( അൽ അന്‍ആം ) 6 : 69

وَمَا عَلَى الَّذِينَ يَتَّقُونَ مِنْ حِسَابِهِمْ مِنْ شَيْءٍ وَلَٰكِنْ ذِكْرَىٰ لَعَلَّهُمْ يَتَّقُونَ

സൂക്ഷ്മാലുക്കളായവരുടെ വിചാരണയില്‍ നിനക്ക് ഉത്തരവാദിത്തമൊന്നുമില്ല, എന്നാല്‍ ഉണര്‍ത്തുക-അവര്‍ സൂക്ഷ്മതയുള്ളവര്‍ ആകുന്നതിനുവേണ്ടി.

ആര്‍ക്കാണോ സത്യമായ അദ്ദിക്ര്‍ വന്നുകിട്ടുകയും അതിനെ സത്യപ്പെടുത്തേണ്ടവിധം സത്യപ്പെടുത്തുകയും ചെയ്തത്, അക്കൂട്ടര്‍ തന്നെയാണ് സൂക്ഷ്മാലുക്കളെന്ന് 39: 33 ല്‍ പറഞ്ഞിട്ടുണ്ട്. സര്‍വലോകര്‍ക്കുമുള്ള ഉണര്‍ത്തലായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമാ യി രൂപപ്പെട്ടിരിക്കെ അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കുഫ്ഫാ റുകളോടും കപടവിശ്വാസികളോടും ഒറ്റപ്പെട്ട വിശ്വാസി അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജി ഹാദ് ചെയ്യേണ്ടതാണ്. പ്രപഞ്ചനാഥനെയും ജീവിതലക്ഷ്യത്തെയും പരിചയപ്പെടുത്തുന്നതിന് വേണ്ടിയും മനുഷ്യരുടെ ഐക്യം സ്ഥാപിതമാകുന്നതിന് വേണ്ടിയും ലക്ഷ്യം വെച്ചുകൊണ്ട് ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ലോകര്‍ ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നിഷ്പക്ഷവാനായ നാഥനെ സഹായിക്കലും സൂക്ഷ്മാലുക്കളുടെ ബാധ്യതയാണ്. 2: 2, 143; 3: 159; 4: 63, 91; 7: 164 വിശദീകരണം നോക്കുക.