فَلَمَّا رَأَى الْقَمَرَ بَازِغًا قَالَ هَٰذَا رَبِّي ۖ فَلَمَّا أَفَلَ قَالَ لَئِنْ لَمْ يَهْدِنِي رَبِّي لَأَكُونَنَّ مِنَ الْقَوْمِ الضَّالِّينَ
പിന്നെ ചന്ദ്രന് പൂര്‍ണ്ണരൂപത്തില്‍ മറനീക്കി പ്രത്യക്ഷപ്പെട്ടത് കണ്ടപ്പോള്‍ അവന് പറഞ്ഞു: ഇതാകുന്നു എന്റെ നാഥന്, അങ്ങനെ അതും അസ്തമിച്ചപ്പോള്‍ അ വന്‍ പറഞ്ഞു: എന്റെ നാഥന് എന്നെ മാര്‍ഗദര്‍ശനം ചെയ്തില്ലെങ്കില്‍ നിശ്ചയം ഞാന്‍ വഴിപിഴച്ചുപോയ ജനതയില്‍ പെട്ടവന് തന്നെയായിരിക്കും.
പ്രപഞ്ചത്തിലുള്ളവയെല്ലാം നാഥന് സാഷ്ടാംഗപ്രണാമം ചെയ്യുന്നത് നീ കണ്ടില്ലേ? സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പര്‍വതങ്ങളും വൃക്ഷങ്ങളും ജീവജാലങ്ങളും മനുഷ്യരില്‍ നിന്ന് അധികപേരും, ശിക്ഷ ബാധകമായ ധാരാളം പേരും; ആരെയാണോ അല്ലാ ഹു ഹീനനാക്കിയത്, അവനെ മാന്യനാക്കുന്ന ആരും തന്നെയില്ല, നിശ്ചയം അല്ലാഹു അവന് ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കുന്നു എന്ന് 22: 18 ല്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ അവര്‍ ശിക്ഷ ബാധകമായി ആത്മാവ് പങ്കെടുക്കാതെ ജഡം കൊണ്ടുള്ള നമസ്കാരങ്ങളില്‍ കോഴികൊത്തുന്ന വേഗത്തില്‍ സാഷ്ടാംഗം പ്രണമിക്കുന്നവരാണ്. 14: 1 ല്‍ പറഞ്ഞ പ്രകാരം മനുഷ്യരെ അ ന്ധകാരങ്ങളില് നിന്ന് പ്രകാശമായ പ്രപഞ്ചനാഥന്റെ മാര്‍ഗത്തിലേക്ക് പുറപ്പെടുവിക്കാനാ ണ് പ്രകാശമായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത്. 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ ക്ക് ആത്മാവുകൊണ്ട് നാഥനോട് പ്രാര്‍ത്ഥിക്കുന്നതിനും നാഥനെ കീര്‍ത്തനം ചെയ്യുന്ന തിനും അവസരം ഒരുക്കുക എന്നത് ബുദ്ധിശക്തി നല്കപ്പെട്ട മനുഷ്യന്റെ ബാധ്യതയാണ്. കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും വിവിധ സംഘടനകളായി പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന അനുയായികളായ പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കുന്നതിന് വേണ്ടിയാണ് അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് 33: 72-73; 48: 6; 98: 6 സൂ ക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഫാജിറുകളും കാഫിറുകളുമായി അറബി ഖുര്‍ആന്‍ വായിക്കു ന്ന ഫുജ്ജാറുകള്‍ മൊത്തം മനുഷ്യര്‍ക്കുള്ള സന്മാര്ഗമായ അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറാ കാത്ത ബധിരരും അതിനെക്കുറിച്ച് ലോകരോട് പറയാന്‍ തയ്യാറാകാത്ത ഊമരുമായതിനാല്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അവരെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും തിന്മയേറിയവര്‍ എന്നാണ് 8: 22; 25: 34 സൂക്തങ്ങളില്‍ നാഥന് വിശേഷിപ്പിച്ചിട്ടുള്ളത്. കോപിക്കപ്പെട്ടവരിലും വഴിപിഴച്ചവരിലും ഉള്‍പ്പെടുത്തരുതേ എന്ന് 1: 7 ല്‍ വായിക്കുന്ന വിശ്വാസി എല്ലാ ഓരോ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതില്‍ പെട്ട നരകക്കുണ്ഠത്തിലേക്കുള്ള ഇക്കൂട്ടരില്‍ ഉള്‍പ്പെടുത്തരുതേ എന്നാണ് മനസില്‍ കരുതേണ്ടത്. നിഷ്പക്ഷവാനായ നാഥന് ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേ ക്കോ നയിക്കുന്നില്ല. മറിച്ച് അവന് വായിച്ച, കേട്ട, തൊട്ട ഗ്രന്ഥം അവനെതിരെ സാ ക്ഷ്യം വഹിച്ചുകൊണ്ടും വാദിച്ചുകൊണ്ടും അവനെ നരകഗര്‍ത്തത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 2: 159-161; 3: 90-91; 4: 50-51 വിശദീകരണം നോക്കുക.