( അൽ അന്‍ആം ) 6 : 65

قُلْ هُوَ الْقَادِرُ عَلَىٰ أَنْ يَبْعَثَ عَلَيْكُمْ عَذَابًا مِنْ فَوْقِكُمْ أَوْ مِنْ تَحْتِ أَرْجُلِكُمْ أَوْ يَلْبِسَكُمْ شِيَعًا وَيُذِيقَ بَعْضَكُمْ بَأْسَ بَعْضٍ ۗ انْظُرْ كَيْفَ نُصَرِّفُ الْآيَاتِ لَعَلَّهُمْ يَفْقَهُونَ

നീ പറയുക: നിങ്ങളുടെമേല്‍ നിങ്ങളുടെ മുകളില്‍ നിന്ന് അല്ലെങ്കില്‍ നിങ്ങളുടെ കാലുകള്‍ക്കടിയില്‍നിന്ന് ശിക്ഷ നടപ്പിലാക്കുന്നതിന്, അല്ലെങ്കില്‍ നിങ്ങളെ വിവിധകക്ഷികളായി ഭിന്നിപ്പിച്ച് നിങ്ങളില്‍ ഒരു വിഭാഗത്തെക്കൊണ്ട് മറ്റൊരു വിഭാഗത്തെ പീഡനമേല്‍പ്പിക്കുന്നതിനും തികച്ചും കഴിവുള്ളവന്‍ തന്നെയാകു ന്നു അവന്‍, നീ നോക്കുക: എപ്രകാരമാണ് നാം നമ്മുടെ സൂക്തങ്ങള്‍ വിശദീക രിച്ച് കൊടുക്കുന്നത്-അവര്‍ ജീവിതലക്ഷ്യം ഗ്രഹിക്കുന്നവരാകണം എന്നതിനുവേണ്ടി.

പ്രളയം, കൊടുങ്കാറ്റ്, ഭൂമികുലുക്കം, ക്ഷാമം, വരള്‍ച്ച തുടങ്ങിയ പ്രകൃതി വിപത്തുകള്‍ കൊണ്ടും അല്ലെങ്കില്‍ വിവിധ സംഘടനകളായി ഭിന്നിപ്പിച്ച് ഒരു വിഭാഗത്തെക്കൊണ്ട് മറ്റൊരു വിഭാഗത്തെ ഏറ്റുമുട്ടിപ്പിച്ച് ശിക്ഷിക്കാനും കഴിവുള്ളവനാണ് അല്ലാഹു എന്നാണ് ഈ സൂക്തം പഠിപ്പിക്കുന്നത്. ഇപ്രകാരം സൂക്തങ്ങള്‍ വിശദീകരിക്കുന്നത് ജീവിതല ക്ഷ്യം മനസ്സിലാക്കി അല്ലാഹുവില്‍ നിന്നുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്ര്‍ മു റുകെപ്പിടിച്ച് ഭിന്നിക്കാതെ ഒറ്റ സംഘമായി, വിജയം വരിക്കുന്ന അല്ലാഹുവിന്‍റെ ഏക സംഘത്തില്‍ നിലകൊള്ളുന്നതിന് വേണ്ടിയാണ്. 5: 56; 58: 22 എന്നീ സൂക്തങ്ങള്‍ പ്രകാ രം ഇസ്ലാമില്‍ ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യരില്‍ വിശ്വാസികളുടെ ഒറ്റ സംഘം മാത്രമാണ് സത്യത്തിലുള്ളത്. 

 അറബി ഖുര്‍ആന്‍ വായിക്കുന്ന 1000 ത്തില്‍ 999 ഫുജ്ജാറുകളും കാഫിറായ പിശാചിന്‍റെ സംഘത്തില്‍ പെട്ട 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. അദ്ദിക്റിന്‍റെ 40 പേരുകളും അറിഞ്ഞുകൊണ്ട് മൂടിവെക്കുന്ന തെമ്മാടികളായ കപടവിശ്വാസികളാണ് അല്ലാഹുവിന്‍റെയും പ്രവാചകന്‍റെയും വിശ്വാസികളുടെയും ശത്രുക്കള്‍ എന്ന് 41: 26-28; 63: 4 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള ഫുജ്ജാറുകള്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളായ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവരെക്കാള്‍ കൂടുതല്‍ സംഘങ്ങളായി ഭിന്നിച്ചിട്ടുള്ളവരും പരസ്പരം കലഹിക്കുന്നവരുമാണ്. 

 3: 20-22 ല്‍ വിവരിച്ച പ്രകാരം ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് മഹാവഞ്ചകനായ പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്. 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്ന അവര്‍ ഈസാ രണ്ടാമത് വന്നാല്‍ അതോടെ ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുമ്പോള്‍ മാത്രമാണ് അറബി ഖുര്‍ആന്‍ അല്ല, 38: 8 ല്‍ പറഞ്ഞ പ്രകാരം ദിക്രീ അ ഥവാ അദ്ദിക്ര്‍ ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥമെന്ന് അവര്‍ക്ക് ബോധ്യം വരിക. കാഫിറുകളും അക്രമികളും മുശ്രിക്കുകളുമായ അവര്‍ നരകക്കുണ്ഠത്തില്‍വെച്ച് പരസ് പരം തര്‍ക്കിക്കുന്ന, ശപിക്കുന്ന, കുറ്റപ്പെടുത്തുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 2: 6-7, 113; 6: 47; 9: 67-68 വിശദീകരണം നോക്കുക.