وَذَرِ الَّذِينَ اتَّخَذُوا دِينَهُمْ لَعِبًا وَلَهْوًا وَغَرَّتْهُمُ الْحَيَاةُ الدُّنْيَا ۚ وَذَكِّرْ بِهِ أَنْ تُبْسَلَ نَفْسٌ بِمَا كَسَبَتْ لَيْسَ لَهَا مِنْ دُونِ اللَّهِ وَلِيٌّ وَلَا شَفِيعٌ وَإِنْ تَعْدِلْ كُلَّ عَدْلٍ لَا يُؤْخَذْ مِنْهَا ۗ أُولَٰئِكَ الَّذِينَ أُبْسِلُوا بِمَا كَسَبُوا ۖ لَهُمْ شَرَابٌ مِنْ حَمِيمٍ وَعَذَابٌ أَلِيمٌ بِمَا كَانُوا يَكْفُرُونَ
തങ്ങളുടെ ജീവിതത്തെ കളിയും തമാശയുമായി തെരെഞ്ഞെടുത്തവരായവരെ നീ വെടിയുകയും ചെയ്യുക-ഭൗതികജീവിതം കൊണ്ട് വഞ്ചിക്കപ്പെട്ടവരെയും, ഒരു ആത്മാവും അവള്‍ സമ്പാദിച്ചതില്‍ നിരാശപ്പെടാതിരിക്കാന്‍വേണ്ടി അതുകൊണ്ട് ഓര്‍മ്മിപ്പിക്കുകയും ചെയ്യുക, അന്ന് അല്ലാഹുവിനെക്കൂടാതെ യാതൊ രു രക്ഷകനോ സഹായിയോ ശുപാര്‍ശകനോ അവള്‍ക്ക് അവിടെ ഉണ്ടാവുകയില്ല, തനിക്ക് സാധ്യമാകുന്ന സാധനങ്ങളെന്തും പകരം തെണ്ടം നല്‍കി രക്ഷപ്പെ ടാമെന്നുവെച്ചാല്‍ അതും ആ ആത്മാവില്‍നിന്ന് സ്വീകരിക്കപ്പെടുകയില്ല, അക്കൂ ട്ടരാണ് അവര്‍ സമ്പാദിച്ചുകൊണ്ടിരിക്കുന്നതിന്‍റെ പേരില്‍ നിരാശപ്പെടുന്നവരായ വര്‍, സത്യത്തെ മൂടിവെച്ചുകൊണ്ടിരുന്നതിനാല്‍ അവര്‍ക്ക് തിളച്ചുമറിയുന്ന വെള്ളത്തില്‍നിന്നുള്ള പാനീയവും വേദനാജനകമായ ശിക്ഷയുമാണുള്ളത്.
3: 196-197 ന്‍റെ കല്‍പന ഉള്‍ക്കൊണ്ട പ്രവാചകനും വിശ്വാസിയും അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കാഫിറുകളുടെ ലക്ഷ്യബോധമില്ലാത്ത ജീവിതശൈലിയിലേക്ക് ആകൃഷ്ടരാവുകയില്ല. കാരണം അവര്‍ ഇവിടെ കുറച്ചുകാലം സുഖിച്ച് നരകക്കുണ്ഠത്തിലേക്ക് പോകാനുള്ളവരാണ്. പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ മനുഷ്യര്‍ക്ക് സംരക്ഷകരില്‍ നിന്നോ സഹായികളില്‍ നിന്നോ ആരും തന്നെയില്ല എന്ന് മനുഷ്യരെ ഉണര്‍ത്താന്‍ കടമപ്പെട്ടവരാണ് വിശ്വാസികള്‍. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്നവരും ദുഷിച്ച പരിണിതിയുള്ളവരും അല്ലാഹുവിന്‍റെ കോപവും ശാപവും വര്‍ഷിക്കപ്പെട്ടവരും നരകക്കുണ്ഠത്തിലേക്കുള്ള ടിക്കറ്റായ ഫുജ്ജാര്‍ കിതാബുകള്‍ പഠിക്കുക യും പഠിപ്പിക്കുകയും ചെയ്യുന്നതില്‍ സായൂജ്യമടയുന്നവരുമാണ്. വിധിദിവസം ഒരു ആ ത്മാവും അത് ഐഹികലോകത്ത് വെച്ച് സമ്പാദിച്ചതില്‍ നിരാശപ്പെടാതിരിക്കാന്‍ വേണ്ടി 6: 36 ല്‍ വിവരിച്ച പ്രകാരം ജീവനുള്ളവരെ മുന്നറിയിപ്പ് നല്‍കുന്നതിനുവേണ്ടി അവതരിപ്പിച്ചിട്ടുള്ള അദ്ദിക്ര്‍ കൊണ്ട് അവരെ ഉണര്‍ത്തല്‍ വിശ്വാസിയുടെ ബാധ്യതയാണ്. സ്വര്‍ഗത്തില്‍ സൃഷ്ടിച്ച മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചയച്ചിട്ടുള്ളത് 3: 136; 5: 48 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ആരാണ് ഇവിടെ നാലാം ഘട്ടത്തില്‍ വെച്ച് ഏഴാം ഘട്ടത്തിലേക്കുവേണ്ടി സ്വര്‍ഗം പണിയുക എന്ന് പരീക്ഷിക്കുന്നതിന് വേണ്ടിയാണ്.
ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത് ഫുജ്ജാറുകള്‍ മാ ത്രമാണ്. എന്നാല്‍ അവര്‍ സ്വര്‍ഗം പണിയുന്നതിന് പകരം പിശാചിനെ സേവിച്ചുകൊ ണ്ടും അവന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടും ലോകത്തിന് അന്ത്യം കുറിക്കുന്ന നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക വഴി 2: 286; 9: 80-82 സൂക്തങ്ങളില്‍ വിവരിച്ച പ്ര കാരം നരകക്കുണ്ഠമാണ് സമ്പാദിച്ചുകൊണ്ടിരിക്കുന്നത്. 2: 48; 3: 30, 90-91; 5: 57 വിശദീകരണം നോക്കുക.