وَهُوَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ ۖ وَيَوْمَ يَقُولُ كُنْ فَيَكُونُ ۚ قَوْلُهُ الْحَقُّ ۚ وَلَهُ الْمُلْكُ يَوْمَ يُنْفَخُ فِي الصُّورِ ۚ عَالِمُ الْغَيْبِ وَالشَّهَادَةِ ۚ وَهُوَ الْحَكِيمُ الْخَبِيرُ
അവന് തന്നെയാണ് ആകാശങ്ങളെയും ഭൂമിയെയും ലക്ഷ്യത്തോടുകൂടി സൃ ഷ്ടിച്ചിട്ടുള്ളത്, ഒരുനാളില്‍ അവന് പറയുന്നതുമാണ് 'ഉണ്ടാവുക', അപ്പോള്‍ അത് ഉണ്ടായിക്കഴിഞ്ഞു, അവന്റെ വാക്ക് സത്യം തന്നെയാണ്, സ്വൂര്‍ എന്ന കാഹളത്തില്‍ ഊതപ്പെടുന്ന നാളില്‍ അവനാകുന്നു ആധിപത്യം, ഒളിഞ്ഞതും തെളിഞ്ഞതും അറിയുന്നവന്, അവന് യുക്തിജ്ഞനായ ത്രികാലജ്ഞാനി ത ന്നെയുമാകുന്നു.
പ്രപഞ്ചനാഥനായ അല്ലാഹു പ്രപഞ്ചത്തെ സൃഷ്ടിച്ചിട്ടുള്ളത് 5: 48; 6: 165 സൂക്ത ങ്ങളില്‍ വിവരിച്ച പ്രകാരം മനുഷ്യന് നല്കിയിട്ടുള്ളതില് അവനെ പരീക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ്. 3: 191 ല്‍, ഞങ്ങളുടെ നാഥാ! ഇതൊക്കെയും നീ വ്യര്‍ത്ഥമാ യി സൃഷ്ടിച്ചതല്ല എന്ന് അല്ലാഹുവിനെ സദാ സ്മരിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമാന്മാ ര്‍ സമ്മതിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. നാം ആകാശഭൂമികളും അവക്കിടയിലുള്ളവയും വിനോദമായി സൃഷ്ടിച്ചിട്ടുള്ളതല്ല എന്ന് 44: 38-39 ലും; നിങ്ങളെ നാം കേവലം വൃഥാ സൃഷ്ടിച്ചുവെന്നും നിങ്ങള്‍ ഒരിക്കലും നമ്മിലേക്ക് മടക്കപ്പെടുകയില്ല എന്നും നിങ്ങള്‍ കണക്ക് കൂ ട്ടിവെച്ചിരുന്നുവോ എന്ന് പരലോകത്തുവെച്ച് ചോദിക്കുമെന്ന് 23: 115 ലും മുന്നറിയിപ്പ് ന ല്‍കിയിട്ടുണ്ട്. 1: 3 ല്‍ വിവരിച്ച പ്രകാരം മനുഷ്യരെയും ജിന്നുകളെയും മറ്റെല്ലാ സൃഷ്ടികളെയും ഒരുമിച്ചുകൂട്ടി വിചാരണ നടത്താന്‍ വേണ്ടി വിധിദിവസവും നിശ്ചയിച്ച് വെച്ചിട്ടുണ്ട്. അല്ലാഹുവിന്റെ ആജ്ഞപ്രകാരം സ്വൂര്‍ എന്ന കാഹളത്തില്‍ ഒന്നാമത് ഊതിയാല്‍ ആകാശങ്ങളിലും ഭൂമിയിലുമുള്ളവയെല്ലാം നശിക്കുന്നതാണ്-അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. അന്ന് ആകാശവും ഭൂമിയുമെല്ലാം അതല്ലാത്തതാക്കി മാറ്റി അതിന്റെ പൂര്‍വ്വ അവസ്ഥയിലേക്ക് മടക്കുന്നതാണെന്നും എല്ലാവരും മറനീക്കി, എല്ലാം