وَلَوْ نَزَّلْنَا عَلَيْكَ كِتَابًا فِي قِرْطَاسٍ فَلَمَسُوهُ بِأَيْدِيهِمْ لَقَالَ الَّذِينَ كَفَرُوا إِنْ هَٰذَا إِلَّا سِحْرٌ مُبِينٌ
നിന്‍റെമേല്‍ നാം കടലാസില്‍ എഴുതപ്പെട്ട ഒരു ഗ്രന്ഥം ഇറക്കിത്തരികയും അങ്ങനെ അവര്‍ അത് അവരുടെ കൈകള്‍കൊണ്ട് തൊട്ടുനോക്കുകയും ചെയ്തിരുന്നാല്‍പോലും നിഷേധികളായിട്ടുള്ളവര്‍ പറയുകതന്നെ ചെയ്യും: നിശ്ചയം ഇത് വ്യക്തമായ മാരണമല്ലാതെ മറ്റൊന്നുമല്ല.
പ്രവാചകന്‍റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥമുണ്ടായിരുന്നില്ല. അതുകൊ ണ്ട് ഒരു ഗ്രന്ഥം ഞങ്ങള്‍ക്ക് കൊണ്ടുവരികയാണെങ്കില്‍ ഞങ്ങള്‍ വിശ്വസിച്ചുകൊള്ളാമെന്നാണ് കാഫിറുകള്‍ പറഞ്ഞിരുന്നത്. ഞങ്ങള്‍ക്ക് വായിക്കാന്‍ പറ്റുന്ന ഒരു തുറന്ന ഗ്രന്ഥം കൊണ്ടുവരാതെ ഞങ്ങള്‍ നിന്‍റെ ആകാശാരോഹണത്തിലോ സ്രഷ്ടാവുമായു ള്ള കൂടിക്കാഴ്ചയിലോ വിശ്വസിക്കുകയില്ല എന്ന് കാഫിറുകള്‍ പറഞ്ഞതായി 17: 93 ലും, ഈ ഗ്രന്ഥം ഒരുമിച്ച് ഒറ്റ ഗ്രന്ഥമായി അവതരിക്കപ്പെടാത്തത് എന്താണെന്ന് മക്കാ മുശ്രിക്കുകള്‍ ചോദിച്ചതായി 7: 203 ലും 25: 32 ലും പറഞ്ഞിട്ടുണ്ട്. 41: 44 ല്‍, അദ്ദിക്ര്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമായി കാഫിറുകളായ മക്കാമുശ്രിക്കുകള്‍: ഇത് ഞങ്ങളുടെയും നിന്‍റെയും ഭാഷയിലാണല്ലോ! ഇത് അല്ലാഹുവിന്‍റേതാണെങ്കില്‍ അറബിയല്ലാ ത്ത ഏതെങ്കിലും ഭാഷയിലാണല്ലോ അവതരിപ്പിക്കേണ്ടിയിരുന്നത് എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകള്‍ 15: 6, 9; 16: 43-44; 21: 24, 105; 25: 18, 29; 36: 11, 69; 43: 44 തുടങ്ങി 61 സൂക്തങ്ങളില്‍ അദ്ദിക്ര്‍ എന്ന ഗ്രന്ഥത്തെ ക്കുറിച്ച് അറബി ഖുര്‍ആനില്‍ വായിക്കുന്നുണ്ടെങ്കിലും 41: 42 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥവും 3: 58 ല്‍ പറഞ്ഞ യുക്തിനിര്‍ഭര ഗ്രന്ഥവും 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഏറ്റവും നല്ല വിശദീകരണവുമായ അദ്ദിക്റിനോട് മാലിന്യമെന്നോണം വിരോധം വെച്ച് പുലര്‍ത്തുന്നവരാണ്. നിഷ്പക്ഷവാനായ നാഥനെക്കുറിച്ച് പ്രവാചകനും വിശ്വാസിയും ചോദിക്കേണ്ടത് ത്രികാലജ്ഞാനമായ ഗ്രന്ഥത്തിന്‍റെ രചയിതാവായ ത്രികാലജ്ഞാനിയോടാണ് എന്ന് 25: 59 ലും, ഏതൊരാളും അറിവില്ലാത്ത കാര്യങ്ങള്‍ ചോദിക്കേണ്ടത് വ്യക്തവും സ്പഷ്ടവുമായ വായനയായ അദ്ദിക്റിന്‍റെ രചയിതാവിനോടാണ് എന്ന് 16: 43 ലും 21: 7 ലും ലോകരില്‍ ഫുജ്ജാറുകളാണ് വായിക്കുന്നത്. എന്നാല്‍ മാന്യമായ വായനയായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ളവരാണ് ഫുജ്ജാറുകള്‍ എന്ന് 56: 82 ല്‍ പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെ യും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല, മറിച്ച് ഫുജ്ജാറുകള്‍ വായിച്ച, കേട്ട, തൊട്ട ഗ്ര ന്ഥം അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക.
