فَلَمَّا جَنَّ عَلَيْهِ اللَّيْلُ رَأَىٰ كَوْكَبًا ۖ قَالَ هَٰذَا رَبِّي ۖ فَلَمَّا أَفَلَ قَالَ لَا أُحِبُّ الْآفِلِينَ
അങ്ങനെ രാവ് ഇരുള് മൂടിയപ്പോള്‍ ഒരു നക്ഷത്രം പ്രത്യക്ഷപ്പെട്ടത് കണ്ട് അ വന്‍ പറഞ്ഞു: ഇതാകുന്നു എന്റെ നാഥന്, എന്നാല്‍ അത് അസ്തമിച്ചപ്പോള്‍ അവന് പറഞ്ഞു: അസ്തമിക്കുന്നവയെ ഞാന്‍ ഇഷ്ടപ്പെടുന്നവനല്ല.
ഇബ്റാഹീം നബിയുടെ കാലത്തുള്ള ജനത വിഗ്രഹങ്ങളെ മാത്രമല്ല പൂജിക്കുക യും സേവിക്കുകയും ചെയ്തിരുന്നത്, സൂര്യ-ചന്ദ്ര-നക്ഷത്രാദികളെയും വിവിധ ജീവ ജാലങ്ങളെയുമെല്ലാം ഭയപ്പെടുകയും പൂജിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ രാത്രി ഇ രുള്‍മൂടിയ അവസരത്തില്‍ നക്ഷത്രം തെളിഞ്ഞ് കണ്ടപ്പോള്‍ അദ്ദേഹം ജനങ്ങളുടെ ശ്ര ദ്ധ നക്ഷത്രത്തിലേക്ക് ക്ഷണിക്കുകയും അത് അസ്തമിച്ചപ്പോള്‍ ഇല്ലാതാകുന്നവയെ ഞാന്‍ എന്റെ ഉടമയായി നിശ്ചയിക്കാന്‍ ഇഷ്ടപ്പെടുന്നില്ല, എന്റെ ഉടമ എന്നെന്നും ജീവി ക്കുന്നവനും ഉറക്കവും മയക്കവുമില്ലാത്തവനും ആദ്യവും അന്ത്യവുമില്ലാത്തവനും എ ല്ലാം അടക്കിഭരിക്കുന്ന ഏകാധിപനും സര്‍വ്വാധിപനും സ്വേച്ഛാധിപനുമായ അല്ലാഹുവാ ണ് എന്ന് പറയുകയും ചെയ്തു.
ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ത്രികാലജ്ഞാനമായ അദ്ദിക്റിനെയും അതുവഴി പ്രപഞ്ചനാഥനെയും ഒഴിവാക്കിക്കൊണ്ട് 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്റെ കാല്പാടുകള് പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരുമാണ്.