( അൽ അന്‍ആം ) 6 : 75

وَكَذَٰلِكَ نُرِي إِبْرَاهِيمَ مَلَكُوتَ السَّمَاوَاتِ وَالْأَرْضِ وَلِيَكُونَ مِنَ الْمُوقِنِينَ

അപ്രകാരം നാം ഇബ്റാഹീമിന് അവന്‍ ദൃഢബോധ്യമുള്ളവരായവരില്‍ ഉള്‍ പ്പെടുന്നതിനുവേണ്ടി ആകാശങ്ങളുടെയും ഭൂമിയുടെയും അധികാരവ്യവസ്ഥ കാണിച്ചുകൊടുത്തു.

2: 260 ല്‍ പറഞ്ഞ പ്രകാരം ഇബ്റാഹീം നബി 'എന്‍റെ നാഥാ! മരിച്ചവരെ നീ ജീവിപ്പിക്കുന്നത് എങ്ങനെയാണെന്ന് എനിക്കൊന്ന് കാണിച്ചുതരിക' എന്ന് ആവശ്യപ്പെട്ടതിന് ശേഷമാണ് അല്ലാഹു ഈ പ്രാപഞ്ചിക ഭരണരഹസ്യം ഇബ്റാഹീം നബിക്ക് കാ ണിച്ചുകൊടുത്തത്. 45: 20 ല്‍, അദ്ദിക്ര്‍ മനുഷ്യര്‍ക്ക് ഉള്‍ക്കാഴ്ചാദായകമാണെന്നും ദൃഢബോധ്യമുള്ള വിശ്വാസികള്‍ക്ക് സന്മാര്‍ഗവും കാരുണ്യവുമാണെന്നും പറഞ്ഞിട്ടുണ്ട്. ഉറപ്പ് നല്‍കുന്ന സത്യമാണ് അദ്ദിക്ര്‍ എന്ന് 56: 95 ലും 69: 51 ലും പറഞ്ഞിട്ടുണ്ട്. എല്ലാ ഓ രോ കാര്യവും വിശദീകരിച്ച ത്രികാലജ്ഞാനമായ അദ്ദിക്റും ത്രികാലജ്ഞാനിയായ അ ല്ലാഹുവും ഒന്നുതന്നെയാണെന്നിരിക്കെ അദ്ദിക്റില്‍ നിന്ന് പ്രാപഞ്ചികരഹസ്യം വരെ മ നസ്സിലാക്കാവുന്നതാണ്. അവസാന നാളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒരു മൃഗം വന്ന് 'മനുഷ്യര്‍ നമ്മുടെ സൂക്തങ്ങളില്‍ ദൃഢബോധ്യമുള്ളവരല്ല' എന്ന് പറയുന്ന രംഗം 27: 82 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന, മു സ്ലിംകളാണെന്ന് അര്‍ഹതയില്ലാതെ അവകാശപ്പെടുന്ന ഫുജ്ജാറുകള്‍ സത്യമായ അ ദ്ദിക്റിനെ തള്ളിപ്പറഞ്ഞ് 36: 59-62 ല്‍ പറഞ്ഞ പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടിരി ക്കുന്ന യഥാര്‍ത്ഥ ഭ്രാന്തന്മാരാണ്. ഇന്ന് അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്ത അവര്‍ വിധിദി വസം സ്രഷ്ടാവിന്‍റെ മുമ്പില്‍ തലകുനിച്ചുകൊണ്ട്, 'ഞങ്ങളുടെ നാഥാ! ഞങ്ങള്‍ കണ്ടു, കേട്ടു, തിരിച്ചറിഞ്ഞു, ഞങ്ങള്‍ക്ക് ദൃഢബോധ്യമായി, ഞങ്ങളെ ഐഹികലോകത്തേക്ക് തിരിച്ചയച്ചാല്‍ ഞങ്ങള്‍ അവിടെ അദ്ദിക്ര്‍ അനുസരിച്ച് ജീവിച്ചുകൊള്ളാം' എന്ന് പറയു ന്ന രംഗം 32: 12 ല്‍ മുന്നറിയിപ്പ് നല്‍കിയത് അവര്‍ വായിച്ചിട്ടുണ്ട്. 2: 4; 3: 7-10; 6: 27-28; 45: 13 വിശദീകരണം നോക്കുക.