് മാത്രമല്ല; 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ട് 30-ാമത്തെ ക ള്ളവാദിയായ മസീഹുദ്ദജ്ജാലിന്‍റെ വരവിന് വേണ്ടി ധൃതികാണിക്കുന്നവരാണ്. അല്ലാഹുവിന്‍റെ കോപത്തിനും ശാപത്തിനും വിധേയരായ അവര്‍ അദ്ദിക്റിന്‍റെ 40 പേരുകളും മൂടിവെക്കുക വഴി നരകക്കുണ്ഠാഗ്നി വാഗ്ദത്തം ചെയ്യപ്പെട്ടവരാണ്. 3: 100 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെത്തൊട്ട് അന്ധരും ബധിരരും ഊമരുമായ, ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അവരെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവ ര്‍ എന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ആത്മാവിനെയും പരലോകത്തെയും പരി ഗണിക്കാതെ ജഡത്തിനും ഐഹികലോകത്തിനും പ്രാധാന്യം കൊടുത്ത് ജീവിക്കുന്ന അവര്‍ 7: 37 ല്‍ പറഞ്ഞ പ്രകാരം മരണസമയത്ത് അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. 5: 104 ല്‍ വിവരിച്ച പ്രകാരം ഇത്തരം ഫുജ്ജാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണ്. 1: 4; 2: 62, 120-121; 3: 110 വിശദീകരണം നോക്കുക.