അടക്കിഭരിക്കുന്ന ഏ കാധിപനായ അല്ലാഹുവിന്റെ മുമ്പില്‍ വിചാരണക്ക് വേണ്ടി കൊണ്ടുവരപ്പെടുന്നതാണ് എന്ന് 14: 48 ല്‍ പറഞ്ഞിട്ടുണ്ട്. സ്വൂര്‍ എന്ന കാഹളത്തില്‍ രണ്ടാമത് ഊതുമ്പോള്‍ എല്ലാവരും അവരുടെ ശവക്കുഴിയില്‍ നിന്ന് എഴുന്നേറ്റ്, തങ്ങളുടെ നാഥനിലേക്ക് ഒരു നാട്ടക്കുറിയിലേക്കെന്നോണം കുതിക്കുന്നതാണ്. മൂന്നാമത്തെ ഊത്തോടുകൂടി എല്ലാ ജീവജാല ങ്ങളും അല്ലാഹുവിന്റെ മുമ്പില്‍ ഹാജരാക്കപ്പെടുന്നതാണ്, അന്നേദിനം ഒരു ആത്മാവും അല്പം പോലും അനീതി കാണിക്കപ്പെടുകയില്ല എന്നും അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ പ്രതിഫലം നല്കപ്പെടുകയില്ല എന്നും 36: 54; 39: 69 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അന്നേദിനം ആധിപത്യം നിഷ്പക്ഷവാന് മാത്രമായിരിക്കുമെന്നും കാഫിറുകള്‍ക്ക് അന്നേദിനം വളരെ ബുദ്ധിമുട്ടുള്ളതായിരിക്കുമെന്നും 25: 26 ല്‍ പറഞ്ഞിട്ടുണ്ട്. സ്വര്‍ഗവാസികള്‍ അന്ന് ഉത്തമമായ വിശ്രമസങ്കേതങ്ങളില്‍ ഏറ്റവും നല്ലനിലയില്‍ മധ്യാഹ്നം കഴിച്ചുകൂട്ടുന്നവരായിരിക്കുമെന്ന് 25: 24 ല്‍ പറഞ്ഞിട്ടുണ്ട്.
ത്രാസും അമാനത്തുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്തുക എന്നത് 35: 32 പ്രകാരം ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്റെ ജനതയുടെ ബാധ്യതയാണ്. എന്നാല്‍ ആയിരത്തില്‍ ഒന്നായ വിശ്വാസി മാത്രമാണ് അ ദ്ദിക്റിനെ സത്യപ്പെടുത്തി ആ ഉത്തരവാദിത്തം നിറവേറ്റുക. ബാക്കി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് ഫുജ്ജാറുകളും അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ളവരാണ്. അപ്പോള്‍ നാഥന്റെ സന്ദേശം കിട്ടിയില്ല എന്ന് പറയാന്‍ ഇടവരാതിരിക്കാന്‍ വേണ്ടി വിശ്വാസി നാഥന്റെ സന്ദേശമായ അദ്ദിക്ര്‍ ജാതി-മത-ലിംഗ-വര്‍ണ്ണ-ഭാഷ-ദേശ ഭേദമന്യെ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് 47: 7 ല്‍ പറഞ്ഞ പ്രകാരം നാഥനെ സ ഹായിക്കുന്നതാണ്. സൂക്തത്തില്‍ പറഞ്ഞ 'അവന്റെ വാക്ക്' നാഥന്റെ സംസാരമായ അ ദ്ദിക്റാണ്. അദ്ദിക്റിന്റെ വൃത്താന്തം ഈ ഭൂമിയില്‍ തന്നെ പുലരുമെന്ന് 41: 53 ല്‍ പറഞ്ഞിട്ടുണ്ട്. 2: 117; 6: 59; 34: 31-34 വിശദീകരണം നോക്കുക.