28: 48 ല്‍, നമ്മില്‍ നിന്നുള്ള സത്യം അവര്‍ക്ക് വന്നുകിട്ടിയപ്പോള്‍ കാഫിറുകള്‍ പ്ര വാചകനോട് ചോദിച്ചു: മൂസാക്ക് നല്‍കപ്പെട്ടതുപോലുള്ളവ (ദിവ്യാത്ഭുതങ്ങള്‍) എന്താ ണ് മുഹമ്മദിന് നല്‍കപ്പെടാത്തത്, എന്നാല്‍ മുമ്പ് മൂസാക്ക് നല്‍കപ്പെട്ടതിനെ അവര്‍ നി ഷേധിച്ചിട്ടില്ലെയോ? അവര്‍ പറഞ്ഞു: ഖുര്‍ആനും തൗറാത്തും പരസ്പരം സഹായിക്കുന്ന രണ്ട് മാരണങ്ങളാണ്, അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു: എല്ലാ ഗ്രന്ഥത്തെയും ഞങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നു എന്നും; 28: 49 ല്‍, അവരോട് പറയാന്‍ പ്രവാചകനോട് ക ല്‍പിക്കുന്നു: നിങ്ങള്‍ സത്യസന്ധന്മാര് തന്നെയാണെങ്കില്‍ ഇവ രണ്ടിനേക്കാള്‍ സന്‍ മാര്‍ഗം നല്‍കുന്ന ഒരു ഗ്രന്ഥം കൊണ്ടുവരിക, അപ്പോള്‍ ഞാന്‍ അതിനെ പിന്‍പറ്റുന്ന താണ് എന്നും; 28: 50 ല്‍, എന്നാല്‍ അവര്‍ നിനക്ക് മറുപടി നല്‍കുന്നില്ലെങ്കില്‍ നീ അറി ഞ്ഞിരിക്കുക, അപ്പോള്‍ അവര്‍ അവരുടെ ദേഹേച്ഛയെയാണ് പിന്‍പറ്റുന്നത്, അല്ലാഹുവില്‍ നിന്നുള്ള സന്മാര്ഗം കൂടാതെ തന്‍റെ ദേഹേച്ഛയെ പിന്‍പറ്റുന്നവനേക്കാള്‍ വഴിപിഴച്ചവന്‍ ആരാണ്? നിശ്ചയം ഇത്തരം അക്രമികളായ ഒരു ജനതയെ അല്ലാഹു സന്‍മാര്‍ഗത്തിലേ ക്ക് നയിക്കുകയില്ലതന്നെ എന്നും പറഞ്ഞിട്ടുണ്ട്. എല്ലാ കാലത്തുമുള്ള കാഫിറുകളായി ട്ടുള്ളവര്‍ അദ്ദിക്റിനെക്കുറിച്ച് 'ഇത് ഒരു വ്യക്തമായ മാരണമല്ലാതെ മറ്റൊന്നുമല്ല' എന്ന് പറഞ്ഞ് തള്ളിപ്പറയാതിരുന്നിട്ടില്ലെന്ന് 5: 110; 11: 7; 61: 6 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പ റഞ്ഞിട്ടുണ്ട്. 2: 2-4, 254; 3: 7-10; 9: 28 വിശദീകരണം നോക്കുക.